ന്യൂഡല്‍ഹി: 1984 മെയ് മാസത്തിലെ ഒരു ദിവസമായിരുന്നു. ഡല്‍ഹിയിലെ കടുത്ത ചൂടില്‍ 19 കാരിയായ പ്രേമലത അന്ന് രാത്രിയില്‍ പുറത്തായിരുന്നു കിടന്നുറങ്ങിയത്. വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം തേടി, മാള്‍ റോഡിനടുത്തുള്ള പിതാവിന്റെ വസതിയില്‍ വെളിയില്‍ ഉറങ്ങി. എന്നാല്‍ ആ രാത്രി അവളുടെ ജീവിതത്തെ ശാശ്വതമായി മാറ്റുമെന്ന് പ്രേമലത അറിഞ്ഞിരുന്നില്ല. അസഹനീയമായ വേദന അനുഭവപ്പെട്ട് ഞെട്ടി ഉണര്‍ന്നപ്പോഴായിരുന്നു അവളുടെ മുഖത്തും കഴുത്തിലും നെഞ്ചിലും ആസിഡാണ് ഒഴുകിയിറങ്ങുന്നതെന്ന് അറിഞ്ഞത്. 1984 ഫെബ്രുവരിയില്‍, ആക്രമണത്തിന് മാസങ്ങള്‍ക്ക് മുമ്പ്, സമകാലികരായ മിക്ക കൗമാരക്കാരും Read More…
Tag: crime
ഭയാനകമായ പ്രവൃത്തി, എന്നാല്‍ മൃതദേഹവുമായുള്ള ലൈംഗികബന്ധം ബലാത്സംഗമല്ലെന്ന് ഹൈക്കോടതി
റാഞ്ചി: മൃതദേഹവുമായുള്ള ലൈംഗികബന്ധം ഏറ്റവും ഭയാനകമായ പ്രവൃത്തികളിലൊന്നാണെങ്കിലും ബലാത്സംഗമല്ലെന്നു ഛത്തീസ്ഗഡ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം ബലാത്സംഗം ചെയ്തതിനെതിരേ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ വിചാരണക്കോടതിയുടെ വിധി ശരിവച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ നീലു നാഗേഷ് എന്നയാളെ മറ്റു കുറ്റങ്ങള്‍ക്കു ശിക്ഷിച്ചെങ്കിലും ബലാത്സംഗക്കുറ്റത്തില്‍നിന്ന് വിചാരണക്കോടതി ഒഴിവാക്കിയിരുന്നു. ഇതാണ് ഹൈക്കോടതി ശരിവച്ചത്. മൃതദേഹം ബലാത്സംഗം ചെയ്തത് ഒരാള്‍ക്കു ചിന്തിക്കാന്‍ കഴിയുന്നതില്‍വച്ച് ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങളിലൊന്നാണ് എന്നതില്‍ സംശയമില്ലെന്ന് ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങിയ Read More…
ഒരു വര്‍ഷമായി പോലീസ് തേടിക്കൊണ്ടിരുന്ന കൊലപാതകക്കേസ് ; ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ പ്രതി പിടിയില്‍
ഒരു വര്‍ഷമായി അന്വേഷിച്ചുകൊണ്ടിരുന്ന ഒരു കൊലപാതക കേസ് തെളിയിക്കുന്നതിന് നിര്‍ണായകമായ തെളിവുകള്‍ നല്‍കിയതിന് ഗൂഗിള്‍ മാപ്സിന്റെ അപ്ഡേറ്റിന് സ്പാനിഷ് പോലീസിന്റെ നന്ദി. സ്പാനിഷ് പ്രവിശ്യയായ കാസ്റ്റില്ലിലെയും ലിയോണിലെയും പട്ടണമായ താജുക്കോയുടെ പ്രാന്തപ്രദേശത്ത് നിന്നാണ് 33 കാരനായ ക്യൂബന്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തിയത്. ജെഎല്‍പിഒ എന്ന ഇനിഷ്യല്‍ വച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ഈ ദാരുണമായ കൊലപാതകം തെളിയിക്കാന്‍ സ്പാനിഷ് പോലീസിനെ സഹായിച്ചത് ഗൂഗിള്‍മാപ്പ്. യൂറോപ്യന്‍ രാജ്യത്ത് ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ ക്യൂബയില്‍ നിന്ന് സ്‌പെയിനിലേക്ക് ജെഎല്‍പിഒ Read More…
യുവതിയുടെ പേരില്‍ പാഴ്‌സല്‍ ; തുറന്നപ്പോള്‍ കണ്ടത് യുവാവിന്റെ മൃതദേഹം, 1.3 കോടി രൂപ ആവശ്യപ്പെട്ട് കത്തും
അമരാവതി: സിനിമയുടെ തിരക്കഥയെ വെല്ലുന്ന ഒരു സംഭവത്തില്‍ ആന്ധ്രാപ്രദേശില്‍ യുവതിക്ക് വന്ന പാഴ്‌സല്‍ അഴിച്ചു നോക്കിയപ്പോള്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ യെന്‍ഡഗണ്ടി ഗ്രാമത്തിലെ നാഗ തുളസി എന്ന സ്ത്രീയ്ക്കാണ് അജ്ഞാതന്റെ മൃതദേഹം അടങ്ങിയ പാഴ്സല്‍ ലഭിച്ചത്. സംഭവം ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. നാഗ തുളസി വീട് നിര്‍മിക്കാന്‍ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയില്‍ അപേക്ഷ നല്‍കിയിരുന്നു. സമിതി യുവതിക്ക് ടൈല്‍സ് അയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ നിര്‍മ്മാണത്തില്‍ കൂടുതല്‍ സഹായത്തിനായി വീണ്ടും Read More…
സ്ത്രീയുടെ മുറിച്ചെടുത്ത ശിരസ് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തി…!
കൊല്‍ക്കത്ത : സ്ത്രീയുടെ ഛേദിക്കപ്പെട്ട ശിരസ് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഛേദിക്കപ്പെട്ട തല കൂടുതല്‍ പരിശോധനയ്ക്കായി എംആര്‍ ബംഗൂര്‍ ആശുപത്രിയി ലേക്ക് അയച്ചതായി കൊല്‍ക്കത്ത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ടതായി പറയപ്പെടുന്ന ഖദീജ ബീബിയുടെ തലയാണ് ഇതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകന്‍ അതിഖുറിനെ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 13 ന് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ Read More…
ശരീരത്ത് പൊള്ളലും കടിച്ചതുമായി 71 പരിക്കുകള്‍, 25 ഒടിവുകള്‍ ; 10വയസ്സുകാരി സാറ അനുഭവിച്ചത് ക്രൂരമായ പീഡനം
ഇംഗ്‌ളണ്ടില്‍ വന്‍ ചര്‍ച്ചയ്ക്ക് വിധേയമായ 10 വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സ്വന്തം പിതാവും രണ്ടാനമ്മയും രണ്ടുവര്‍ഷത്തോളം നടത്തിയ ക്രുരമായ പീഡനത്തിന്റെ കഥകള്‍. രണ്ടുപേരെും പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സറേയിലെ വോക്കിംഗിലുള്ള കുടുംബവീട്ടില്‍ നിരവധി മുറിവുകളോടെ യാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടി ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയായിരുന്നു എന്ന് മൃതദേഹത്തില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. മരണമടയുന്നതിന് മുമ്പ്, കെട്ടിയിടപ്പെടുകയും പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദനവും ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ സാറ സഹിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് Read More…
ചത്ത പാറ്റയും ഉപയോഗിച്ച കോണ്ടവും, സൗജന്യ താമസത്തിനായി യുവാവിന്റെ സാഹസം, പറ്റിച്ചത് 63 ഹോട്ടലുകളെ
താമസത്തിന് പണം നല്‍കാന്‍ കൂട്ടാക്കാതെ പത്തുമാസത്തോളം ഹോട്ടലുകളെ പറ്റിച്ച് താമസിച്ചിരുന്നയാള്‍ ഒടുവില്‍ പിടിയില്‍. ചൈനയിലെ തായ്ഷൗവില്‍ നിന്നുള്ള 21 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയാണ് താമസത്തിനിടയില്‍ വൃത്തിഹീനത ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം നല്‍കാതെ സുഖിച്ചിരുന്നത്. 60 ലധികം ഹോട്ടലുകളിലാണ് താമസവും ഭക്ഷണവും സൗജന്യമായി ആസ്വദിച്ചത്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ തായ്ഷൗ സിറ്റിയിലെ താമസക്കാരനായ ജിയാങ് പണമില്ലാതെ യാത്രയ്ക്കായി ഹോട്ടലുകളെ കബളിപ്പിക്കല്‍ ശീലമാക്കിയത്. ചൈനയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഇയാള്‍ പഠിക്കാന്‍ പണമില്ലാതായപ്പോള്‍ യൂണിവേഴ്‌സിറ്റി എന്റോള്‍മെന്റ് നിര്‍ത്തിവെച്ച് സഞ്ചാരത്തിനിറങ്ങുകയായിരുന്നു് Read More…
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് യുവതി പറ്റിച്ചത് 300 പേരെ; തട്ടിയത് 15 ലക്ഷം രൂപ …!
ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, മനുഷ്യജീവിതം സാങ്കേതികവിദ്യകളുമായി കൂടുതല്‍ ഇഴചേര്‍ന്നിരിക്കുന്നു. ചിലര്‍ അതിനെ വ്യക്തിപരവും സാമൂഹികവുമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, മറ്റുചിലര്‍ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുകയാണ്. 26കാരിയായ ഒരു സ്പാനിഷ് യുവതി, ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്തത് 300 പേരെ. 15 ലക്ഷം തട്ടിയെടുക്കുകയും ചെയ്തു. സ്‌പെയിനില്‍ നടന്ന സംഭവത്തില്‍ 26 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചന, കൊള്ളയടിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് യുവതിയെ കഴിഞ്ഞ എട്ട് മാസമായി പോലീസ് തെരയുകയായിരുന്നു. പലരില്‍നിന്നായി ഏകദേശം 13,500 പൗണ്ട്, ( Read More…
ബലാല്‍സംഗംചെയ്തു കൊന്നു; ഭക്ഷണം കഴിച്ചെത്തി മൃതദേഹത്തിൽ വീണ്ടും ലൈംഗികാതിക്രമം
ഗുജറാത്തിലെ ഉദ്‌വാഡയില്‍ 19കാരി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കൊലപാതകത്തിനു ശേഷവും പ്രതി കൃത്യം നടന്ന സ്ഥലത്തെത്തിയതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു. തന്റെ സാധനങ്ങള്‍ തിരികെഎടുക്കാന്‍ വേണ്ടിയാണ് പ്രതി എത്തിയത് എന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോഴാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ മൃതദേഹത്തിൽ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നും അതിനുവേണ്ടിയാണ് കൃത്യംനടന്ന സ്ഥലത്തേയ്ക്ക് വീണ്ടുമെത്തിയത് എന്നുമാണ് പൊലീസ് നിഗമനം. കൊള്ളയും കൊലയും ബലാല്‍സംഗവും Read More…