ഹോളിവുഡില്‍ തുടര്‍ച്ചയായി സിനിമകള്‍ നല്കിയ ഏറ്റവും വൈവിധ്യമാര്‍ന്ന നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി, എന്നാല്‍ ചെറുപ്പകാലത്ത് വിഷാദവും ഉത്കണ്ഠയും അനുഭവിച്ചിരുന്ന ആളായിരുന്നെന്നും അത് ഒരിക്കല്‍ ആത്മഹത്യാശ്രത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
ഹോളിവുഡിലെ ജോണ്‍ വോയിറ്റിന്റെ മകള്‍ ആയതിനാല്‍, കരിയറില്‍ മികച്ചത് ചെയ്യാന്‍ എപ്പോഴും ആഞ്ജലീന വളരെയധികം സമ്മര്‍ദ്ദം നേരിട്ടു. പതിനാറോ പതിനേഴോ വയസ്സുള്ളപ്പോള്‍ അവള് ഹോളിവുഡിലേക്ക് ചുവടുവെക്കുകയും ഹാക്കേഴ്സ് പോലെയുള്ള സിനിമയില്‍ തകര്‍പ്പന്‍ വേഷവും ചെയ്തതോടെ പ്രേക്ഷകരില്‍ നിന്ന് വളരെയധികം അഭിനന്ദനവും ശ്രദ്ധയും നടിക്ക് കിട്ടി.
എന്നാല്‍ താമസിയാതെ തന്നെ മാനസികാരോഗ്യം വഷളാകുന്നതിന്റെ ലക്ഷണങ്ങള്‍ നടി കാണിച്ചു. തൊട്ടുപിന്നാലെ ആഞ്ജലീന തന്റെ ജീവനെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹങ്ങളും പുറത്തുവരാന്‍ തുടങ്ങി. 2003-ല്‍ ദി ഫേസിന് നല്കിയ അഭിമുഖത്തില്‍, ജോളി ഇതേക്കുറിച്ച് തുറന്നുപറഞ്ഞു. വീട്ടിലെ കവര്ച്ചക്കിടെയുണ്ടായ ആക്രമണത്തില്‍ തന്റ മരണം സംഭവിക്കുന്നതിനായി താന്‍ ഒരു അക്രമിയുമായി കരാറുണ്ടാക്കിയതായിട്ടാണ് അന്ന് അവര്‍ പറഞ്ഞത്.
ഭ്രാന്താണെന്ന് തോന്നിപ്പിച്ച് കൗമാരത്തില്‍ ആത്മഹത്യ ചെയ്യുന്ന കാര്യം പലരും പരിഗണിക്കുമെന്ന് താന്‍ കരുതുന്നതായും അവര്‍ പറഞ്ഞു. ഒരു കൊലപാതകം പോലെ തോന്നിപ്പിച്ച് ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്നും താരം വിശദീകരിച്ചു. ” ഞാന്‍ വേണ്ടപോലെ ചെയ്തില്ലെന്നും തൃപ്തി വരുന്ന പ്രകടനം നടത്തിയില്ലെന്നും എന്റെ അമ്മയെപ്പോലെ ചിന്തിക്കുന്ന അനേകം പേര് എനിക്ക് ചുറ്റുമുണ്ടായിരുന്നു. അതുകൊണ്ടു താന്‍ സ്വയം പരാജയപ്പെട്ടു എന്ന് തോന്നിപ്പിക്കാതെ മോഷണശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു എന്ന് തോന്നിക്കുന്നത് പോലെയുള്ള മരണം വേണമായിരുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പണം കൊടുക്കണമായിരുന്നു. എന്നാല്‍ അക്രമിയ്ക്ക് കൊടുക്കാന്‍ തക്കവിധത്തില്‍ പണം അക്കൗണ്ടില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പദ്ധതി പരാജയപ്പെട്ടു.
ഇതിനിടയില്‍ പ്ലാന്‍ ചെയ്ത അക്രമി കാര്യങ്ങളെല്ലാം മാറ്റിമറിച്ചു. അവന് മാന്യനായ മനുഷ്യനായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് നന്നായിആലോചിച്ച ശേഷം വിളിക്കാന്‍ പറഞ്ഞ് രണ്ടു മാസത്തെ സമയം തനിക്കു തന്നു. അതിനിടയില്‍ ജീവിതം മാറിമറിഞ്ഞു മനസ്സിന് മാറ്റം വന്നു. അവള്‍ക്ക് ഒരു രണ്ടാം അവസരം നല്‍കിയതിന് ദൈവത്തിന് നന്ദി, അതില്‍ നിന്ന് തകര്‍പ്പന്‍ കരിയര്‍ഗ്രാഫ് ആഞ്ജലീന ജോളി ഉണ്ടാക്കിയെടുത്തു.