Crime

സ്ത്രീകളുടെ മോഷ്ടിച്ച അടിവസ്ത്രം ധരിച്ച് ഫൊട്ടോയെടുത്തു; ബെംഗളുരുവില്‍ മലയാളി അറസ്റ്റില്‍, മൊബൈലിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഫ്ലാറ്റുകളിലും വീടുകളില്‍ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി ബെംഗളുരുവില്‍ അറസ്റ്റില്‍. ഹെബ്ബഗോഡി ഗണേശ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമല്‍ എന്‍.അജികുമാറെന്ന 23കാരനാണ് പിടിയിലായത്. സമീപത്തെ ഫ്ലാറ്റുകളിലെ ബാല്‍ക്കണികളില്‍ ഉണക്കാനിടുന്ന വസ്ത്രങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമല്‍ പിടിയിലായത്. 

ഇയാളുടെ താമസ സ്ഥലത്തു നിന്ന് നൂറുകണക്കിന് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെത്തി. വീടുകളുടെ ടെറസ്സിലും മറ്റും ഉണങ്ങാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയായിരുന്നു അമലിന്റെ രീതി. എന്നാൽ വെറുമൊരു മോഷണമല്ല ഇയാൾ നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. മോഷ്ടിക്കുന്ന വസ്ത്രങ്ങൾ ഇയാൾ സ്വയം ധരിക്കുകയും അവയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ചെയ്യുമായിരുന്നു.

മോഷ്ടിച്ച വസ്ത്രങ്ങള്‍ ധരിച്ചു ഫൊട്ടോയെടുത്തു മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന മനോവൈകൃതമാണിയാള്‍ക്കെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച ഹെബ്ബഗോഡി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഹൊയ്‌സാല പോലീസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് അമലിനെ പിടികൂടുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ഇയാൾ താമസിച്ചിരുന്ന മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ വീടുകളിൽ നിന്ന് മോഷ്ടിച്ച നിരവധി അടിവസ്ത്രങ്ങൾ കണ്ടെടുത്തു.

സ്ത്രീകളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണി ഉയർത്തുന്ന ഇത്തരം വിചിത്ര സ്വഭാവക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ (BNS 2023) വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതി മുൻപും സമാനമായ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യത്തിൽ ആരെ കണ്ടാലും പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.