Crime

ഐസ്‌ക്രീം കഴിക്കാന്‍ നാലു വയസുകാരന്‍ മകനൊപ്പം പോയ ഗര്‍ഭിണി മരിച്ച നിലയില്‍; രാത്രിമുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു മകന്‍

ഐസ്‌ക്രീം കഴിക്കാന്‍ നാലുവയസ്സുള്ള മകനോടൊപ്പം പുറപ്പെട്ട് കാണാതായ ഗര്‍ഭിണിയെ വ്യാഴാഴ്ച രാവിലെ നദീതീരത്തിന് സമീപം നദീതീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍ ഒരു രാത്രി മുഴുവന്‍ അമ്മയുടെ മൃതദേഹത്തിന് കാവലിരുന്നു. ഞെട്ടിപ്പിക്കുന്ന സംഭവം മഹാരാഷ്ട്രയിലായിരുന്നു.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ നിന്നും ബുധനാഴ്ച രാത്രി 9.30 ഓടെ പുറത്തു പോയ മകന്‍ ദുര്‍വന്‍ഷിനൊപ്പം പുറത്തുപോയ ബല്ലാര്‍പൂരിലെ ടീച്ചേഴ്സ് കോളനിയിലെ വീട്ടില്‍ നിന്ന് സുഷമ കാക്ഡെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരനായ അവളുടെ ഭര്‍ത്താവ് പവന്‍കുമാര്‍ കാക്ഡെയും മറ്റ് ബന്ധുക്കളും അവളെ കുറച്ച് സമയം തിരയുകയും തുടര്‍ന്ന് ബല്ലാര്‍പൂര്‍ പോലീസ് സ്റ്റേഷനെ സമീപിക്കുകയും ചെയ്തിരുന്നു.

രാജുര-ബല്ലാര്‍പൂര്‍ റോഡിലെ വാര്‍ധ നദി പാലത്തിന് സമീപം സുഷമയുടെ മൃതദേഹം കണ്ടെത്തിയതായി ചിലര്‍ പിന്നിട് പവന്‍കുമാറിനെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെ പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ദുര്‍വന്‍ഷ് മൃതദേഹത്തിന് സമീപം വിഷമിച്ചു ഇരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി പാലത്തില്‍ നിന്ന് ചെളി നിറഞ്ഞ പ്രദേശത്തേക്ക് വീണതായിട്ടാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും, മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ശൃംഖല കണ്ടെത്താന്‍ എല്ലാ കോണുകളും പരിശോധിച്ചുവരികയാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.