Crime

നിര്‍മാണത്തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചുമൂടിയത് ഗൃഹപ്രവേശം നടത്താനിരുന്ന വീട്ടില്‍

അയര്‍ക്കുന്നം: നിര്‍മാണത്തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചു മൂടിയത് നവംബര്‍ 29ന് ഗൃഹപ്രവേശം നടത്താനിരുന്ന വീട്ടില്‍. അയര്‍ക്കുന്നം സ്വദേശി മണ്ണനാല്‍ ഡിന്നി സെബാസ്റ്റിയന്‍ നിര്‍മിക്കുന്ന വീട്ടിലാണു കൊല നടന്നത്. പാലുകാച്ചല്‍ നടത്താനിരിക്കെയാണ് അപ്രതീക്ഷതമായൊരു ദുരനുഭവമെന്നു ഡിന്നി പറയുന്നു. സങ്കടമായിട്ട് തോന്നുന്നില്ല, വിവരമറിഞ്ഞപ്പോള്‍, അങ്കലാപ്പായിരുന്നു. അതിനൊപ്പം, സന്തോഷവുമുണ്ട്. വീടിന് പിന്നില്‍ ആഴത്തില്‍ മറവു ചെയ്ത് ഇയാള്‍ നാടുവിടുകയും പിന്നീടാണു മൃതദേഹം കണ്ടെത്തിയിരുന്നതെങ്കില്‍ തനിക്കു സ്വസ്ഥതയുണ്ടാകുമായിരുന്നില്ലെന്നു ഡിന്നി പറയുന്നു.ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ചേര്‍ത്താണു ഇളപ്പുങ്കല്‍ ജങ്ഷനോട് ചേര്‍ന്ന് 28 സെന്റ് സ്ഥലത്ത് Read More…

Crime

അവിഹിതം ചോദ്യംചെയ്‌ത രണ്ടാം ഭാര്യയെ കൊന്ന്‌ കൊക്കയിലെറിഞ്ഞ് ഭര്‍ത്താവ്‌, പിടിയിലാകു​മ്പോള്‍ ഒപ്പം ഇറാനിയന്‍ യുവതിയും

കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പരസ്‌ത്രീബന്ധം ചോദ്യംചെയ്‌തതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവ്‌ രണ്ടാംഭാര്യയെ കൊന്നു കൊക്കയില്‍ തള്ളുകയായിരുന്നു. കോട്ടയം കുറവിലങ്ങാട്‌ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജി(50)ന്റെ മൃതദേഹം ഇടുക്കി ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപത്തെ മ്പോള്‍കണ്ടെടുത്തത്‌. കേസില്‍ ഭര്‍ത്താവ്‌ കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ സാം ജോര്‍ജ്‌(59) അറസ്‌റ്റിലായി. ഒപ്പമുണ്ടായിരുന്ന ഇറാനിയന്‍ യുവതിയും കസ്‌റ്റഡിയിലാണെന്നു സൂചനയുണ്ട്‌. സാമും ജെസിയും മൂന്നു മക്കളും 15 വര്‍ഷമായി രത്‌നഗിരിപ്പള്ളിക്കു സമീപമുള്ള ഇരുനില വീടിന്റെ മുകളിലും താഴെയുമായി പരസ്‌പരം Read More…

Crime

കോട്ടയത്തെ ഇരട്ടക്കൊലപാതകം: പ്രതിയെ പിടികൂടിയ അതേവേഗത്തില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും

കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടിയ അതേ വേഗത്തില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും. കൊലപാതക വിവരം അറിഞ്ഞ നിമിഷം മുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ജില്ലാ പോലീസിന് അഭിമാനിക്കാവുന്ന നേട്ടവുമായി അറസ്റ്റും തെളിവെടുപ്പും. തിങ്കളാഴ്ച പുലര്‍ച്ചെ കൊലപാതകം നടന്നുവെങ്കിലും സംഭവം പുറംലോകമറിയുന്നത് രാവിലെ ഒമ്പതരയോടെയാണ്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യ നിമിഷങ്ങളില്‍ തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഒരു നിമിഷം Read More…