ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ മുകളിലാണ്. മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ആരാധകര്‍ മറ്റൊരു ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷോക്കേസില്‍ എത്തിച്ച ധോണി മഹാനായ ക്യാപ്റ്റനാണ്.2007 ലും 2011 ലുമായി രണ്ടു ലോകകപ്പുകളാണ് ധോണി ഉയര്‍ത്തിയത്. രണ്ടു തവണയും ധോണിക്കൊപ്പം നേട്ടത്തില്‍ പങ്കാളിയായി മാറിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനാണ് ഇക്കാര്യത്തില്‍ ഏറെ പറയാനുള്ളത്. 2007 ടി20 ക്രിക്കറ്റ് ലോകകപ്പും 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പും നേടിയ ഇരു ടീമുകളിലും അംഗമായിരുന്നയാളാണ് ശ്രീശാന്ത്. അടുത്തിടെ, സ്പോര്‍ട്സ്കീഡയില്‍, എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ നായകനായുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും ടീമിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയെയും കുറിച്ച് ശ്രീശാന്ത് പറഞ്ഞിരുന്നു. ധോണിയുമായി തനിക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റിന്റെ വശം വെച്ചു നോക്കുമ്പോള്‍, ധോണി തന്നെ പിന്തുണച്ചില്ലെന്ന് ടീമിലെ ആര്‍ക്കും പറയാന്‍ കഴിയില്ല. സാഹചര്യം അനുസരിച്ചാണ് ക്യാപ്റ്റനെ മറ്റൊരു വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകമെന്നും ജീവിതമെന്നാല്‍ അങ്ങിനെയാണെന്നും ശ്രീ പറയുന്നു. ലോകകപ്പ് വിജയങ്ങളില്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ മികച്ച സ്വാധീനവും ശ്രീശാന്ത് വിശദീകരിച്ചു. ടീമിലെ ഒന്നോ രണ്ടോ പേരെക്കെുറിച്ച് മാത്രം സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിലപ്പോള്‍ തോന്നിയേക്കും. ‘വിജയത്തില്‍ ഞങ്ങളും ഞങ്ങളുടെ പങ്ക് വഹിച്ചു.’ എന്നാല്‍ ടീമിനെക്കുറിച്ച് ആദ്യം ചിന്തിക്കുന്ന രീതിയാണ് ധോണിക്ക്. ടീമിലെ പുതിയ വ്യക്തിക്ക് കപ്പ് നല്കുന്ന സംസ്കാരം പോലും ടീമില്‍ കൊണ്ടുവന്നത് അദ്ദേഹമാണ്. അദ്ദേഹം ഒരിക്കലും ജനശ്രദ്ധ ആഗ്രഹിച്ചില്ല. ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ.””ഓരോ കളിക്കാരുടെയും കഠിനാധ്വാനം കൊണ്ടാണ് ഞങ്ങള്‍ ലോകകപ്പ് നേടിയത്. എന്നാല്‍ കപ്പലില്‍ നിരവധി സെലിബ്രിറ്റികള്‍ ഉണ്ടെങ്കിലും, അതിനെ ഒരു ലക്ഷ്യസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകാനുള്ള ചുമതല എപ്പോഴും ക്യാപ്റ്റനാണ്.” മൂന്ന് പ്രധാന ഐസിസി വിജയങ്ങളിലേക്ക് ധോണി ടീമിനെ നയിച്ചത്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ നേടിയത്. മൊത്തത്തില്‍, 332 മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യയെ നയിച്ചു, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാപ്റ്റന്‍. ഇതില്‍ 178 ജയിച്ചു, 120 തോല്‍വി, ആറ് സമനിലയില്‍, 15 ഫലമില്ലാതെ അവസാനിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയശതമാനം 53.61 ആണ്. ഇത് അദ്ദേഹം നേടിയ ട്രോഫികളുമായി ചേര്‍ന്ന് അദ്ദേഹത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാക്കി മാറ്റുന്നു.
Related Reading
നടക്കാൻ ബുദ്ധിമുട്ടി അവശനിലയിൽ വിനോദ് കാംബ്ലി? സച്ചിനോട് സഹായം അഭ്യര്‍ത്ഥിച്ച് ആരാധകര്‍
ആരാധകരെ ആശങ്കയിലാഴ്ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലകുന്നു. 52കാരനായ താരം നേരെ നില്ക്കാന്പോലും ബുദ്ധിമുട്ടുകയും തുടര്‍ന്ന് ഇത് ശ്രദ്ധിച്ച വഴിയാത്രക്കാര്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ട് നടക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. കാംബ്ലിയുടെ ആരോഗ്യനില വഷളായതില്‍ ആശങ്കാകുലരായ ആരാധകര്‍ അദ്ദേഹത്തിന്റെ സുഹൃത്തും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന് ടെണ്ടുല്‍ക്കറോട് സഹായത്തിനായി സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ വീഡിയോ വിനോദ് കാംബ്ലിയുതേുതന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2013-ല്‍ മുംബൈയില്‍ ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതംമുതല്‍ അദ്ദേഹത്തിന് Read More…
ഇന്ത്യയ്ക്ക് ഗുഡ്ലക്ക് അടിച്ച് ജര്‍മ്മനിയുടെ തോമസ് മുള്ളര്‍; ബംഗ്ളാദേശിന് ആശംസയുമായി മെസ്സിയും കൂട്ടരും
ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തിനായി ഇറങ്ങിയ ബംഗ്ളാദേശിന് ഗുഡ്ലക്കുമായി ലോകഫുട്ബോള്‍ ചാംപ്യന്മാരായ അര്‍ജന്റീനയും നാളെ ഓസ്ട്രേലിയയ്ക്ക് എതിരേ ഇറങ്ങാനിരിക്കുന്ന ഇന്ത്യയ്ക്ക് വിജയാശംസ അറിയിച്ച് ജര്‍മ്മന്‍ ഫുട്ബോള്‍ ടീമിന്റെ കുന്തമുനയായ തോമസ് മുള്ളറും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിമിര്‍പ്പില്‍ ആറാടുമ്പോള്‍ ജര്‍മ്മന്‍ ഫുട്ബോള്‍ സെന്സേഷന് തോമസ് മുള്ളര്‍ രോഹിത് ശര്‍മ്മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആശംസകള്‍ നേര്‍ന്നു. രണ്ടു ലോക ചാമ്പ്യന്മാരുടെ സൗഹൃദം ലോകമെമ്പാടും ക്രിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ്. 2014-ല്‍ ഫിഫ ലോകകപ്പ് നേടിയ മുള്ളര്‍ ഇന്ത്യന്‍ Read More…
ഹെല്‍മറ്റ് കുരുക്കി, ഒരു പന്തുപോലും നേരിടാതെ എയ്ഞ്ചലോ ടൈം ഔട്ട്, 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടൈംഔട്ട് വിളിച്ച് പുറത്തായ ആദ്യ ബാറ്റ്സ്മാനായി ശ്രീലങ്കയുടെ എയ്ഞ്ചല്‍ മാത്യൂസ് മാറിയതിന് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെടുന്നു. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഐസിസി ലോകകപ്പ് 2023 ലെ മുപ്പത്തൊമ്പതാം മത്സരത്തിലാണ് വെറ്ററന്‍ ബാറ്റ്സ്മാന് ഏഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പുറത്താകല്‍. ബംഗ്ലാദേശ് ടൈം ഔട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാച്ച് അംപയര്‍ മറൈസ് ഇറാസ്മസ് മാത്യൂസിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രകോപിതനായാണ് Read More…