Sports

ഗില്‍ വെറും 89 റണ്‍സ് എടുത്താല്‍ ബ്രാഡ്മാന്റെ റെക്കോഡ് മറികടക്കും ; 11 റണ്‍സ് എടുത്താല്‍ സുനില്‍ ഗവാസ്‌ക്കറുടേതും

ഇംഗ്‌ളണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാനുള്ള അവ സാന അവസരമാണ് അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ കൈവന്നിരിക്കുന്നത്. മത്സരം ജയിച്ചാല്‍ ഇൗ നേട്ടം ഉണ്ടാക്കാമെന്നിരിക്കെ ഇന്ത്യ ഏറ്റവും ആശ്രയിക്കുന്നത് ഇന്ത്യന്‍ നായകനെ തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം തിരുത്തിയെഴുതുന്നതിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഗില്‍ വെറും 89 റണ്‍സ് എടുത്താല്‍ ഇതിഹാസ ക്രിക്കറ്റര്‍ സര്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡ് മറികടക്കും. വെറും 11 റണ്‍സ് എടുത്താല്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ഗവാസ്‌ക്കറുടേതും.

25-കാരനായ ഓപ്പണര്‍ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലുടനീളം മിന്നുന്ന ഫോമിലാണ്, ഓഗസ്റ്റ് 31 ന് ഓവലില്‍ നടക്കുന്ന മത്സര ത്തില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഒരു പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് (732) എ ന്ന ഗവാസ്‌കറുടെ റെക്കോര്‍ഡ് മറികടക്കാന്‍ 11 റണ്‍സ് മാത്രം മതി. ഒരു ഉഭയകക്ഷി ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്ററെന്ന ഗവാസ്‌കറി ന്റെ 54 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടക്കാന്‍ ഗില്ലിന് 53 റണ്‍സ് കുറവാണ്. 1971-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയിലാണ് ഗവാസ്‌ക റിന്റെ 774 റണ്‍സിന്റെ റെക്കോഡ് വന്നത്. വെറും നാല് ടെസ്റ്റുകളില്‍ നിന്ന് 154.80 എന്ന അസാധാ രണ ശരാശരിയില്‍ നാല് സെഞ്ചുറികളും മൂന്ന് അര്‍ധസെ ഞ്ചുറി കളും ഉള്‍പ്പെടുന്ന ഒരു നാഴികക്കല്ലായ പ്രകടനം.

ഇന്ത്യയെ ആദ്യമായി നയിക്കുന്ന ഗില്‍ ഇതിനകം എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 90.25 ശരാശരിയില്‍ 722 റണ്‍സ് നേടിയിട്ടുണ്ട്. ബ്രാഡ്മാന്റെ ലോക റെക്കോര്‍ഡിന് 89 റണ്‍സ് അകലെയാണ് ശുഭ്മാന്‍ ഗില്‍. ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും കൂടു തല്‍ റണ്‍സ് എന്ന സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ യുവ നായകന്‍ വെറും 89 റണ്‍സ് മാത്രം അകലെയാണ്. ഇംഗ്ലണ്ടിനെതിരായ 1936-37 ആഷസ് പരമ്പരയില്‍ ബ്രാഡ്മാന്‍ 810 റണ്‍സ് നേടിയിരുന്നു. 90 വര്‍ഷമായി ഈ റെക്കോഡ് തകരാ തെ നില്‍ക്കുകയാണ്. ബ്രാഡ്മാന്‍ അഞ്ച് ടെസ്റ്റുകളിലായി ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്നാ ണ് ഈ നേട്ടം ഉണ്ടാക്കിയത്. മൂന്ന് സെഞ്ചുറികളും ഉയര്‍ന്ന സ്‌കോറായ 270 ം നേടി.

269 റണ്‍സ് ഉള്‍പ്പെടെ നാല് സെഞ്ച്വറികള്‍ ഇതിനകം നേടിയ ഗില്ലിന് ചരിത്രത്തില്‍ മറ്റൊരു ക്യാപ്റ്റനും ചെയ്യാന്‍ കഴിയാത്തത് ചെയ്യാന്‍ അവസരമുണ്ട്. ഓവലില്‍ ഒരു സെഞ്ച്വറി കൂടി നേടിയാല്‍, ഒരു ഉഭയകക്ഷി പരമ്പരയില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റനായി ഗില്‍ മാറും. ഇക്കാര്യത്തില്‍ നാലു സെഞ്ച്വറികളുമായി നിലവില്‍ ഗവാസ്‌കറിനും ബ്രാഡ്മാനും ഒപ്പമാണ്.