Featured Oddly News Wild Nature

136 ദിവസം ഇവിടെ സൂര്യപ്രകാശം ലഭിക്കില്ല ; പ്രദേശം മുഴുവന്‍ ഇരുട്ടിലാകും, ചൂട് മൈനസ് 40 ഡിഗ്രി

സൂര്യപ്രകാശം ലഭിക്കാതെ നാലുമാസങ്ങള്‍ ചെലവഴിക്കാന്‍ അവസരമൊരുക്കുകയാണ് കാനഡയുടെ അലര്‍ട്ട് ബേസ്. കനേഡിയന്‍ ആര്‍ട്ടിക്കില്‍, ഉത്തരധ്രുവത്തില്‍ നിന്ന് 817 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലമാണ് അലേര്‍ട്ട് . എല്ലെസ്മിയര്‍ ദ്വീപിന്റെ വടക്കുകിഴക്കന്‍ അറ്റത്ത് സ്ഥിതി ചെയ്യുന്ന അലേര്‍ട്ട്, ഭൂമിയിലെ ഏറ്റവും കഠിനവും തീവ്രവുമായ സാഹചര്യങ്ങള്‍ക്ക് പേരുകേട്ട ശാസ്ത്രീയ താവളമാണ്. 136 ദിവസമാണ് ഇവിടെ സൂര്യപ്രകാശം കിട്ടാത്ത ധ്രുവരാത്രി അനുഭവേദ്യമാകുന്നത്. 136 ദിവസം സൂര്യന്‍ ചക്രവാളത്തിന് മുകളില്‍ ഉദിക്കാത്ത ഈ കാലഘട്ടം പ്രദേശത്തെ Read More…

Oddly News Wild Nature

ഇതാണ് നമാഡിക്കസ്! ഭൂമിയില്‍ ജീവിച്ച ഏറ്റവും വലിയ ആന, ഭാരം 1300 കിലോ

ഭൂമിയിലെ ഏറ്റവും വലിയ ജീവിയായി കണക്കാക്കപ്പട്ടിരുന്നത് ദിനോസറുകളാണ്. എന്നാല്‍ ലോകത്തില്‍ ഇതുവരെ ജീവിച്ച സസ്തനികളില്‍ വച്ച് ഏറ്റവും വലുപ്പമുള്ള കരജീവികളിലൊന്ന് പാലിയോലോക്‌സഡോണ്‍ എന്ന ആനയായിരുന്നു. ഭീകരന്‍മാരില്‍ ഭീകരനായ ടി.റെക്‌സ് ദിനോസറിനെപ്പോലും എതിര്‍ത്തു തോല്‍പിക്കാന്‍ ശക്തനായിരുന്നു ഈ ആന (പാലിയോലോക്‌സഡോണും ടി.റെക്‌സും ഒരിക്കലും ഒരുമിച്ചു ജീവിച്ചിട്ടില്ല, ടി.റെക്‌സുകള്‍ നശിച്ച് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷമാണു പാലിയോലോക്‌സഡോണ്‍ ഭൂമിയില്‍ ഉദയം ചെയ്തത്). ഭൂമിയില്‍ ഇതുവരെ ജീവിച്ച ഏറ്റവും വലിയ ആനയാണു പാലിയോക്‌സഡോണ്‍ ജനുസ്സില്‍പെട്ട നമാഡിക്കസ് എന്ന ആന. ഇന്ത്യയിലും ജപ്പാനിലുമാണ് ഈ Read More…

Lifestyle Wild Nature

ചൂടുപറ്റി ഇരുന്നതാ … കാറിന്റെ എഞ്ചിനിൽ ഒളിച്ചിരുന്ന് കൂറ്റൻ പെരുമ്പാമ്പ് ! വീഡിയോ

ബിജ്‌നോർ (ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഒരു വലിയ പെരുമ്പാമ്പിനെ കാറിന്റെ ബോണറ്റിനുള്ളിൽ ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തി. ക്യാമറയിൽ പതിഞ്ഞ ഭയാനകമായ ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാറിനുള്ളിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കോട്‌വാലി നഗറിലെ ആവാസ് വികാസ് കോളനിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എഞ്ചിന്റെ അടുത്തായി കാറിനുള്ളിൽ കൂറ്റൻ പാമ്പിനെ കണ്ടപ്പോൾ കോളനി നിവാസികൾ ഞെട്ടിപ്പോയി. വനംവകുപ്പ് ഉദ്യോഗസ്ഥൻ കാറിന്റെ ബോണറ്റ് തുറക്കുന്നതും എഞ്ചിന്റെ അടുത്തായി പാമ്പ് ഇരിക്കുന്നതും Read More…

Oddly News Wild Nature

ഡെയര്‍ വൂള്‍ഫ്‌ കാട്ടില്‍ തിരിച്ചെത്തി; 12,000 വര്‍ഷത്തിനുശേഷം

ഹിമയുഗത്തിനുശേഷം വംശനാശം സംഭവിച്ച ഡെയര്‍ വൂള്‍ഫ്‌ കാട്ടില്‍ തിരിച്ചെത്തി. കൊലോസല്‍ ബയോസയന്‍സസിലെ ഗവേഷകരാണു ജനിതക എന്‍ജിനീയറിങ്ങിലൂടെ ചെന്നായ ഇനത്തെ തിരിച്ചുകൊണ്ടുവന്നത്‌. ഗവേഷണശാലയില്‍ പിറന്ന പെണ്‍ചെന്നായയുടെ പേര്‍ – ഖലീസി. ഒരു വര്‍ഷത്തിലേറെ നീണ്ട നിരീക്ഷണങ്ങള്‍ക്കുശേഷമാണു ഖലീസിയെയും സഹോദരങ്ങളെയും 2000 ഏക്കര്‍ വരുന്ന കാട്ടിലേക്കു തിരിച്ചുവിട്ടത്‌.ഗെയിം ഓഫ്‌ ത്രോണ്‍സിലൂടെ പുതുതലമുറയ്‌ക്കു പരിചിതരാണു ഡെയ്‌ര്‍ വൂള്‍ഫ്‌ ഇനത്തെ. റോമുലസ്‌, റീമസ്‌ എന്നീ ചെന്നായക്കുഞ്ഞുങ്ങളാണ്‌ ആദ്യം പിറന്നത്‌. അവ ആണ്‍ ചെന്നായകളാണ്‌. വംശം നിലനിര്‍ത്താന്‍ ഖലീസി പിറന്നത്‌ ആറു മാസം മുമ്പ്‌. Read More…

Oddly News Wild Nature

സൗന്ദര്യം ശാപമായി ! ഒടുവില്‍ ഒച്ചുകളെരക്ഷിക്കാന്‍ രാജ്യാന്തര ശ്രമം

ഒടുവില്‍ ഒച്ചുകളെ രക്ഷിക്കാന്‍ രാജ്യാന്തര ശ്രമം. കിഴക്കന്‍ ക്യൂബയില്‍ കാണപ്പെട്ട പോളിമിറ്റ മരഒച്ചുകളെ രക്ഷിക്കാനാണു ക്യൂബയും ബ്രിട്ടനും ഒത്തുചേരുന്നത്. കിഴക്കന്‍ ക്യൂബയിലെ വനങ്ങളിലാണ് അവ കാണപ്പെടുന്നത്. അവയുടെ തോടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. അവ ശേഖരിച്ച് മാലകളും ആഭരണങ്ങളും ഉണ്ടാക്കാന്‍ തുടങ്ങി. മരങ്ങളില്‍നിന്ന് ശേഖരിക്കാന്‍ തുടങ്ങിയതോടെ ഒച്ചുകള്‍ വംശനാശ ഭീഷണിയിലായി. ഇതോടെയാണു ക്യൂബയിലെ ശാസ്ത്രജ്ഞരും ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരും ഒച്ച് സംരക്ഷണത്തിന് ഇറങ്ങിയത്. ഒച്ചുകളില്‍ ഏറ്റവും അപകടത്തിലായത് പോളിമിറ്റ സള്‍ഫുറോസ എന്ന ഇനമാണ്. അതിന് നാരങ്ങ പച്ച Read More…

Oddly News Wild Nature

പരസ്പരം ചുംബിക്കുന്ന കുട്ടിയാനകൾ ! സ്വാഭാവികവും വന്യവുമായ സഹോദരസ്നേഹം; വൈറല്‍ വീഡിയോ

സംഘര്‍ഷങ്ങളും ബഹളങ്ങളും നിറഞ്ഞ ലോകത്ത്, രണ്ട് കുട്ടിയാനകൾ തമ്മിലുള്ള ലളിതമായ സ്നേഹപ്രകടനം എണ്ണമറ്റ ഹൃദയങ്ങളെ കീഴടക്കിയിരിക്കുകയാണ്. രണ്ട് കുട്ടിയാനകൾ മധുരവും മൃദലവുമായ ഒരു ചുംബനം പങ്കിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് സ്നേഹത്തിന്റെ, പ്രത്യേകിച്ച് സഹോദരങ്ങൾ തമ്മിലുള്ള നിഷ്കളങ്കവും കളങ്കമില്ലാത്തതുമായ സൗന്ദര്യം കാഴ്ചക്കാരെ ഓർമ്മിപ്പിക്കുന്നു. വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ എക്സിൽ പങ്കുവെച്ച ഈ വീഡിയോയോടൊപ്പം “സഹോദര സ്നേഹം ഇത്ര മനോഹരമായിരുന്നില്ല” എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയാനകൾ തുമ്പിക്കൈകൾ കൊണ്ട് മൃദുവായി Read More…

Oddly News Wild Nature

‘സിക്സ്പായ്ക്കു’മായി കാളകളിലെ ‘മിസ്റ്റർ പോഞ്ഞിക്കര’! മസിൽ തുളുമ്പുന്ന ബെൽജിയൻ ബ്ലൂ കാള

ലോകത്ത് വിവിധ കാളയിനങ്ങളുള്ളതിൽ ശരീരത്ത് മസിൽ നിറഞ്ഞതും ആകാരം കൊണ്ട് പ്രശസ്തി നേടിയതുമായ കാളയാണു ബെൽജിയൻ ബ്ലൂ വിഭാഗത്തിലുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ, ബെൽജിയൻ ബ്ലൂ കന്നുകാലികൾ മധ്യ, അപ്പർ ബെൽജിയത്തിലാണ് ഉത്ഭവിച്ചത്. 1100 മുതൽ 1250 കിലോഗ്രാം വരെ ഭാരം വരുന്ന ഈ കാളകൾക്ക് ഒന്നര മീറ്റർ വരെയാണ് ഉയരം. ബെൽജിയൻ ബ്ലൂ കന്നുകാലികളെ റേസ് ഡി ലാ മോയെൻ എറ്റ് ഹൗട്ട് ബെൽജിക്, ബെൽജിയൻ ബ്ലൂ-വൈറ്റ്, ബെൽജിയൻ വൈറ്റ് ആൻഡ് ബ്ലൂ പൈഡ്, ബെൽജിയൻ വൈറ്റ് Read More…

Featured Lifestyle Wild Nature

‘ഇത് പുരുഷന്റെ മാത്രം ജോലിയല്ല’; ഈ മുന്‍ ദൂരദര്‍ശന്‍ ന്യൂസ് റീഡര്‍ ഇപ്പോള്‍ പാമ്പ് രക്ഷാപ്രവര്‍ത്തക

ദൂരദര്‍ശന്‍ മുന്‍ ന്യൂസ് റീഡറായിരുന്ന ഡോ. ജി.എസ്. റോഷ്നി, കേരളത്തിലെ ഏക സര്‍ട്ടിഫൈഡ് വനിതാ പാമ്പ് രക്ഷാപ്രവര്‍ത്തകയാണ്. രാജവെമ്പാല അടക്കം 800-ലധികം പാമ്പുകളെ പിടികൂടി വനത്തിലെത്തിച്ച ഇവര്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ്. പുരുഷന്മാരുടെ തൊഴിലായി പരിഗണിക്കപ്പെട്ടിരുന്ന ഈ ജോലി സ്ത്രീയ്ക്ക് അവരുടെ സ്വപ്നങ്ങള്‍ എന്തായാലും അതിനെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും പ്രചോദനമാകുകയും ചെയ്യുന്നു. ‘സ്ത്രീകള്‍ക്ക് പാമ്പിനെ കൈകാര്യം ചെയ്യാനാകില്ല’ എന്നതായിരുന്നു ഡോ. ജി.എസ്. റോഷ്നി കേട്ടുകൊണ്ടിരുന്ന സാധാരണ പല്ലവി. എന്നിട്ടും 800-ലധികം സര്‍പ്പങ്ങളെ രക്ഷിക്കുകയും സംസ്ഥാനത്തെ ഏക Read More…

Oddly News Wild Nature

അമ്മയിൽനിന്ന് വേർപെട്ട ആനക്കുട്ടി, കാടിന്റെ കാവൽക്കാരുടെ സ്നേഹം; ഹൃദയസ്പർശിയായ വീഡിയോ കാണുക

അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ വഴിതെറ്റിപ്പോയ ഒരു കുട്ടിയാനയെ അമ്മയുടെ അടുത്തേക്ക് തിരികെ എത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദയയും സ്നേഹവും നിറഞ്ഞ പ്രവൃത്തി സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. റിട്ടയേർഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കുവെച്ച വീഡിയോയിൽ, കാസിരംഗയുടെ പച്ചപ്പ് നിറഞ്ഞ പാതയിലൂടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിനടുത്തേക്ക് പരിഭ്രാന്തനായി ഓടിയെത്തുന്ന ഒരു കുട്ടിയാനയെ കാണാം. കൂട്ടംതെറ്റിപ്പോയ ആനക്കുട്ടി വാഹനത്തിന് ചുറ്റും നടന്നും മണം പിടിച്ചും അമ്മയെ തേടി അലയുകയായിരുന്നു. കുട്ടിയാനയുടെ സങ്കടം മനസ്സിലാക്കിയ Read More…