തീയില്‍ നേരിട്ട് മാംസം പാകം ചെയ്യുന്ന രീതി നാഗരികതയുടെ ആരംഭം മുതലുള്ളതാണെങ്കിലും, നാം ഇന്ന് കാണുന്ന ആധുനിക ബാര്‍ബിക്യൂ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത ശൈലികളിലും ഉണ്ടായതാണ്. ഉദാഹരണത്തിന്, ഗോഗി-ഗുയി എന്നറിയപ്പെടുന്ന കൊറിയന്‍ ബാര്‍ബിക്യൂ , അതില്‍ മാംസത്തിന്റെ നേര്‍ത്ത സ്ട്രിപ്പുകള്‍ തീജ്വാലകളില്‍ ചുട്ടെടുക്കുന്നു,ഏകദേശം 2,000 വര്‍ഷം പഴക്കമുള്ളതാണ് ഈ പാചകരീതി. അതേസമയം ‘ഗ്രില്‍ ചെയ്ത മാംസം’ എന്നര്‍ത്ഥം വരുന്ന ചുരാസ്കോ 17-ാം നൂറ്റാണ്ടില്‍ ബ്രസീലില്‍നിന്നാണ് ഉണ്ടായത്.ഭക്ഷ്യ ചരിത്രകാരന്മാര് പറയുന്നതനുസരിച്ച്, കൊറിയയിലെ ജാപ്പനീസ് കൊളോണിയല്‍ Read More…
1996 ല്‍ ഇസ്രായേല്‍ നടത്തിയ ഞെട്ടിക്കുന്ന ‘എഞ്ചിനീയര്‍ വധം’; 30 വര്‍ഷങ്ങള്‍ക്ക് ശേഷം പേജര്‍ ആക്രമണവും
ഹമാസിന്റെ ഇസ്രായേല്‍ ആക്രമണവും ഇസ്രായേലിന്റെ ഗാസയിലെ തിരിച്ചടികളും അതിന്റെ വാര്‍ഷികത്തിലേക്ക് കടക്കുമ്പോഴാണ് ഹിസ്ബുള്ളകളെ ലക്ഷ്യം വെച്ച് ഇസ്രായേല്‍ ലെബനനില്‍ പേജറുകള്‍ കേന്ദ്രീകരിച്ച് മറ്റൊരു ആക്രമണവും നടത്തിയിരിക്കുന്നത്. മദ്ധ്യേഷ്യയെ യുദ്ധത്തിന്റെ മുള്‍മുനയിലേക്ക് നീക്കിയിരിക്കുന്ന ഈ പ്രവര്‍ത്തിയില്‍ ഇസ്രായേലിന്റെ ആക്രമണം ലോകം മുഴുവന്‍ അമ്പരപ്പിക്കുകയാണ്. കിലോമീറ്ററുകള്‍ക്ക് അപ്പുറത്തിരുന്ന് ഇസ്രായേല്‍ ഇത് പ്രവര്‍ത്തിപ്പിച്ച യുദ്ധകൗശലം കൂടി വായിച്ചെടുക്കുകയാണ് ആള്ക്കാര്. എന്നാല്‍ ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം പുതിയ കാര്യമല്ലെന്നാണ് ചരിത്രവിദഗ്ധരും മദ്ധേഷ്യന്‍ മാധ്യമപ്രവര്‍ത്തകരും പറയുന്നത്. 30 വര്‍ഷം മുമ്പേ സമാന ആക്രമണത്തിലാണ് Read More…
ഇസ്രായേല്‍ സൈന്യത്തിന്റെ ‘യൂണിറ്റ് 8200’; ഹിസ്ബുള്ള പേജര്‍ ആക്രമണങ്ങളുടെ ഉറവിടം
ചൊവ്വാഴ്ച (സെപ്തംബര്‍ 17) 1000ലധികം ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് അവരുടെ പേജര്‍ സെറ്റുകള്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടിപ്പോയി. സെപ്തംബര്‍ 18-ന് അടുത്ത ദിവസം നിരവധി വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് അനേകര്‍ക്ക് പരിക്കേറ്റു. 32 പേരായിരുന്നു ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആധുനിക യുദ്ധയുഗത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഒരുപക്ഷേ ഏറ്റവും ഞെട്ടിക്കുന്നതുമായ രൂപങ്ങളില്‍ ഒന്നായിട്ട് വേണം ഇതിനെ വിലയിരുത്താന്‍. സംഭവം ഹീനകൃത്യമായിരുന്നെങ്കിലും മൈലുകള്‍ അകലെയിരുന്നുകൊണ്ട് ഇസ്രായേലിന് എങ്ങിനെ ഇത്രയുമൊരു മാരകമായ ആക്രമണം നടത്താന്‍ കഴിഞ്ഞു Read More…
ആന്‍ഡമാന്‍ ദ്വീപുകളുടെ തലസ്ഥാനത്തിന് ‘പോര്‍ട്ട് ബ്ളയര്’ എന്ന പേര് വന്നത് എങ്ങിനെ ?
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയപുരം എന്ന് കേന്ദ്രം പുനര്‍നാമകരണം ചെയ്തത് വെള്ളിയാഴ്ചയായിരുന്നു. ”കൊളോണിയല്‍ ചിന്താഗതിയില്‍ നിന്ന് മോചനം നേടാനും ഇന്ത്യയുടെ പൈതൃകം ആഘോഷിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു,” പേരുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവര്‍ത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനപരവുമായ അഭിലാഷങ്ങളുടെ നിര്‍ണായക അടിത്തറയായി നിലകൊള്ളുന്നു എന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത്ഷാ കുറിച്ചത്. ബ്രിട്ടീഷ് കൊളോണിയല്‍ Read More…
കറന്‍സിയുടെ കഥ; ഇന്ത്യ പേപ്പര്‍ കറന്‍സി ഉപയോഗിച്ച് തുടങ്ങിയത് ഇങ്ങിനെയാണ്…!
സമ്പദ് വ്യവസ്ഥയില്‍ മാറ്റത്തിനും പുരോഗതിക്കും വഴിതെളിച്ച നാഴികക്കല്ലുകളില്‍ ഒന്നാണ് പേപ്പര്‍ കറന്‍സികള്‍. ഇന്ത്യയില്‍ 17-ാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്‍ പേപ്പര്‍ കറന്‍സികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രത്തിലുണ്ട്. നാണയത്തില്‍ നിന്ന് കടലാസ് നോട്ടുകളിലേക്ക് മാറിയ ഈ സുപ്രധാനനിമിഷം പിന്നീട് ആധുനിക ബാങ്കിംഗിന്റെ നട്ടെല്ലായി മാറുകയും ചെയ്തു. 1812 സെപ്തംബര്‍ 9 ന് ബാങ്ക് ഓഫ് ബംഗാള്‍ ആദ്യത്തെ പേപ്പര്‍ കറന്‍സി പുറത്തിറക്കിയതോടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ അദ്ധ്യായം തുടങ്ങുന്നത്. മുമ്പ്, സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച Read More…
ഹല്‍വയെന്ന് കേട്ടാല്തന്നെ വായില്വെള്ളമൂറും! ഹല്‍വയുടെ ചരിത്രം കേട്ടിട്ടുണ്ടോ?
പലഹാരങ്ങളുടെ നിറങ്ങള്‍ക്ക് അവാര്‍ഡ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് കിട്ടുക പലതരം നിറത്തില്‍ അലമാരകളില്‍ നിറഞ്ഞു നില്ക്കുന്ന ഹല്വകള്ക്ക് ആയിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. ഈ മധുരപലഹാരം, വര്‍ഷങ്ങളായി ലോകത്തുടനീളമുള്ള ഭക്ഷണപ്രേമികളുടെ വായില്‍ കപ്പലോടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഹല്‍വക്ക് ഇന്ത്യന്‍ ഭക്ഷണ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. ഹല്‍വയുടെ ചരിത്രത്തിലേക്ക് കടക്കുമ്പോള്‍, ഏറ്റവും ജനപ്രിയമായ കഥ അതിന്റെ പേരിലാണ്. ‘മധുരം’ എന്ന് അര്‍ത്ഥമാക്കുന്ന ‘ഹല്വ്’ എന്ന അറബി പദത്തില്‍ നിന്നാണ് ഹല്‍വ വന്നത്. പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് വന്ന ഒരു വിഭവമായി ഹല്‍വയെ കണക്കാക്കുന്നു. Read More…
സിഖ് സാമ്രാജ്യത്തിലെ അവസാന രാജാവിന്റെ മകള്‍ ; ഇന്ത്യയിലെ ആദ്യത്തെ വനിതാ അവകാശ പ്രവര്‍ത്തക
ബ്രിട്ടീഷ് സ്ത്രീവോട്ടവകാശ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ വംശജയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സിഖ് സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരി മഹാരാജ ദുലീപ് സിങ്ങിന്റെ മകളും വിക്ടോറിയ രാജ്ഞിയുടെ ദത്തുപുത്രിയുമായ സോഫിയ രാജകുമാരി സ്ത്രീ സമത്വത്തിനായി പോരാടിയ ആദ്യത്തെ ഇന്ത്യാക്കാരിയായിട്ടാണ് ചരിത്രം കണക്കാക്കുന്നത്. ബ്രിട്ടീഷ് രാജകുമാരിയാണെങ്കിലും ഇന്ത്യന്‍ വംശജയാണ് സോഫിയ ദുലീപ് സിംഗ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടനില്‍ വനിതകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയ അവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന് പോസ്റ്റല്‍ സ്റ്റാമ്പ് പോലും ഇറക്കിയിട്ടുണ്ട്. സിഖ് Read More…
ലോകത്തെ ഏറ്റവും പഴക്കംചെന്ന കമ്പനി: പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1500 വര്‍ഷം
ലോകത്തുടനീളമായ പതിനായിരക്കണക്കിന് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഉണ്ട്. അവയില്‍ പലതും ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ തുടങ്ങിയിട്ട്. സാങ്കേതിക വൈദ്യം മാറി മാറി വരുന്നതിനനുസരിച്ച് പിടിച്ചുനില്ക്കാന് പല കമ്പനികള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ജപ്പാനിലെ ഒരു കമ്പനി നൂറ്റാണ്ടുകള്‍ പിന്നിടുകയാണ്. ആയിരം വര്‍ഷമായി ജപ്പാനിലെ കോംഗോ ഗുമി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ബുദ്ധക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന് വിദഗ്ധനായിരുന്ന ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊറിയന്‍ കാര്‍പെന്റര്‍ സ്ഥാപിച്ച ജാപ്പനീസ് കെട്ടിട നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1446 വര്‍ഷമായി. കോംഗോ ഗുമിയുടെ ചരിത്രം ജപ്പാനിലെ ആദ്യത്തെ Read More…
സേമിയ പായസവും ഉപ്പുമാവും ഇഷ്ടമല്ലേ? സേമിയ ഇന്ത്യയില്‍ എത്തിയത് എങ്ങിനെ?
സേമിയ കൊണ്ട് വിശേഷപ്പെട്ട പലതരം വിഭവങ്ങളാണ് ലോകത്തുടനീളം പ്രചാരത്തിലുള്ളത്. രുചികരമായ പായസവും ഉപ്പുമാവും മധുരമുള്ളതും ഇല്ലാത്തതുമായ പല പലഹാരങ്ങളും ഇതുവെച്ച് ഉണ്ടാക്കാറുണ്ട്. നെയ്യ്, റവയോ മൈദയോ കൊണ്ടുള്ള വെർമിസെല്ലി നൂഡിൽസ്, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, മധുരം എന്നിവ ചേര്‍ത്താണ് സേമിയ ഉണ്ടാക്കുന്നത്. 1660-കള്‍ മുതല്‍ ഇന്ത്യാക്കാരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന സേമിയയെ ഇന്ത്യക്കാര്‍ പരിചയപ്പെട്ടത് എങ്ങിനെയാണെന്ന് അറിയാമോ? വെര്‍മിസെല്ലിയുടെ ഉത്ഭവം സംബന്ധിച്ച കൃത്യമായ വിവരം ഇപ്പോഴും അജ്ഞാതമാണെങ്കിലും ക്വിന്‍ രാജവംശം 221 ബിസിഇ മുതല്‍ ഏഷ്യന്‍ പാചകരീതിയില്‍ വെര്മിസെല്ലിയെയും അതിന്റെ Read More…