Oddly News

ഉക്രെയ്ന്‍ പുരുഷനുമായി വണ്‍നൈറ്റ് സ്റ്റാന്റിന് പോയ ചൈനക്കാരി ഉണ്ടാക്കിയത് വന്‍ കോലാഹലം

ഉക്രേനിയന്‍ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ചൈനീസ് പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തി. ലി എന്ന കുടുംബപ്പേരുള്ള പെണ്‍കുട്ടിയാണ് സംഭവത്തിലെ വിവാദനായിക.

തന്റെ ടെലിഗ്രാം ഗ്രൂപ്പില്‍ തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡ് ഉക്രെയിന്‍ യുവാവ് വെളിപ്പെടുത്തിയതോടെയാണ് സംഭവം വെളിയില്‍ വന്നത്. പെണ്‍കുട്ടിയുടെയും തന്റെയും അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിട്ടതിന് ഉക്രെയിന്‍കാരനും വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പിലെ ‘എളുപ്പമുള്ള പെണ്‍കുട്ടി’ എന്നാണ് അയാള്‍ അവളെ വിളിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം ‘തെറ്റായ പെരുമാറ്റം’ ആരോപിച്ച് ലിയെ പഠിക്കുന്ന സര്‍വകലാശാല പുറത്താക്കാന്‍ പദ്ധതിയിടുകയാണ്. വടക്കുകിഴക്കന്‍ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയന്‍ പോളിടെക്നിക് യൂണിവേഴ്സിറ്റി ജൂലൈ 8 ന് ലി അനുചിതമായ ഒരു പ്രവൃത്തിയില്‍ പങ്കാളിയായിരുന്നുവെന്നും അതിന് ശിക്ഷിക്കപ്പെടുമെന്നും പ്രഖ്യാപിച്ചു. ‘ദേശീയ അന്തസ്സിനെ വ്രണപ്പെടുത്തി’ എന്നാണ് സര്‍വകലാശാല 21 കാരിക്കെതിരേ ഉയര്‍ത്തിയിരിക്കുന്ന ആരോപണം.

കഴിഞ്ഞ ഡിസംബറില്‍ ഷാങ്ഹായില്‍ വെച്ചാണ് മുന്‍ കൗണ്ടര്‍-സ്ട്രൈക്ക് കളിക്കാരനായ ഡാനിലോ ടെസ്ലെങ്കോയും ലീയും കണ്ടുമുട്ടിയത്. സോഷ്യല്‍ മീഡിയയില്‍ ‘സ്യൂസ്’ എന്ന പേരിലും ആ വ്യക്തി അറിയപ്പെടുന്നു. ഇരുവരും അടുത്തു, ലി അയാളോടൊപ്പം ഉറങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ടെസ്ലെങ്കോ തന്റെ ഗെയിമിംഗ് ഗ്രൂപ്പില്‍ ഇതിനെക്കുറിച്ച് വീമ്പിളക്കാന്‍ ഉപയോഗിച്ചതാണ് സംഭവം എല്ലാവരും അറിയാനിടയായത്. ഇതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നു്

വിദേശികളോട്, പ്രത്യേകിച്ച് ചൈനീസ് സ്ത്രീകള്‍ക്ക് അമിതമായ പ്രണയമുണ്ടെന്ന് ഒരു കൂട്ടം ആളുകള്‍ പറഞ്ഞു. മറ്റു ചിലര്‍ ചൈനീസ് സ്ത്രീകളെ വേശ്യാവൃത്തിക്കാരായി ചിത്രീകരിച്ചതിന് ലിയെ കുറ്റപ്പെടുത്തി. കോളേജ് കാമ്പസുകളില്‍ ബലാത്സംഗവും ലൈംഗിക പീഡനവും ആരോപിക്കപ്പെട്ട ആളുകള്‍ കുറഞ്ഞ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ലിയുടെ സദാചാര ലംഘനം ‘പൗര സദാചാരം’ സംബന്ധിച്ച സര്‍വകലാശാലാ ചട്ടപ്രകാരം പുറത്താക്കുകയാണെന്നും പറഞ്ഞുകൊണ്ട് സര്‍വകലാശാല അവരുടെ തീരുമാനത്തെ ന്യായീകരിച്ചു. ഇതിന് ആക്കം കൂട്ടി ഉക്രേനിയന്‍ പ്രൊഫഷണല്‍ ഗെയിമര്‍ 43,000-ത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള തന്റെ ടെലിഗ്രാം ചാനലില്‍ വീഡിയോകള്‍ പങ്കിടുകയും ചെയ്തു.

ഇരുവരും ഒരു ഹോട്ടല്‍ മുറിയില്‍ ഇരിക്കുന്നതായി വീഡിയോകളില്‍ ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ അവര്‍ ഏതെങ്കിലും ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതായി അതില്‍ കാണിച്ചിട്ടില്ല. സംഭവം വലിയ വിവാദവും ചര്‍ച്ചകളും ഉയര്‍ത്തിവിട്ടതോടെ ടെസ്ലെങ്കോ തന്റെ പേജില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും ഇല്ലാതാക്കി. 14 ദശലക്ഷം ഫോളോവേഴ്‌സുള്ള ഒരു ടെക് ബ്ലോഗര്‍ ആ സ്ത്രീയെ കുറ്റപ്പെടുത്തുകയും ‘വിദേശികളെ പ്രീണിപ്പിക്കുന്നത്’ ഒരിക്കലും ബഹുമാനം നല്‍കില്ലെന്ന് എഴുതുകയും ചെയ്തു.

ചില മാധ്യമങ്ങള്‍ സ്ത്രീയുടെ മുഴുവന്‍ പേര് പങ്കുവെച്ചുകൊണ്ട് അവരെ തുറന്നുകാട്ടി. അശ്‌ളീല തമാശകള്‍ പറയുന്നതില്‍ പ്രശസ്തനായ ടെസ്ലെങ്കോ തന്റെ പോസ്റ്റിന് മതിയായ ലൈക്കുകള്‍ ലഭിച്ചാല്‍ ഫോട്ടോകള്‍ പങ്കിടുമെന്ന് എഴുതിയതായി റിപ്പോര്‍ട്ടുണ്ട്.