Celebrity

ഒരിയ്ക്കല്‍ വാടക കൈാടുക്കാന്‍ പോലും കഷ്ടപ്പെട്ടു ; ഇന്ന് തെന്നിന്ത്യയില്‍ കോടികള്‍ വാങ്ങുന്ന സൂപ്പര്‍താരം

തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറാണ് വിജയ് ദേവരകൊണ്ട. എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹം പാടുപെടുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ താരം തന്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. ‘നുവ്വില’ (2011) എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട സിനിമാ രംഗത്തേക്ക് എത്തുന്നത്. ഒരു അഭിമുഖത്തില്‍, വിജയ് ദേവരകൊണ്ട തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

പല തവണ വാടക കൊടുക്കാന്‍ പോലും പണമില്ലാതിരുന്നിട്ടും തളരാതെ കഠിനാധ്വാനം കൊണ്ട് സൂപ്പര്‍ താരപദവി നേടി. അക്കൗണ്ടില്‍ പണമില്ലാത്തതിരുന്ന ഘട്ടങ്ങള്‍ നേരിട്ടു. എന്നാല്‍ തന്റെ കഠിനാധ്വാനം കൊണ്ട് ‘പെല്ലി ചൂപ്പുലു’ (2016), ‘അര്‍ജുന്‍ റെഡ്ഡി’ (2017) തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ ഒരു സൂപ്പര്‍സ്റ്റാറായി മാറാന്‍ താരത്തിന് സാധിച്ചു. 2019-ല്‍ വിജയ് ദേവരകൊണ്ട തന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ കിംഗ് ഓഫ് ഹില്‍ എന്റര്‍ടെയ്ന്‍മെന്റ് ആരംഭിച്ചു.

തെന്നിന്ത്യന്‍ സിനിമയില്‍ പേരും പ്രശസ്തിയും നേടിയ ശേഷം വിജയ് ദേവരകൊണ്ട ബോളിവുഡിലേക്ക് ചേക്കേറി. എന്നാല്‍ ബോളിവുഡില്‍ തന്റെ ആദ്യ ചിത്രം വമ്പന്‍ ഫ്‌ളോപ്പായിരുന്നു. 2022-ല്‍ അനന്യ പാണ്ഡെയ്ക്കൊപ്പം ‘ലൈഗര്‍’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഫ്‌ലോപ്പ് ആയിരുന്നു. 90 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം ബോക്സ് ഓഫീസില്‍ 60.8 കോടി മാത്രമാണ് നേടിയത്.

വിജയ് ദേവരകൊണ്ട അവസാനമായി അഭിനയിച്ചത് ‘ഖുഷി’, ‘ദി ഫാമിലി സ്റ്റാര്‍’ എന്നീ ചിത്രങ്ങളാണ്, ഇവ രണ്ടും ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. വിജയ് ദേവരകൊണ്ട ഒരു സിനിമയ്ക്ക് സാധാരണയായി 12 കോടിയാണ് ഈടാക്കുന്നത്. എന്നാല്‍ ബോളിവുഡ് അരങ്ങേറ്റത്തിന് താരം 35 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 66 കോടി രൂപയാണ് വിജയ് ദേവരകൊണ്ടയുടെ ആസ്തി.