അരുണാചല്‍ പ്രദേശില്‍ മലയാളികളായ മൂന്ന് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദേഹം കണ്ടത് രക്തംവാര്‍ന്ന് മരിച്ചനിലയില്‍, മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണെന്ന് . അരുണാചലില്‍ മരിച്ച ദേവിയുടെ ബന്ധു സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം മീനടം സ്വദേശികളായ ദമ്പതിമാരായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരാണ് മരിച്ചത്. അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മാര്‍ച്ച് മാസം 27 ന് ആര്യയെ കഴിഞ്ഞ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകിയിരുന്നു. സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്.
നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍മാരായിരുന്നു. ജോലിയുപേക്ഷിച്ച് ദേവി അധ്യാപികയായി. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ജര്‍മന്‍ പഠിപ്പിക്കുകയായിരുന്നു. നവീന്‍ സ്വന്തം ബിസിനസിലേക്കും മാറി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷമായിരുന്നു. പ്രമുഖ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ ബാലന് മാധവന്റെ മകളാണ് ദേവി.