ഛത്തീസ്ഗഡിലെ റായ്പൂരിൽ അമിതവേഗതയിൽ വന്ന കാർ ഒരു സ്കൂട്ടറിൽ ഇടിച്ചുകയറി മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന റഷ്യൻ യുവതിക്കൊപ്പം വാഹനം ഓടിച്ചിരുന്ന അഭിഭാഷക സുഹൃത്തും ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതി അമിതവേഗത്തിൽ കാറോടിച്ച് യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് , റഷ്യൻ യുവതി കാർ ഓടിച്ചിരുന്ന തന്റെ അഭിഭാഷക സുഹൃത്തിന്റെ മടിയിൽ ഇരിക്കുകയായിരുന്നു. ഇത് റോഡിൽ അദ്ദേഹത്തിന്റെ കാഴ്ചയ്ക്ക് തടസ്സമായി എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാറിൽ ‘ഇന്ത്യാ ഗവൺമെന്റ് സ്റ്റിക്കർ’ പതിച്ചിരുന്നു. റായ്പൂരിലെ വിഐപി റോഡിൽ അർദ്ധരാത്രിയോടെയാണ് സംഭവം. പരിക്കേറ്റ നീലകമൽ സാഹു, ലളിത് ചന്ദേൽ, അരുൺ വിശ്വകർമ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് ശേഷം, സ്ത്രീ ഒരു ബഹളം വയ്ക്കാന്‍ തുടങ്ങി, പോലീസുമായി ചൂടേറിയ തർക്കത്തിൽ ഏർപ്പെടുന്ന വീഡിയോ പെട്ടെന്ന് വൈറലായി. വീഡിയോയിൽ, തന്റെ ഫോൺ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരോട് ആക്രോശിക്കുന്നത് കേൾക്കാം. തനിക്ക് ഭയമില്ലെന്നും രാത്രി മുഴുവൻ എടുത്താലും ഫോൺ ലഭിക്കുന്നതുവരെ എവിടെയും പോകാൻ തയാറല്ലെന്നും അവര്‍ പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ശാന്തമായി അന്വേഷണവുമായി “സഹകരിക്കാൻ” അവളോട് അഭ്യർത്ഥിച്ചു.
സംഭവത്തെത്തുടർന്ന് ഡ്രൈവറെയും റഷ്യൻ യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിന് പുറമേ, കാറിൽ കണ്ടെത്തിയ ‘ഇന്ത്യാ ഗവൺമെന്റ്’ സ്റ്റിക്കറിന്റെ ആധികാരികതയും പരിശോധിച്ചുവരികയാണ്.