വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ മുരളി മേനോന്‍ എന്ന കഥാപാത്രത്തിനെ ആര്‍ക്കും മറക്കാനാവില്ല. പ്രേക്ഷകരുടെ മനം കീഴടക്കിയ താരമാണ് അശ്വിന്‍ കുമാര്‍. എന്നാല്‍ തന്റെ ജീവിതം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. 1987 മുതല്‍ 2006 സര്‍ജറികള്‍ നേരിടേണ്ടതായി വന്നു. ആ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിക്കുന്നു.
‘1987 മുതല്‍ 2006 വരെ…1987-ല്‍ 3 മാസം മുതല്‍ ആറാം മാസം പ്രായമുള്ളപ്പോള്‍ വരെ നീണ്ടുനിന്ന ശസ്ത്രക്രിയ ചിത്രമാണ് ആദ്യം. അന്നുമുതല്‍ ഒന്നാം വര്‍ഷ കോളേജ് വരെയുള്ള ശസ്ത്രക്രിയകളുടെ യാത്ര 2006-ല്‍ 18 വയസ്സ് തികഞ്ഞു. ആ ചിത്രമാണ് താഴെ. ആറു മണിക്കൂര്‍ നീണ്ട മേജര്‍ സര്‍ജറി!
എന്റെ മാതാപിതാക്കള്‍, മുത്തശ്ശിമാര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍, അടുത്ത സുഹൃത്തുക്കള്‍, ഞാനും പ്രപഞ്ചവും ദൈവവും … അതാണ് എന്റെ നന്ദിയുടെ പട്ടിക.. ചിത്രത്തിലുള്ള വാക്ക്മാനില്‍ പ്ലേ ചെയ്യുന്ന ഗാനം നായകനിലെ തേന്‍പാണ്ടി ചീമയിലേ ആണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സുരക്ഷാ നടപടിയായി എന്റെ ഇരു കൈകളിലും കാസ്റ്റുകള്‍ ഉള്ളതിനാല്‍ ആ ഗാനം എന്നെ ശാന്തനാക്കുമായിരുന്നു’.തന്റെ ചെറുപ്പത്തില്‍ മുച്ചുണ്ട് ഉണ്ടായിരുന്നുവെന്നുംനിരവധി ശസ്ത്രക്രിയയിലൂടെയാണ് അതിനെ അതിജീവിച്ചതെന്നും അദ്ദേഹം കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു.
2017ല്‍ ഗിരീഷ് സംവിധാനം ചെയ്ത ലവകുശയിലും 2018ല്‍ രണം എന്ന ചിത്രത്തിലും അജിത് സി ലോകേഷ് സംവിധാനം ചെയ്ത ചാര്‍മിനാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. സൊല്ല പൊഗിറൈ (2022) എന്ന റൊമാൻ്റിക് കോമഡിയിൽ കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വർഷം, അദ്ദേഹം മീറ്റ് ക്യൂട്ട് (2022) എന്ന ആന്തോളജിയിലൂടെ തെലുങ്ക് വ്യവസായത്തിൽ അരങ്ങേറ്റം കുറിച്ചു, കൂടാതെ സെമ്പി (2022) എന്ന ത്രില്ലർ ചിത്രത്തിലും അഭിനയിച്ചു.
കുമാരഗുരു കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അശ്വിന്‍ പിഎസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎയും നേടി.