Crime

വിവാഹ​​മോചനം, രണ്ടാം വിവാഹം, പക; മുൻഭാര്യയെ കൊലപ്പെടുത്തി യുവാവ്; പൂച്ചട്ടികൊണ്ട് തലയടിച്ച് തകര്‍ത്തു

ഹൈദരാബാദിലെ വനസ്ഥലിപുരത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ സുനിത (30) മുൻഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വിവാഹമോചനത്തിന് പിന്നാലെ സുനിത രണ്ടാമത് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. കേസിൽ പ്രതിയായ ദേവരകൊണ്ട മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സുനിത മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹേഷിനെതിരെ സുനിത നൽകിയ ഗാർഹിക പീഡനക്കേസ് മൂലം ഇയാളുടെ വിദേശത്തെ ജോലി നഷ്ടപ്പെട്ടതും പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതും കൊലപാതകത്തിലേക്ക് നയിച്ച വലിയ വിദ്വേഷത്തിന് കാരണമായി. 2022-ലായിരുന്നു സുനിതയും മഹേഷും വിവാഹിതരായത്. Read More…

Crime

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കാർ ഇടിപ്പിച്ച് കൊന്ന് യുവതി! വീണ്ടും ഹണിമൂണ്‍ കൊല

മേഘാലയയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സോനം രഘുവംശിയുടെ സമാനമായ രീതി പിന്തുടർന്ന് രാജസ്ഥാനിലും ക്രൂരമായ കൊലപാതകം. ഭർത്താവായ ആശിഷിനെ ഭാര്യ അഞ്ജുവും കാമുകൻ സഞ്ജുവും മറ്റ് രണ്ട് കൂട്ടുകാരും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. വൈകുന്നേരം മദ്യലഹരിയിലായിരുന്ന ആശിഷിനെ ഒന്നു നടക്കാൻ പോകാമെന്ന് പറഞ്ഞ് അഞ്ജു ആളൊഴിഞ്ഞ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുവീഴ്ത്തുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. ആദ്യം ഇതൊരു വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാനാണ് അഞ്ജു ശ്രമിച്ചത്. അമിതവേഗത്തിലെത്തിയ കാർ തങ്ങളെ ഇടിച്ചുവെന്നും കാറിലുണ്ടായിരുന്നവർ തന്റെ സ്വർണാഭരണങ്ങൾ കവർന്നുവെന്നും Read More…

Crime Featured

ദുബായിൽ നിന്നെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ മൃതദേഹം: അടുത്തുതന്നെ വീട്ടുജോലിക്കാരനും മരിച്ച നിലയിൽ

∙ദുബായിൽ നിന്നെത്തിയ ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടതു ഭാര്യയുടെ മൃതദേഹം. സമീപത്തു തന്നെ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ഇന്നലെ പുലർച്ചെ നാലരയോടെ ബിടിഎം ലേ ഔട്ടിലെ വീട്ടിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സവിതാ ശങ്കറും (65), തമിഴ്നാട് സ്വദേശിയുമാണു മരിച്ചത്. ഒന്നാം നിലയിൽ ഉറങ്ങിയ 27 വയസ്സുള്ള മകൾ മരണം അറിഞ്ഞിരുന്നില്ല. വീട്ടമ്മയെ കൊന്ന ശേഷം ജോലിക്കാരൻ ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Crime

ബലാൽസംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി; നസീറിന് ജീവപര്യന്തം തടവ് ശിക്ഷ

പത്തനംതിട്ട: കോട്ടാങ്ങലില്‍ നഴ്‌സായ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി നസീറി(നെയ്‌മോന്‍)ന് ജീവപര്യന്തം തടവ്. ബലാല്‍സംഗത്തിന് 10 വര്‍ഷം തടവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷം തടവും. പ്രതി 3. 5 ലക്ഷം രൂപ പിഴയടയ്ക്കണം. പത്തനംതിട്ട ഡിസ്ട്രിക് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.പി. ജയകൃഷ്ണനാണു വിധി പ്രസ്താവിച്ചത്. 2019 ഡിസംബര്‍ മാസം 15 നാണ് നഴ്‌സായിരുന്ന 26 വയസുകാരിയെ ജീവിത പങ്കാളിയായ യുവാവിന്റെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപ്പത്തിലേ Read More…

Crime

അലന്‍ ചിത്രപ്രിയയുടെ തലയിലിട്ടത് 22 കിലോ ഭാരമുള്ള കല്ല്; മുമ്പും കൊല്ലാന്‍ പദ്ധതിയിട്ടു

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തൊമ്പതുകാരിയായ ചിത്രപ്രിയയെ കൊല്ലാന്‍ പ്രതി അലന്‍ (21) മുമ്പും ആസൂത്രണം നടത്തിയെന്നാണു കണ്ടെത്തല്‍. കാലടി പാലത്തില്‍നിന്നു തള്ളിയിട്ടു കൊല്ലാനാണു പദ്ധതിയിട്ടത്. കല്ലുകൊണ്ടു തലയ്ക്കടിച്ചാണ് അലന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും 22 കിലോ ഭാരമുള്ള കല്ലാണു തലയിലേക്കിട്ടതെന്നും പോലീസ് കണ്ടെത്തി. കുറ്റകൃത്യത്തിനുശേഷം പ്രതി വേഷംമാറി മറ്റൊരു ബൈക്കില്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ബൈക്ക് എത്തിച്ച സുഹൃത്തിനായി അന്വേഷണം നടക്കുകയാണ്. അലനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ. Read More…

Crime

പ്രണയം എതിര്‍ത്തു, അച്ഛന് ഉറക്കഗുളിക കൊടുത്ത് 17കാരി, കുത്തിക്കൊന്ന് കാമുകൻ, മരണം ജനലിലൂടെ നോക്കിക്കണ്ട് പെൺകുട്ടി !

പ്രണയബന്ധത്തെ എതിർത്ത പിതാവിനെ ഉറക്കഗുളിക കൊടുത്ത് മയക്കി മകള്‍, പിന്നാലെയെത്തിയ കാമുകന്‍ അയാളെ കുത്തിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 45കാരനായ ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഫോൺ കോളിനോട് പ്രതികരിക്കാതായതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചുവന്നപ്പോൾ ഷന ചാവ്ഡ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഷന ചാവ്ഡയുടെ 17 വയസ്സ് പ്രായമുള്ള മകൾ 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. മകൾ പ്രായപൂർത്തിയാകാത്തതിനാൽ പിതാവ് പ്രണയത്തെ എതിർത്തു. ഇതേത്തുടർന്ന് മകൾക്കും ആൺസുഹൃത്തിനും ഷന ചാവ്ഡയോട് പകയുണ്ടായിരുന്നു. വിഷം നൽകി Read More…

Crime

‘വിവാഹം വേര്‍പിരിയാന്‍ കാരണം അമ്മ, വേര്‍പിരിയലിനുശേഷവും മുന്‍ ഭാര്യയുമായി ബന്ധം’; മുന്‍ കൗണ്‍സിലറെ മകന്‍ കൊന്നത് അതിക്രൂരമായി

മാവേലിക്കര: കായംകുളത്ത്‌ അഭിഭാഷകന്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ മാവേലിക്കരയില്‍ മകന്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി. നഗരസഭ 12-ാം വാര്‍ഡ്‌ മുന്‍ കൗണ്‍സിലറും സി.പി.ഐ. നേതാവുമായിരുന്ന കല്ലുമല ഉമ്പര്‍നാട്‌ ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജ(67)നാണ്‌ കൊല്ലപ്പെട്ടത്‌. ഏക മകന്‍ കൃഷ്‌ണദാസി(ഉണ്ണി-37)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കനകമ്മ മൃഗീയമായ മര്‍ദനത്തിന്‌ ഇരയായതായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസ്‌ സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്‌തമായി. കഴുത്തിന്റെ അസ്‌ഥികള്‍ പൊട്ടി. വാരിയെല്ലുകള്‍ പൂര്‍ണമായി ഒടിഞ്ഞ്‌ Read More…

Crime

സഹോദരിയെ വഴിയില്‍ ഇറക്കിവിട്ടതിന്റെ വിരോധം: ഓട്ടോ ഡ്രൈവര്‍ വധക്കേസ്‌: പ്രതികള്‍ക്ക്‌ ജീവപര്യന്തം

ആലപ്പുഴ: അര്‍ധരാത്രി ഓട്ടോ ഡ്രൈവറെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ഭാര്യയുടെ കണ്‍മുന്നില്‍ വച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ്‌. എടത്വാ തലവടി ആനപ്രമ്പാല്‍ വടക്ക്‌ കളങ്ങര ഭാഗത്ത്‌ വീട്ടില്‍ അമല്‍(അപ്പൂസ്‌ 27), കളങ്ങര കൊച്ചുപറമ്പ്‌ വീട്ടില്‍ കെവിന്‍(25) എന്നിവരെയാണ്‌ ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി(രണ്ട്‌)ജഡ്‌ജി എസ്‌.ഭാരതി ശിക്ഷിച്ചത്‌. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നാം പ്രതി എടത്വാ പതിനഞ്ചില്‍ വീട്ടില്‍ രാഹുലി(കൊച്ചുണ്ട- 30 )നെ വെറുതെവിട്ടു. തലവടിപഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ പുത്തന്‍പറമ്പ്‌ വീട്ടില്‍ Read More…

Crime

ഭാര്യയെ വെട്ടിക്കൊന്നു; മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി ഭര്‍ത്താവ്, വഞ്ചനയ്ക്കുള്ള മറുപടി മരണമാണെന്ന് അടിക്കുറിപ്പ്

ഭാര്യയെ വെട്ടിക്കൊന്നശേഷം മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പില്‍ സ്റ്റാറ്റസാക്കി ഭര്‍ത്താവ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തിരുനെൽവേലി സ്വദേശിനിയെയാണ് ക്രൂരമായിവെട്ടിക്കൊന്നത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന സംഭവത്തില്‍ പ്രതി ഭർത്താവ് ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിൽ ശ്രീപ്രിയയെ കാണാനായാണ് ബാലമുരുകന്‍ എത്തിയത്. എന്നാൽ വസ്ത്രത്തിനുള്ളില്‍ ആരുമറിയാതെ ആയുധം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. കണ്ടുമുട്ടിയതിനു പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടര്‍ന്ന് ബാലമുരുകൻ അരിവാളെടുത്ത് Read More…