Sports

ഇങ്ങിനെയാണ് അര്‍ഷ്ദീപ് സിംഗിന്റെ മറുപടി ; അമേരിക്കയ്‌ക്കെതിരേ റെക്കോഡ് പ്രകടനത്തോടെ താരം

ടി20 ലോകകപ്പ് ടീമില്‍ തന്നെയെടുത്തതിന് വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മികച്ച പ്രകടനത്തോടെ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അര്‍ഷ്ദീപ് സിംഗ്. ടി20 ലോകകപ്പ് ക്രിക്കറ്റില്‍ റെക്കോഡുമായി തകര്‍ത്തിരിക്കുകയാണ് താരം. ബുധനാഴ്ച നടന്ന ടി20 ലോകകപ്പില്‍ യു.എസ്.എയ്ക്കെതിരായ മത്സരത്തില്‍ അര്‍ഷ്ദീപ് സിംഗ് മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തി.

നാല് ഓവറില്‍ ഒമ്പത് റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തി താരം തകര്‍പ്പന്‍ പ്രകടനം നടത്തി. ഓപ്പണിംഗ് ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് തല്‍ക്ഷണ സ്വാധീനം ചെലുത്തി. തന്റെ ആദ്യ പന്തില്‍ തന്നെ ഷയാന്‍ ജഹാംഗീറിനെ ലെഗ്-ബിഫോര്‍ പുറത്താക്കി. പിന്നാലെ രണ്ട് റണ്‍സ് മാത്രം എടുത്ത് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ആന്‍ഡ്രീസ് ഗൗസിനെ പുറത്താക്കി. 15-ാം ഓവറില്‍ അര്‍ഷ്ദീപിനെ രോഹിത് ആക്രമണത്തിലേക്ക് തിരികെ കൊണ്ടുവന്നതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായി. അപകടകാരിയായ നിതീഷ് കുമാറിനെ (27) പുറത്താക്കി, ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയില്‍ മുഹമ്മദ് സിറാജിന്റെ ഉജ്ജ്വല ക്യാച്ച്.

അമേരിക്കയുടെ ഇന്നിംഗ്സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോററായിരുന്നു നിതീഷ്‌കുമാറിന്റേത്. അര്‍ഷ്ദീപ് തന്റെ അവസാന ഓവറില്‍ ഹര്‍മീത് സിംഗിനെ 10 റണ്‍സിന് പുറത്താക്കിക്കൊണ്ട് തന്റെ നേട്ടം പൂര്‍ത്തിയാക്കി. ഇതോടെ ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. 2014ലെ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്റെ റെക്കോര്‍ഡാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്്.