Movie News

പിതാവ് ലൈംഗികചൂഷണത്തിനിരയാക്കി ; ഭര്‍ത്താവിനോട് മറ്റൊരാളെ വിവാഹം കഴിക്കാന്‍ പറഞ്ഞ നടി

ചെറുപ്പത്തില്‍ പിതാവ് ലൈംഗികമായി ചൂഷണം ചെയ്യുകയും ബാലതാരമായി സിനിമയില്‍ എത്തുകയും 16 ാം വയസ്സില്‍ ബോളിവുഡില്‍ നായികയാകുകയും പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ റാണിയായി മാറുകയും ചെയ്തയാളാണ് നടി ഖുഷ്ബു. സംവിധായകന്‍ സുന്ദര്‍ സി യെ വിവാഹം കഴിക്കുകയും പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് മികച്ച വനിതാ നേതാവായി മാറുകയും ചെയ്തു ഈ ചലച്ചിത്ര താരത്തിന്റെ ജീവിതം സംഭവ ബഹുലമാണ്. നിലവില്‍ രണ്ടു പെണ്‍മക്കളുള്ള ഖുശ്ബു ബിജെപിയുടെ അറിയപ്പെടുന്ന വനിതാനേതാവ് കൂടിയാണ്.

തെന്നിന്ത്യയില്‍ അനേകം ഹിറ്റു സിനിമകളില്‍ അഭിനയിക്കുകയും മുന്‍നിര നായകന്മാരുടെ നായികയായി അനേകം ആരാധകരെ സൃഷ്ടിക്കുകയും തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലും ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്ത ഖുശ്ബുസുന്ദര്‍ 80 കളില്‍ ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്കുള്ളില്‍ 16 വയസ്സ് തികയുന്നതിന് മുമ്പ്, ജാക്കി ഷ്രോഫ്, ആമിര്‍ ഖാന്‍ എന്നിവരുമായി നായികയായി പ്രധാന വേഷത്തിലെത്തി. നായികയെന്ന നിലയില്‍ വിജയകരമായ കരിയറിന് ശേഷം നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ സുന്ദര്‍ സിയെ ഖുശ്ബു വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

നടിയുടെ കരിയര്‍ പോലെ തന്നെ സംഭവബഹുലമായിരുന്നു സുന്ദര്‍ സിയുമായുള്ള നടിയുടെ കുടുംബജീവിതവും. സുന്ദര്‍ സി മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ഖുശ്ബു ആഗ്രഹിച്ച ഒരു സമയമുണ്ടായിരുന്നു. 1995 ല്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. താമസിയാതെ ഡേറ്റിംഗ് ആരംഭിച്ചു. 2000-ല്‍ ദമ്പതികള്‍ വിവാഹിതരായി. എന്നിരുന്നാലും, തങ്ങളുടെ വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങള്‍ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നുവെന്ന് സുന്ദര്‍ സി അടുത്തിടെ ഓര്‍ത്തു.

തന്റെ വരാനിരിക്കുന്ന ചിത്രമായ അരന്മനൈ 4ന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ചെന്നൈയില്‍ മാധ്യമങ്ങളോട് ഖുശ്ബുവിന് ഒരിക്കലും അമ്മയാകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞപ്പോഴുള്ള ഒരു സംഭവം അദ്ദേഹം വിവരിച്ചു. തനിക്ക് കുട്ടികളെ നല്‍കാന്‍ സാധിക്കാത്തതിനാല്‍ തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഹൃദയം തകര്‍ന്ന ഖുശ്ബു പറഞ്ഞു. എന്നാല്‍, ഭാര്യയെ ഉപേക്ഷിക്കാന്‍ സുന്ദര്‍ തയ്യാറായില്ല. അവസാനം, ഡോക്ടര്‍മാര്‍ തെറ്റാണെന്ന് തെളിയിക്കുകയും ഖുശ്ബു രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.

1970ല്‍ ബോംബെയില്‍ നിന്നുള്ള ഒരു മുസ്ലീം കുടുംബത്തിലാണ് ഖുശ്ബു നഖത്ത് ഖാന്‍ ജനിച്ചത്. 1980-ല്‍ സിനിമയില്‍ ചേര്‍ന്നപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അവള്‍ക്ക് ഖുശ്ബു എന്ന സ്റ്റേജ് നാമം നല്‍കി. ദ ബേണിംഗ് ട്രെയിനില്‍ ബാലതാരമായിട്ടായിരുന്നു അവളുടെ ആദ്യ വേഷം. നസീബ്, ലാവാരിസ്, കാലിയ തുടങ്ങിയ മറ്റ് ബോളിവുഡ് ഹിറ്റുകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു, അമിതാഭ് ബച്ചനൊപ്പം നിരവധി തവണ സ്‌ക്രീന്‍ പങ്കിട്ടു. 1985-ല്‍, പതിനഞ്ചാം വയസ്സില്‍ ജാക്കി ഷ്രോഫിന്റെ നായികയായി ജാനൂ എന്ന ചിത്രത്തിലൂടെ അവര്‍ നായികയായി അരങ്ങേറ്റം കുറിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ദീവാന മുജ് സാ നഹിന്‍ എന്ന ചിത്രത്തില്‍ ആമിര്‍ ഖാനൊപ്പം അവര്‍ ജോടിയായി.

80-കളുടെ അവസാനത്തിലാണ് ഖുശ്ബു ദക്ഷിണേന്ത്യയിലേക്ക് ഖുശ്ബു ചേക്കേറിയത്. തമിഴ് സിനിമകള്‍ ബോളിവുഡ് റിലീസുകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തുടങ്ങിയതോടെ ഖുശ്ബു താവളം ചെന്നൈയിലേക്ക് മാറ്റി. 90 കളോടെ കുടുംബത്തിനും കുട്ടികള്‍ക്കുമായി സമയം ചെലവഴിച്ചു. ഒടുവില്‍ 2021ല്‍ രജനികാന്ത് നായകനായ ‘അണ്ണാത്തൈ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.

2023ല്‍, കുട്ടിക്കാലത്ത് പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് ഖുശ്ബു പറഞ്ഞു. 2010-ലാണ് നടി രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. ആദ്യം ഡി.എം.കെ.യുടെ ഭാഗമായിരുന്നു, 2014-ല്‍ കോണ്‍ഗ്രസില്‍ ചേക്കേറി. ഒടുവില്‍ 2020-ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാഗമായി.