Oddly News

ആദ്യരാത്രി വീഡിയോയിലാക്കി ദമ്പതികള്‍, മുറിയില്‍ ഒളിച്ചിരിക്കുന്ന വരന്റെ സഹോദരന്റെ ദൃശ്യങ്ങൾ പുറത്ത്

സോഷ്യൽ മീഡിയ ട്രെൻഡുകൾ പലപ്പോഴും വ്യക്തിജീവിതവും പൊതുജീവിതവും തമ്മിലുള്ള അതിർവരമ്പുകൾക്ക് മങ്ങൽ ഏൽപ്പിക്കാറുണ്ട്. ഇതിനുദാഹരണമാണ് അടുത്തിടെ നടന്ന ഒരു സംഭവം. ദമ്പതികൾ തങ്ങളുടെ ആദ്യ രാത്രി അല്ലെങ്കിൽ സുഹാഗ്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുകയാണ്. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഗതി വൈറലായതോടെ അത് വ്യാപകമായ ആശങ്കയ്ക്കും നിയമപരമായ പരിശോധനയ്ക്കും കാരണമായിട്ടുണ്ട്.

സ്വകാര്യത, സമ്മതം, നിയമസാധുത എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് വീഡിയോ ഉയർത്തുന്നത്. നവദമ്പതികൾ തന്നെ റെക്കോർഡ് ചെയ്‌ത വീഡിയോ സ്വകാര്യ ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നാണ് റിപ്പോർട്ട്. എന്നാൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ വരന്റെ സഹോദരൻ റൂമിലെ ബാൽക്കണിയിൽ നിന്ന് ദമ്പതികളെ രഹസ്യമായി നിരീക്ഷിക്കുന്നത് ക്യാമറയിൽ കുടുങ്ങിയതോടെ സ്ഥിതിഗതികൾ വഷളാക്കി. കൃത്യസമയത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം ദമ്പതികൾ ശ്രദ്ധിച്ചെങ്കിലും ഓൺലൈനിൽ വൈറലാകുന്ന വീഡിയോയിൽ ഇയാളുടെ സാന്നിധ്യം കാണാൻ കഴിയുന്നുണ്ട്.

സംഭവത്തിനു പിന്നാലെ സ്വകാര്യ നിമിഷങ്ങളിലേക്കുള്ള ഇത്തരം അനധികൃത കടന്നുകയറ്റം സ്വകാര്യതയുടെ ലംഘനമാണെന്നും ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും നിയമവിദഗ്ധർ ഊന്നിപ്പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 സി പ്രകാരം, ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ഒരു സ്വകാര്യ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രങ്ങൾ കാണുകയോ പകർത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

കൂടാതെ, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000, പ്രകാരം ഡിജിറ്റൽ മാർഗങ്ങളിലൂടെയുള്ള സ്വകാര്യതയുടെ ലംഘനവും ഇത് അഭിസംബോധന ചെയ്യുന്നു. 66E വകുപ്പ് ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ പിടിച്ചെടുക്കുകയോ പ്രസിദ്ധീകരികയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ 3 വർഷം വരെ തടവും ഒപ്പം പിഴയും ലഭിക്കാം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വകാര്യ നിമിഷങ്ങൾ രേഖപ്പെടുത്തുകയും പങ്കിടുകയും ചെയ്യുന്ന പ്രവണതയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം തുടക്കമിട്ടിരിക്കുകയാണ്. ഓർമിക്കാനായി ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത് അപൂര്‍വമാണെങ്കിലും, ഇതുപോലെയുള്ള ഉള്ളടക്കം പരസ്യമായി പങ്കിടുന്നത് നിയമ നടപടികളും സാമൂഹിക തിരിച്ചടിയും ഉൾപ്പെടെയുള്ള അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വ്യക്തിപരമായ അതിരുകൾ മാനിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സ്വകാര്യത ലംഘിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഈ കേസ് പൂർണ്ണമായി ഓർമ്മപ്പെടുത്തുന്നു.