Featured Good News

ബിരുദദാന ചടങ്ങ്; കഷ്ടപ്പെട്ട് പഠിപ്പിച്ച പിതാവിനെ ആദരിച്ചു മകന്‍; ഗ്രാമീണ കര്‍ഷകനായ അച്ഛനെ നഗരവും കാണിച്ചു

വിദ്യാഭ്യാസം നേടിയ യുവാവ് ബിരുദദാനചടങ്ങില്‍ തന്നെ കഷ്ടപ്പെട്ട് പഠിപ്പിച്ച നിരക്ഷരനായ പിതാവിനെയും ആദരിച്ചു. തന്റെ പിതാവിന്റെ കഷ്ടപ്പാടിനെ വിലമതിച്ച ചൈനാക്കാരനായ യുവാവിന്റെ ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തി ഇന്റര്‍നെറ്റില്‍ അനേകരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്. തന്റെ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ താന്‍ ധരിച്ചതിന് സമാനമായ കോട്ടും തൊപ്പിയുമൊക്കെ ധരിപ്പിച്ച് പിതാവിനെയും പോഡിയത്തില്‍ ഒപ്പം നിര്‍ത്തുകയും ഇതുവരെ നഗരം കണ്ടിട്ടില്ലാത്ത പിതാവിനെയും കൊണ്ട് ചുറ്റുകയും ചെയ്തു.

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലുള്ള ഗുയിഷോ മിന്‍സു സര്‍വകലാശാലയില്‍ നിന്ന് ജൂണില്‍ ബിരുദം നേടിയ യാങ് ഗുവോഷോങ് (25) ആണ് ബിരുദദാനത്തിന് പിതാവിനെ കൂടി കൊണ്ടുവന്നത്. ഗ്രാമത്തില്‍ കൃഷിയും കന്നുകാലി പരിപാലനവുമൊക്കെയായി പിതാവ് മുമ്പ് പുറത്തേക്ക് യാത്ര ചെയ്തിരുന്നി ല്ല. അച്ഛനെ പങ്കെടുപ്പിക്കാന്‍ വേണ്ടി, ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അച്ഛന്റെ ഒപ്പ് ആവശ്യമാണെന്ന് യാങ് പറഞ്ഞു. ഗുയാങ്ങില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെയുള്ള ഗുയിഷോ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് 70 വയസ്സുള്ള തന്റെ പിതാവിനെ കൊണ്ടുവരാനായി യാങ് ഒരു കാര്‍ വാടകയ്ക്ക് എടുത്തു. അച്ഛന് കാര്‍ പേടിയായിരുന്നതിനാല്‍ മകന്‍ പതുക്കെയാണ് വണ്ടിയോടിച്ചത്.

മകന്‍ ഒരുക്കിയ അക്കാദമിക് ഗൗണും തൊപ്പിയും ധരിച്ച്, അടുത്ത ദിവസത്തെ ബിരുദദാന ചടങ്ങില്‍ യാങ് മാത്രമായിരുന്നു രക്ഷിതാവ്. അധ്യാപകന്റെ നിര്‍ദ്ദേശപ്ര കാരം തുടക്കത്തില്‍ സഹപാഠികള്‍ക്കൊപ്പം ഇരുന്ന മകന്‍, അധ്യാപകന്റെ അനുമതി വാങ്ങിയ ശേഷം പിതാവിന്റെ അരികില്‍ പോയിരുന്നു. സര്‍വകലാശാല യിലെ ഉന്നത അക്കാദമിക് വിദഗ്ധരില്‍ ഒരാളില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം, യാങ് അത് തന്റെ പിതാവിന് നല്‍കി പറഞ്ഞു: ‘അച്ഛാ, ഈ ബഹുമതി അങ്ങയ്ക്കുള്ളതാണ്.’

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ യാങ് ജൂനിയര്‍ തന്റെ പിതാവിനെയും കൊണ്ട് ഗുയാങ് നഗരത്തിന് ചുറ്റും ഒരു കണ്ണഞ്ചിപ്പിക്കുന്ന യാത്ര നടത്തുന്നത് കാണിക്കുന്നു. ‘ഉയരമുള്ള കെട്ടിടങ്ങള്‍ കണ്ട് അച്ഛന്‍ അത്ഭുതപ്പെട്ടുപോയി. തന്റെ അച്ഛന്‍ ഒരു ഹോട്ടലില്‍ താമസിക്കുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസങ്ങളോളം പഠനത്തിന്റെ ഇടവേളകളില്‍ ജോലി ചെയ്ത് സമ്പാദിച്ച 5,000 യുവാനായിരുന്നു പിതാവിനെ സന്തോഷിപ്പിക്കാനുള്ള എല്ലാ ചെലവുകള്‍ക്കുമായി മകന്‍ ഉപയോഗിച്ചത്.

ബിരുദാനന്തരം പിതാവിനെ ബീജിംഗിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം ആഗ്രഹിച്ചു, പക്ഷേ പണത്തിന്റെ ദൗര്‍ലഭ്യം കാരണം ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. സെപ്റ്റംബറില്‍, യാങ് ജൂനിയര്‍ തെക്കുകിഴക്കന്‍ ജിയാങ്സി പ്രവിശ്യയിലേക്ക് ജോലിക്ക് പോകും. തന്റെ വീഡിയോ ഓണ്‍ലൈനില്‍ ഇത്രയധികം ആളുകള്‍ കണ്ടതില്‍ താന്‍ അത്ഭുതപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.