Oddly News

ഓണ്‍ലൈനില്‍ ട്രാഫിക്ക് കൂട്ടാന്‍ കുടുംബകലഹത്തിന്റെ വ്യാജവീഡിയോ ഉണ്ടാക്കി തരികിട ; ദമ്പതികള്‍ ഇപ്പോള്‍ തടങ്കലില്‍

ഓണ്‍ലൈനില്‍ ട്രാഫിക് കൂട്ടുന്നതിനായി കുടുംബകലഹത്തിന്റെയും ഭാര്യയെ തല്ലുന്നതിന്റെയും വ്യാജ വീഡിയോ നിര്‍മ്മിച്ച ദമ്പതികള്‍ അറസറ്റ്ില്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്‍മിങ്ങിലാണ് സംഭവം. സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വ്യാജ വീഡിയോ ഉണ്ടാക്കിയതിനെ തുടര്‍ന്ന് കാ എന്നു പേരുള്ള ഭര്‍ത്താവിനെയും ലീ എന്ന് വെളിപ്പെടുത്തിയ ഭാര്യയെയും അഞ്ച് ദിവസത്തെ അഡ്മിനിസ്ട്രേറ്റീവ് തടങ്കലില്‍ പാര്‍പ്പിച്ചതായി മെയിന്‍ലാന്‍ഡ് ന്യൂസ് ഔട്ട്ലെറ്റ് ‘ദി പേപ്പര്‍’ റിപ്പോര്‍ട്ട് ചെയ്തു.

ലൈവ് സ്ട്രീമിംഗില്‍ നിന്ന് വന്‍ ലാഭം ഉണ്ടാക്കുന്ന സെലിബ്രിറ്റികളെ പോലെ ഒരു നീക്കമായിരുന്നു നടത്തിയതെന്ന് കായ് പോലീസിനോട് സമ്മതിച്ചു. ലീയും ഭാര്യയും വീഡിയോയ്ക്ക് വേണ്ടി തിരക്കഥ സ്വയം രചിച്ച് സംവിധായകരായി മാറുകയായിരുന്നു. അവരുടെ ഏറ്റവും വൈറല്‍ ക്ലിപ്പുകളില്‍ ഒന്ന്, കായുടെ ഗാര്‍ഹിക പീഡനത്തില്‍ മടുത്തതായി ചിത്രീകരിക്കപ്പെട്ട ലി, വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു, എന്നാല്‍ താമസിയാതെ അവളെ പിടികൂടി ഒരു ചെറിയ മുറിയില്‍ അടച്ചിടുന്നതായിരുന്നു. വിഡിയോയില്‍, സ്ത്രീ ഒരു പൊളിഞ്ഞ വീടിന്റെ ഒരു മൂലയില്‍ ഇരുന്നു കരയുന്നത് കാണാം. വൃത്തികെട്ട പുതപ്പ് കൊണ്ട് പൊതിഞ്ഞ യുവതി ഭര്‍ത്താവിനോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അവളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഓണ്‍ലൈനില്‍ ഹിറ്റ് ഉണ്ടാക്കുന്നതിനാണ് താന്‍ വിവാദക്ലിപ്പുകള്‍ തയ്യാറാക്കിയതെന്ന കാ പോലീസിനോട് പറഞ്ഞു.

അതേസമയം വീഡിയോ വന്ന ഹൃസ്വവീഡിയോ പ്ലാറ്റ്‌ഫോമില്‍ പോലീസ് തെരഞ്ഞെങ്കിലും ഇവരുടെ അക്കൗണ്ട് കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ ഇവര്‍ക്ക് എത്ര ഫോളോവേഴ്‌സ് ഉണ്ടായെന്നും കണ്ടെത്താനായിട്ടില്ല. വ്യാജ വീഡിയോകള്‍ മെയിന്‍ലാന്‍ഡ് ഇന്റര്‍നെറ്റില്‍ വൈറലായി എന്നതിനാല്‍, ഓണ്‍ലൈന്‍ കിംവദന്തികള്‍ തടയുന്നതിനും ഓണ്‍ലൈന്‍ പരിസരം വൃത്തിയാക്കുന്നതിനുമുള്ള ചുമതല 2024-ലെ മുന്‍ഗണനയായി പൊതു സുരക്ഷാ മന്ത്രാലയം പട്ടികപ്പെടുത്തി. ഏപ്രിലില്‍, ഓണ്‍ലൈന്‍ കിംവദന്തികള്‍ ലക്ഷ്യമിട്ടുള്ള കാമ്പെയ്ന്‍ ആരംഭിച്ചതിന് ശേഷം രാജ്യത്തുടനീളമുള്ള പോലീസ് 1,500 ലധികം അറസ്റ്റുകളും 10,000 കേസുകള്‍ പരിഹരിച്ചതായും അധികൃതര്‍ പറഞ്ഞു.