Sports

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ചവരെ അറിയാം ; എന്നാല്‍ ബൗണ്ടറി അടിച്ചിട്ടുള്ളത് ആരാണ് ?

ഐപിഎല്‍ എന്നാല്‍ സ്‌ട്രൈക്ക്‌റേറ്റിന്റെ കളിയാണ്. സിംഗിളുകളേക്കാള്‍ സിക്‌സറുകള്‍ എണ്ണുന്ന കളിയില്‍ പക്ഷേ അത്ര തന്നെ പ്രാധാന്യമുള്ള ബൗണ്ടറികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആരാണെന്നറിയാമോ. ഐപിഎല്ലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയിട്ടുള്ളത് ശിഖര്‍ ധവാനാണ്. പിന്നില്‍ ഡേവിഡ് വാര്‍ണര്‍, വിരാട്‌കോഹ്ലി, രോഹിത്ശര്‍മ്മ, സുരേഷ്‌റെയ്‌ന എന്നിവര്‍ നില്‍ക്കുന്നു.

പവര്‍പ്ലേ സമയത്ത് ഇഷ്ടാനുസരണം തുറന്ന വിടവുകള്‍ കണ്ടെടുക്കാനുള്ള തന്റെ കുറ്റമറ്റ കഴിവ് കാരണം ധവാന്‍ ഇവിടെ ചാര്‍ട്ടുകളില്‍ മുന്നിലാണ്. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവയെ പ്രതിനിധീകരിച്ച ധവാന്‍ ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച താരമാണ്. 750 ഫോറുകളാണ് നിലവില്‍ പഞ്ചാബിന്റെ താരമായ ധവാന്റെ ബാറ്റില്‍ നിന്നും കയറിനരികിലേക്ക് പോയത്.

തൊട്ടുപിന്നില്‍ 646 ബൗണ്ടറികള്‍ നേടിയ ഡേവിഡ് വാര്‍ണര്‍ നില്‍ക്കുന്നു. മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായി 2016-ല്‍ ചാമ്പ്യനായിരുന്നു. നിലവില്‍ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലാണ് കളിക്കുന്നത്. 643 ബൗണ്ടറികളുമായി വിരാട്‌കോഹ്ലി മൂന്നാമതുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോററായ കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരമാണ്. സിക്സറുകള്‍ അടിക്കാന്‍ വെമ്പുന്ന ഒരാളല്ല അദ്ദേഹം എങ്കിലും, സമയബന്ധിതമായ ബൗണ്ടറികള്‍ കണ്ടെത്താന്‍ കോഹ്ലിക്ക് കഴിയുന്നു, ഇതാണ് അദ്ദേഹത്തെ ഇവിടെ ഈ പട്ടികയില്‍ ഇത്രയധികം ഉയര്‍ത്തിയത്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള നായകന്മാരില്‍ പെടുന്ന രോഹിത് ശര്‍മ്മയാണ് മൂന്നാമത്. ഐപിഎല്ലില്‍ 554 ബൗണ്ടറികള്‍ നേടിയ അദ്ദേഹം ഇപ്പോഴും ശക്തമായി തുടരുന്നു. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

പട്ടികയില്‍ അഞ്ചാമത് പലപ്പോഴും മിസ്റ്റര്‍ ഐപിഎല്‍ എന്ന് വിളിക്കപ്പെടുന്ന സുരേഷ് റെയ്നയാണ്. ടൂര്‍ണമെന്റിന്റെ പ്രധാന സ്തംഭങ്ങളില്‍ ഒരാളായിരുന്നു, തന്റെ അതിശയിപ്പിക്കുന്ന സ്ട്രൈക്കിംഗ് കഴിവുകള്‍ കൊണ്ട് കാണികളെ അദ്ദേഹം ആകര്‍ഷിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മൂന്നാം നമ്പറില്‍ കളിച്ച അദ്ദേഹം ഐപിഎല്ലില്‍ 14 വര്‍ഷം നീണ്ട തന്റെ കരിയറില്‍ 506 ബൗണ്ടറികള്‍ അടിച്ചു.