Sports

സഞ്ജു യുപി ബൗളിംഗിനെതിരേ പരാജയപ്പെട്ടു ; രഞ്ജിയിലെ പ്രകടനം നിര്‍ണ്ണായകമാകും

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഏകദിനത്തില്‍ ഉജ്വല സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ രഞ്ജിട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരേ പരാജയപ്പെട്ട് സഞ്ജു സാംസണ്‍. ഇംഗ്‌ളണ്ടിനെതിരേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന്റെ രഞ്ജിയിലെ പ്രകടനം നിര്‍ണ്ണായകമാകും.

ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കേരളത്തിന്റെയും ഐപിഎല്‍ ടീം രാജസ്ഥാന്റെയും നായകനുമായ സഞ്ജു സാംസണ്‍ 46 പന്തില്‍ 35 റണ്‍സെടുത്തു പുറത്തായി. മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ കേരളം 243 റണ്‍സിന് ഓള്‍ഔട്ടായി

പേസര്‍ യഷ് ദയാലിന്റെ പന്തിലായിരുന്നു സഞ്ജു പറുത്തായത്. 94 പന്തില്‍ 74 റണ്‍സെടുത്ത വിഷ്ണു വിനോദ് മാത്രമാണ് കേരളത്തിനായി പൊരുതുന്ന പ്രകടനം നടത്തിയത്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുപി 302 റണ്‍സ് നേടിയിരുന്നു. 59 റണ്‍സിന്റെ ലീഡാണ് യുപിക്കുള്ളത്. 74 റണ്‍സ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിനെ ഭേതപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഉത്തര്‍പ്രദേശിന് വേണ്ടി അങ്കിത് രജ്പുത്ത് അഞ്ച് വിക്കറ്റുമായി തിളങ്ങി. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി.