Movie News Sports

സഹീര്‍ ഖാനും ബാലാജിയും വേണ്ട ; ബൗളിംഗ് പരിശീലകനായി ഗംഭീറിന് വേണ്ടത് മോര്‍ണേ മോര്‍ക്കലിനെ

മൂന്ന് ദിവസം മുമ്പ് ഇന്ത്യന്‍ പരിശീലകനായി 2011ലെ ഏകദിന ലോകകപ്പ് ജേതാവായ ഗൗതം ഗംഭീറിനെ ബിസിസിഐ നിയോഗിച്ചതോടെ ആരാധകര്‍ ഏറെ ആകാംഷയിലായിരുന്നു. എന്നാല്‍ താരത്തിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലേക്കുള്ള ആദ്യ നിയമനം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ് വെട്ടി താരത്തിന് കൊടുത്തത് ഉഗ്രന്‍ പണി. സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ രണ്ടാമന്റെ കാര്യത്തിലും ഇപ്പോള്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തേ ഫീല്‍ഡിംഗ് കോച്ചിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും ഫീല്‍ഡിംഗ് ഇതിഹാസവുമായ ജോണ്ടി റോഡ്‌സിനെയാണ് വെക്കാനുള്ള ഗംഭീറിന്റെ നിര്‍ദേശമാണ് ബിസിസിഐ തള്ളിയതെങ്കില്‍ രണ്ടാമത്തെ നിയമനമായി Read More…

Sports

പരിശീലകനായി ഗൗതംഗംഭീര്‍ കയറുന്നത് ലോകറെക്കോഡിലേക്ക് ; കാത്തിരിക്കുന്നത് കിട്ടാകിരീടം

രാഹുല്‍ദ്രാവിഡിന്റെ പകരം ഇന്ത്യയുടെ പരിശീലകനായി ഗൗതംഗംഭീര്‍ ഏതാണ്ട് ഉറപ്പായികഴിഞ്ഞു. ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ദ്രാവിഡ് ഇന്ത്യന്‍ ടീമുമായുള്ള ബന്ധം പിരിഞ്ഞതോടെ പുതിയപരിശീലകന്‍ എന്ന് സ്ഥാനമേല്‍ക്കുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം അണിയിച്ചതോടെയാണ് ഗംഭീറിന് നറുക്കു വീണത്. പരിശീലകനായി വ്യാഴാഴ്ച ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഗംഭീര്‍ മറ്റൊരു റെക്കോഡിലേക്കാകും കാല്‍വെയ്പ്പ് നടത്തുക. ക്രിക്കറ്റിന്റെ രണ്ടു ഫോര്‍മാറ്റിലും ലോകകപ്പ് നേടിയിട്ടുള്ള ഏക പരിശീലകന്‍ എന്ന പദവിയാകും ഗംഭീറിനെ തേടി വരിക. 2007 Read More…

Sports

കാമുകിയെ ഐപിഎല്ലിലേക്ക് കൊണ്ടുവരാമോ? നരേന്‍ ചോദിച്ച ആദ്യത്തെ ചോദ്യത്തെപ്പറ്റി ഗംഭീര്‍

ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായാണ് പലരും സുനില്‍ നരേയ്‌നെ കണക്കാക്കുന്നത്. ഐപിഎല്‍ 2024 ല്‍ കെകെആറിന്റെ കിരീടനേട്ടത്തില്‍ നരേയ്‌ന്റെ ബാറ്റിംഗും ബൗളിംഗും പ്രധാനമായിരുന്നു. കെകെആര്‍ 2012, 2014, 2024 വര്‍ഷങ്ങളില്‍ മൂന്ന് കിരീടം നേടിയപ്പോഴും ടീമിന്റെ ഭാഗമായിരുന്ന ഏക കളിക്കാരന്‍ കൂടിയാണ് അദ്ദേഹം. സമാന നേട്ടം ടീമിന്റെ മെന്ററായിരുന്ന ഗൗതം ഗംഭീറിനും അവകാശപ്പെടാനുണ്ട്. 2012ലും 2014ലും 2024 ലും കെകെആര്‍ കിരീടം നേടുമ്പോള്‍ ഗംഭീറായിരുന്നു ടീമിന്റെ ഉപദേശകന്‍. 2024 ല്‍ ടീം മെന്ററായി Read More…

Sports

ഉടക്കെല്ലാം അവസാനിപ്പിച്ചു…കെട്ടിപ്പിടിച്ചു സംസാരിച്ചു ; വിരാട്‌കോഹ്ലിയും ഗൗതംഗംഭീറും ദോസ്തുക്കളായി

ഇന്ത്യയുടെ മുന്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകനുമായ ഗൗതംഗംഭീറും റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ഉണ്ടായ വഴക്ക് അങ്ങാടിപ്പാട്ടായിരുന്നു. പരസ്പരം വാഗ്വാദം നടത്തി പോരടിച്ച ഇരുവരും ഇപ്പോള്‍ വീണ്ടും ദോസ്തുക്കളായി. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത-ആര്‍സിബി മത്സരത്തിന് പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്നതും മുഖാമുഖം നോക്കി സംസാരിക്കുന്നതും ഇന്റര്‍നെറ്റില്‍ വൈറലായി പടരുകയാണ്. മത്സരത്തില്‍ ആര്‍സിബി ഇന്നിംഗ്സിലെ തന്ത്രപ്രധാനമായ ടൈംഔട്ടില്‍, ഗൗതം ഗംഭീര്‍ വിരാട് കോഹ്ലിയുമായി കൈ കുലുക്കുകയും Read More…

Sports

ഞാന്‍ ഏറ്റവും പേടിച്ചിരുന്ന താരം അവനാണ് ; ഐപിഎല്ലില്‍ ഗംഭീറിന്റെ ഉറക്കം കെടുത്തിയ താരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ട് തവണ ഐപിഎല്‍ ജേതാവായ ഗൗതം ഗംഭീര്‍ ടൂര്‍ണമെന്റില്‍ താന്‍ ഏറ്റവും ഭയന്നിരുന്ന താരത്തെ വെളിപ്പെടുത്തി. അയാള്‍ തന്റെ ഐപിഎല്‍ കരിയര്‍ കാലത്ത് അനേകം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുണ്ടെന്നും താരം സമ്മതിച്ചു. തന്റെ ഐപിഎല്‍ കാലത്ത് ഏതാനും മുന്‍നിര ക്യാപ്റ്റന്‍മാര്‍ക്കെതിരെ കളിച്ച ഗൗതം തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചിരുന്നത്് മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗംഭീറിനെ ഓരോ തവണയും അവനെതിരെ ഒന്നിലധികം പദ്ധതികള്‍ ആസൂത്രണം ചെയ്തു. Read More…

Sports

അയാള്‍ എന്നെ ‘ഒത്തുകളിക്കാരന്‍’ എന്ന് വിളിച്ചു… ഗ്രൗണ്ടില്‍ ഗൗതം ഗംഭീറുമായുള്ള വാക്കേറ്റത്തെപ്പറ്റി ശ്രീശാന്ത്

സൂറത്ത്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ മുന്‍ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും ഏറ്റുമുട്ടിയത് ക്രിക്കറ്റ് വേദിയില്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ വാക്കേറ്റം നടത്തുന്നതും ഏറ്റുമുട്ടലിന് പോകുന്നതും ആള്‍ക്കാര്‍ പിടിച്ചുമാറ്റുന്നതും കണ്ടിരുന്നു. എന്നാല്‍ എന്തായിരുന്നു പ്രശ്‌നം എന്നത് ആര്‍ക്കും മനസ്സിലായില്ല താനും. എന്നാല്‍ കളത്തില്‍ വെച്ച് ഗൗതം ഗംഭീര്‍ തന്നോട് മോശമായി സംസാരിച്ചു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്. സൂററ്റില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു ഇവരുടെ വാക്കേറ്റം. പിന്നീട് ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഒരു Read More…

Sports

‘ടീമിനായി സ്വന്തം ബാറ്റിംഗും റെക്കോഡുകളും തുലച്ചവനാണ് അയാള്‍” ; ഇന്ത്യയിലെ ഏറ്റവും മികച്ച നായകനെക്കുറിച്ച് പഴയ താരം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിയും ഇന്ത്യയുടെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ഗൗതംഗംഭീറും തമ്മില്‍ അത്ര രസത്തിലല്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. 2011 ലോകകപ്പില്‍ മറ്റു കളിക്കാരുടെ സംഭാവനകള്‍ പരിഗണിക്കപ്പെടാതെ പോയതിന് കാരണം ധോണിയാണെന്ന് ലോകകപ്പുമായി ബന്ധപ്പെട്ട് എപ്പോള്‍ പറഞ്ഞാലും ഗംഭീര്‍ പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇത്തവണ മുമ്പ് പറഞ്ഞതിന് നേരെ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് എത്തുകയാണ് ഗംഭീര്‍. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു എന്നും തന്റെ ബാറ്റിംഗ് കൊണ്ട് കളി മാറ്റിമറിച്ച Read More…