ഭുവനേശ്വര്‍: മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ ആറു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. മുതിര്‍ന്ന കമാന്‍ഡറും സി.പി.ഐ (മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ഗണേഷ് ഉയ്‌ക്കേയ്(69) അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ കന്ധമാല്‍, ഗഞ്ചം ജില്ലാതിര്‍ത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ബി.എസ്.എഫും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗണേഷ് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.റാംപ വനമേഖലയില്‍ പ്രവേശിച്ച സുരക്ഷാസേനയ്ക്ക് നേരേ ആയുധധാരികളായ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു Read More…
Tag: Odisha
പരീക്ഷാ ഹാളായി എയർസ്ട്രിപ്പ് – 187 ഹോം ഗാര്‍ഡ് ഒഴിവ്, 8,000പേര്‍ നിലത്തിരുന്ന് പരീക്ഷയെഴുതി -വീഡിയോ
ഭുവനേശ്വര്‍: 187 ഹോം ഗാര്‍ഡ് ഒഴിവില്‍ പരീക്ഷയ്ക്ക് എത്തിയത് 8,000-ത്തിലധികം ഉദ്യോഗാര്‍ഥികള്‍. ഒടുവില്‍ ഇത്രയേറെപ്പേരെ പരീക്ഷയെഴുതിക്കാന്‍ തെരഞ്ഞെടുത്തത് ഉപയോഗശൂന്യമായ ഒരു എയര്‍സ്ട്രിപ്പ്. പരീക്ഷയെഴുതിയത് നിലത്തിരുന്നും! സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളാണ് ഈ ദയനീയ സ്ഥിതി പുറത്തുകൊണ്ടുവന്നത്. ഡിസംബര്‍ 16-ന് സാംബല്‍പൂരിലെ എയര്‍സ്ട്രിപ്പാണ് പരീക്ഷയ്ക്കു വേദിയായത്. പരീക്ഷ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. ‘ഇത് ഒരു സിനിമാ രംഗമല്ല, ബി.ജെ.പി ഭരിക്കുന്ന ഒഡീഷയാണ്’ എന്ന കുറിപ്പോടെയായിരുന്നു എക്‌സില്‍ തൃണമൂലിന്റെ കടന്നാക്രമണം. 187 Read More…
മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ച് കൊലപ്പെടുത്തി; ഒരു രാത്രി മൃതദേഹങ്ങള്‍ക്കൊപ്പം ചെലവിട്ടു
ഭുവനേശ്വര്‍: ഒഡീഷയില്‍ ഓട്ടോ ഡ്രൈവര്‍ മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ചു കൊലപ്പെടുത്തി. മയൂര്‍ഭഞ്ച് ജില്ലയില്‍ ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. രക്‌തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുമായി ഇയാള്‍ രാത്രി ചെലവഴിച്ചു. ബൈസിംഗ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ധോനാപാല്‍ ഗ്രാമത്തിലെ ഹിമാന്‍ഷു (55)ആണ് ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. വൃദ്ധ ദമ്പതികളായ ഹദിബന്ധു സാഹു (81) ശാന്തി സാഹു (72) എന്നിവരുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ പോലീസില്‍ റിപ്പോര്‍ട്ട് Read More…
ഒഡീഷയിലെ ബീച്ചില്‍ 7 ലക്ഷം കടലാമകൾ മുട്ടയിടാന്‍ കൂടുകൂട്ടുന്നു, പഴയ വീഡിയോ വീണ്ടും വൈറല്‍
2025 ഫെബ്രുവരിയിൽ ഒഡീഷയിലെ റുഷികുല്യയിൽ ഒരു കൂട്ടം ആമ കൂടുകൂട്ടുന്നതിന്റെ വീഡിയോ X-ൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വീണ്ടും രസിപ്പിച്ചു ഈ പ്രതിഭാസത്തിന് ‘അരിബാഡ’ എന്നാണ് പേര്. ഇവിടെ ധാരാളം കടലാമകൾ, പ്രധാനമായും ഒലിവ് റിഡ്‌ലികൾ, ഒരേസമയം കൂടുകൂട്ടാൻ കരയിലേക്ക് വരുന്നു. ഈ മനോഹരമായ സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇപ്പോഴും ഊഹാപോഹങ്ങൾ പരക്കുകയാണ്. ഇത് വരാനിരിക്കുന്ന ഏതോ ഒരു സംഭവത്തിന്റെ സൂചനയായി കണക്കാക്കുന്നു. ഏഴ് ലക്ഷം കടലാമകളാണ് തീരത്ത് എത്തിയതെന്ന് കണക്കാക്കപ്പെടുന്നു. Read More…
വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു, യുവാവിനെ വിവാഹവേദിയിലെത്തി തല്ലി യുവതി; വീഡിയോ വൈറല്‍
തനിക്ക് വിവാഹവാഗ്ദാനം നല്‍കിശേഷം വഞ്ചിച്ച് വേറൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയ യുവാവിന് വിവാഹമണ്ഡപത്തിലെത്തി അടികൊടൃുത്ത് യുവതി . ഒഡീഷയില്‍ നടന്ന ഈ കല്യാണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിവാഹവേദിയിലേക്ക് ഒരു യുവതി പോലീസുമായി എത്തുകയും വിവാഹവാഗ്ദാനം നല്‍കി വരന്‍ വഞ്ചിച്ചതായി അവകാശപ്പെടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭുവനേശ്വര്‍ ധൗളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കല്യാണ മണ്ഡപത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഇതേ യുവാവുമായി യുവതിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, യുവതിയുടെ അറിവില്ലാതെ ഇയാള്‍ മറ്റൊരാളെ വിവാഹം Read More…
ശ്വാസകോശത്തിൽ 8 സെന്റിമീറ്റർ നീളമുള്ള കത്തിയുമായി യുവാവ് ജീവിച്ചത് 3 വർഷം: ഒടുവിൽ സർജറിയിലൂടെ പുറത്തേക്ക്
ഒഡീഷയിലെ ഡി ബെർഹാംപൂരിൽ 24 കാരൻ്റെ ശ്വാസകോശത്തിൽ നിന്ന് എട്ട് സെൻ്റീമീറ്റർ നീളമുള്ള കത്തിയുടെ ഭാഗങ്ങൾ അത്ഭുതകരമായി പുറത്തെടുത്ത് ഡോക്ടർമാരുടെ വിദഗ്ധ സംഘം.ബംഗളൂരുവിൽ ഒരു അജ്ഞാതന്റെ കുത്തേറ്റതിന് പിന്നാലെ കത്തിയുടെ മൂർച്ചയുള്ള ഒരു കഷ്ണം മൂന്ന് വർഷത്തിലേറെയായി ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങിപോകുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ അറിയിച്ചു. ചൊവ്വാഴ്ച സർക്കാർ നിയന്ത്രണത്തിലുള്ള എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് വലത് തോറാക്കോട്ടമി ഓപ്പറേഷൻ നടത്തി സന്തോഷ് ദാസിൻ്റെ ശ്വാസകോശത്തിൽ നിന്ന് മൂർച്ചയുള്ള കത്തി നീക്കം ചെയ്തത്. Read More…
ദാഹം ശമിപ്പിക്കാൻ ബിഡി ഓഫീസറുടെ ഔദ്യോഗിക വസതിയിലെത്തി മ്ലാവ്: ഒഡിഷയിൽ നിന്നുള്ള ദൃശ്യങ്ങൾ
ജലദൗർലഭ്യത്തെ തുടർന്ന് ദാഹമകറ്റാൻ വനമേഖലയിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി മ്ലാവ്. ഒഡീഷയിലെ ഗജപതി ജില്ലയിലെ ഗോസാനിയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ (ബിഡിഒ) ഔദ്യോഗിക വസതിയിലാണ് മ്ലാവിനെ കണ്ടെത്തിയത്. പ്രകൃതിസ്‌നേഹി കൂടിയായ ബിഡിഒ ഗൗര ചന്ദ്ര പട്‌നായിക് അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മ്ലാവിനെ രക്ഷപ്പെടുത്തി സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി തിരിച്ചയയ്ക്കുകയും ചെയ്തു. ബിഡിഒ തന്റെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ നിരവധി ജലാസംഭരണികൾ ഉണ്ടാക്കിയിട്ടുണ്ട്. ദാഹിക്കുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നത്. Read More…
വിസ്മയമായി കൊണാര്‍ക്ക് സൂര്യക്ഷേത്രം: ചരിത്രവും മിത്തുകളും കാന്തിക രഹസ്യങ്ങളും
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളില്‍ പെടുന്ന ഒഡീഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വാസ്തുവിദ്യാ വിസ്മയങ്ങളില്‍ ഒന്നാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതും 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കുഴിച്ചെടുത്തതുമായ ഇതിന്റെ കഥകളും അതിന്റെ ഡിസൈന്‍ പോലെ തന്നെ ആകര്‍ഷകമാണ്. ക്രിസ്തുവര്‍ഷം 1244-1255 നും ഇടയില്‍ കിഴക്കന്‍ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമന്‍ രാജാവ് പണികഴിപ്പിച്ച, കൊണാര്‍ക്കിലെ ക്ഷേത്രം, സൂര്യദേവന് സമര്‍പ്പിക്ക പ്പെട്ടതാണ്. അതിലെ കൊത്തുപണികള്‍ പ്രതീകാത്മകതയാല്‍ സമ്പന്നവും കലയും ശാസ്ത്രവും ഉള്‍പ്പെട്ടതുമാണ്. 24 കൊത്തുപണികളുള്ള ചക്രങ്ങളും ഏഴ് Read More…
ചെറുതുരുത്തി സ്ക്വാഡ് … പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒറീസയില്‍ മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പൊക്കി കേരളാ പോലീസ്
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒറീസയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്. പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിലാണ്. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനും സാഹസികനീക്കങ്ങൾക്കുമൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ Read More…









