‘ഡോഗ് ബാബു’വിനു പിന്നാലെ ബിഹാറിൽനിന്നും പുറത്ത് വരുന്നത് അതേപോലെയൊരു ഒരു വാർത്തയാണ് . ബീഹാറിലെ ജെഹനാബാദിൽ സമർപ്പിച്ച വരുമാന സർട്ടിഫിക്കറ്റിലെ പേരുകളിലാണ് തട്ടിപ്പിന്റെ തുടക്കം. അപേക്ഷകന്റെ പേര് “സാംസങ്” എന്നും അമ്മയുടെ പേര് “സ്മാർട്ട്ഫോൺ” എന്നും പിതാവിന്റെ പേര് “ഐഫോൺ” എന്നുമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ തട്ടിപ്പ് പുറത്തുവന്നയുടൻ ഉദ്യോഗസ്ഥർ മോഡൻ ഗഞ്ച് ബ്ലോക്കിലെ സർക്കിൾ ഓഫീസറെ വിവരം അറിയിച്ചു. പേപ്പറിലെ വിചിത്രമായ പേരുകൾ കണ്ട് സർക്കിൾ ഓഫീസർ മുഹമ്മദ് ആസിഫ് ഹുസൈനും ഞെട്ടിപ്പോയി. ആരോ അത് ഒരു തമാശയായി ചെയ്തതാണെന്ന് അദ്ദേഹം കരുതുന്നു. വരുമാന സർട്ടിഫിക്കറ്റ് ഫോമിൽ ഇത്തരം വ്യാജ പേരുകൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നത് വ്യക്തമല്ല.
ഇത്തരം കാര്യങ്ങളെ നിസ്സാരമായി കാണില്ലെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജെഹനാബാദ് സൈബർ പോലീസിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ വിശദാംശങ്ങൾ വിശകലനം ചെയ്യുകയും അത്തരം പേരുകളുള്ള വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന്റെ ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്തുകയും ചെയ്യും .
ആളുകൾ ഇത്തരം തട്ടിപ്പ് പ്രവൃത്തികൾ ചെയ്യുന്നത് മൂലം , യഥാർത്ഥ ആളുകളെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരുടെ സമയം നഷ്ടമാവുകയും ജോലി ഭാരം വർദ്ധിപ്പിക്കുകയും ചെയ്യും- ഹുസൈൻ പറയുന്നു. അതിനാൽ ഇത് ചെയ്തത് ആരാണെന്ന് കണ്ടെത്തി അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീഹാറിലെ ‘ഡോഗ് ബാബു’
അടുത്തിടെയായി ബീഹാറിലെ ഉദ്യോഗസ്ഥർ ഇത്തരം വിചിത്രമായ സംഭവങ്ങൾ നടക്കുന്നുണ്ട്, ആളുകൾ ഫോമുകളിൽ വിചിത്രമായ പേരുകൾ പൂരിപ്പിക്കുന്നത് ഇവിടെ പതിവാണ്. അടുത്തിടെ, പട്നയിലും സമാനമായ ഒരു കേസ് പുറത്തുവന്നു. “ഡോഗ്” എന്ന പേരിൽ ഒരാൾ താമസ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ബീഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം നടക്കുന്ന സമയത്താണ് ഈ വിവാദങ്ങള്‍. അപേക്ഷകനും വിവരങ്ങൾ പൂരിപ്പിച്ച കമ്പ്യൂട്ടർ ഓപ്പറേറ്റർക്കും സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥനുമെതിരെ ലോക്കൽ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.




