Featured Myth and Reality

യേശു അന്ധനെ സുഖപ്പെടുത്തിയ ശിലോഹാംകുളം കണ്ടെത്തിയെന്ന്‌ !

ബൈബിളില്‍ പരാമര്‍ശിക്കുന്ന ശിലോഹാംകുളം കണ്ടെത്തിയെന്നു പുരാവസ്‌തു ഗവേഷകര്‍. ബൈബിളില്‍ പുതിയ നിയമത്തില്‍ യോഹന്നാന്റെ പുസ്‌തകത്തില്‍ ഒന്‍പതാം അധ്യായത്തിലാണു ശിലോഹാം കുളത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്‌. ജന്മനാ അന്ധനായ വ്യക്‌തിയുടെ കണ്ണില്‍ ചേറു പുരട്ടിയശേഷം ശിലോഹാം കുളത്തില്‍ കണ്ണുകഴുയാന്‍ യേശു നിര്‍ദേശിച്ചെന്നാണു ബൈബിളിലുള്ള പരാമര്‍ശം.കണ്ണുകഴുകിയപ്പോള്‍ അദ്ദേഹത്തിനു കാഴ്‌ച ലഭിച്ചു. പുരാതന ജറുസലേം നഗരത്തിന്റെ ഹൃദയഭാഗത്ത്‌, ശിലോഹാം കുളത്തിന്റെ മുന്‍ സ്‌ഥാനം അടയാളപ്പെടുത്തുന്ന ഒരു വലിയ അണക്കെട്ട്‌ പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തി.യഹൂദാ രാജാക്കന്മാരായ യോവാശിന്റെയും അമസ്യയുടെയും കാലത്താണ്‌ ആ ഘടന നിര്‍മിച്ചത്‌. ഏകദേശം Read More…

Featured Oddly News

ഗര്‍ഭിണിയായി രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കുഞ്ഞിനെ കൂടി ഗര്‍ഭം ധരിച്ചു ; ബില്യണില്‍ ഒന്നു മാത്രം സംഭവിക്കുന്ന അത്ഭുതം

ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീ രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഒരു ബില്യണില്‍ ഒരു മെഡിക്കല്‍ അനോമലിയില്‍ മാത്രം സംഭവിക്കുന്ന കാര്യം ഉണ്ടായിരിക്കുന്നത് ടെക്സസില്‍ നിന്നുള്ള 28 കാരി ടെയ്ലര്‍ ഹെന്‍ഡേഴ്സണാണ്. അതായത് രണ്ടാഴ്ചയ്ക്കുള്ളില്‍ അവര്‍ രണ്ടുതവണ ഗര്‍ഭിണിയായി. ആദ്യത്തെ ഭ്രൂണം 14 ദിവസം മുമ്പ് ഗര്‍ഭം ധരിച്ചു, ക്ലീവ്ലാന്‍ഡ് ക്ലിനിക് പറയുന്നതനുസരിച്ച് വളരെ അപൂര്‍വമായ ഒരു സംഭവത്തില്‍ ലോകത്ത് ഇത്തരം ഏകദേശം 10 സ്ഥിരീകരിച്ച കേസുകള്‍ മാത്രമേയുള്ളൂ. ഗര്‍ഭാവസ്ഥയില്‍ എട്ട് ആഴ്ച കഴിഞ്ഞാണ് രണ്ട് Read More…

Oddly News

ഐ.വി.എഫ്.വഴി ജനിച്ച റോസ്, അതേ ദിവസം അതേ ആശുപത്രിയില്‍ അവന്റെ ഭാര്യയും ജനിച്ചു…!

പ്രപഞ്ചത്തിലെ യാദൃശ്ചികതകള്‍ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടാണ് 1994 ഓഗസ്റ്റ് 21 ന് ഇംഗ്ലണ്ടിലെ സ്റ്റോര്‍ബ്രിഡ്ജിനടുത്തുള്ള വേഡ്സ്ലി ഹോസ്പിറ്റലില്‍ റോസ് വാട്സണ്‍ ജനിച്ചുവീണത്. ഐവിഎഫ് വഴിയുള്ള ജനനമായതിനാല്‍ കുഞ്ഞ് പലപ്പോഴും വാര്‍ത്തകള്‍ക്ക് തലക്കെട്ടായി തുടരുകയും ചെയ്യുന്നു. എന്നാല്‍ അതേദിവസം റോസ് വാട്സണ്‍ ജനിച്ചുവീണ അതേ ആശുപത്രിയില്‍ തന്നെ അവനറിയാതെ അവന്റെ വധുവും ജനിച്ചു. രണ്ടുപേരും പിന്നീട് ആകസ്മികമായി കണ്ടുമുട്ടുകയും വിവാഹിതരാകുകയും ചെയ്തു. കഴിഞ്ഞമാസം റോസ് വാട്സണും വധു അന്നയും തങ്ങളുടെ മുപ്പതാം പിറന്നാള്‍ ഇറ്റലിയില്‍ ഒരുമിച്ച് ആഘോഷിച്ചു. Read More…

Featured Good News

150 കി.മീ. അകലെ നഷ്ടപ്പെട്ടു; വളര്‍ത്തുനായയുടെ തിരിച്ചുവരവ് സദ്യ നടത്തി ആഘോഷിച്ച് കുടുംബം

മിക്കവര്‍ക്കും ഇണക്കിവളര്‍ത്തുന്ന വളര്‍ത്തുനായ കുടുംബാംഗം തന്നെയാണ്. അതിന്റെ വേര്‍പാടും പലായനവുമൊക്കെ ഏറെ ദു:ഖിപ്പിക്കും. 150 കിലോമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്ന് കരുതിയ പ്രിയപ്പെട്ട നായയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്നുകൊടുത്തു ആഘോഷിച്ചു. കര്‍ണാടകയിലെ യമഗര്‍ണി ഗ്രാമമാണ് വിചിത്ര കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കര്‍ണാടക്കാരനായ കമലേഷ് കുംഭറാണ് നായയുടെ തിരിച്ചുവരവ് ആഘോഷിച്ചത്. മഹാരാഷ്ട്രയിലേക്ക് ഇയാള്‍ നടത്തിയ തീര്‍ത്ഥാടന യാത്രയില്‍ ഒപ്പം പോകുകയും കാണാതാകുകയും ചെയ്ത പ്രിയപ്പെട്ട മഹാരാജ് എന്ന നായയുടെ തിരിച്ചുവരവാണ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്ന് Read More…