Health

കരളും പണിമുടക്കും, ജാഗ്രത വേണം ; മഞ്ഞപ്പിത്തം മരണ കാരണമാകുന്നതെപ്പോള്‍?

ഹെപ്പറ്റൈറ്റിസ്‌ എ വൈറസ്‌ കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന്‌ കാരണമാവുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തണം.
ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. പനി, ക്ഷീണം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന്‌ ശേഷം രണ്ടാഴ്‌ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന്‌ ശേഷം ഒരാഴ്‌ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ്‌ ഹെപ്പറ്റൈറ്റിസ്‌ എ പകരുന്നത്‌.

ഒരു സ്‌ഥലത്ത്‌ മഞ്ഞപ്പിത്ത വ്യാപനമുണ്ടായാല്‍ വീണ്ടും ആ സ്‌ഥലത്ത്‌ അവരില്‍നിന്നും പൊതുസമൂഹത്തിലേക്ക്‌ (ദ്വിതീയ തലത്തിലേക്ക്‌) രോഗം പകരാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ ഹെപ്പറ്റൈറ്റിസ്‌ എയുടെ ഇന്‍ക്യുബേഷന്‍ പീരീഡായ ആറാഴ്‌ച വിശ്രമിക്കണം. രോഗം മൂര്‍ച്‌ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക്‌ പകരാതിരിക്കാനും ഇത്‌ പ്രധാനമാണ്‌.

ഭക്ഷ്യ സ്‌ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. ഹെല്‍ത്ത്‌ കാര്‍ഡിന്റെ കാലാവധി തീര്‍ന്നവര്‍ സമയബന്ധിതമായി പുതുക്കണം. രോഗം സംശയിക്കുന്നവര്‍ ഒരു കാരണവശാലും ഭക്ഷ്യ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യരുത്‌. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്‌.

കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ്‌ ചെയ്യുക പ്രധാനമാണ്‌. പ്യൂരിഫയറുകളില്‍ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ്‌ എ വൈറസ്‌ നശിക്കുകയില്ല. അതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിതം.
പനി, ക്ഷീണം, ഛര്‍ദി, മഞ്ഞപിത്തം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളാണ്‌ പ്രധാനമായും കാണുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ശാസ്‌ത്രീയ ചികിത്സ തേടുക. വ്യാജ പ്രചരണങ്ങള്‍ക്ക്‌ പിന്നാലെ പോയി രോഗം ഗുരുതരമാക്കരുത്‌. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ്‌ അനുബന്ധ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധിക്കണം.

ഹെപ്പറ്റൈറ്റിസ്‌ രോഗം സ്‌ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയവരും, രോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹെപ്പറ്റൈറ്റിസ്‌ എ വൈറസ്‌ കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന്‌ കാരണമാവുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തണം.
ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. പനി, ക്ഷീണം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന്‌ ശേഷം രണ്ടാഴ്‌ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന്‌ ശേഷം ഒരാഴ്‌ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച്‌ നിര്‍മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ്‌ ഹെപ്പറ്റൈറ്റിസ്‌ എ പകരുന്നത്‌.

ഒരു സ്‌ഥലത്ത്‌ മഞ്ഞപ്പിത്ത വ്യാപനമുണ്ടായാല്‍ വീണ്ടും ആ സ്‌ഥലത്ത്‌ അവരില്‍നിന്നും പൊതുസമൂഹത്തിലേക്ക്‌ (ദ്വിതീയ തലത്തിലേക്ക്‌) രോഗം പകരാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ ഹെപ്പറ്റൈറ്റിസ്‌ എയുടെ ഇന്‍ക്യുബേഷന്‍ പീരീഡായ ആറാഴ്‌ച വിശ്രമിക്കണം. രോഗം മൂര്‍ച്‌ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക്‌ പകരാതിരിക്കാനും ഇത്‌ പ്രധാനമാണ്‌.

ഭക്ഷ്യ സ്‌ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. ഹെല്‍ത്ത്‌ കാര്‍ഡിന്റെ കാലാവധി തീര്‍ന്നവര്‍ സമയബന്ധിതമായി പുതുക്കണം. രോഗം സംശയിക്കുന്നവര്‍ ഒരു കാരണവശാലും ഭക്ഷ്യ സ്‌ഥാപനങ്ങളില്‍ ജോലി ചെയ്യരുത്‌. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്‌.

കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ്‌ ചെയ്യുക പ്രധാനമാണ്‌. പ്യൂരിഫയറുകളില്‍ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ്‌ എ വൈറസ്‌ നശിക്കുകയില്ല. അതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിതം.
പനി, ക്ഷീണം, ഛര്‍ദി, മഞ്ഞപിത്തം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളാണ്‌ പ്രധാനമായും കാണുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ശാസ്‌ത്രീയ ചികിത്സ തേടുക. വ്യാജ പ്രചരണങ്ങള്‍ക്ക്‌ പിന്നാലെ പോയി രോഗം ഗുരുതരമാക്കരുത്‌. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ്‌ അനുബന്ധ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധിക്കണം.

ഹെപ്പറ്റൈറ്റിസ്‌ രോഗം സ്‌ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയവരും, രോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രണ്ട്‌ ആഴ്‌ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന്‌ ശേഷം ഒരാഴ്‌ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. (ലൈംഗിക ബന്ധം ഉള്‍പ്പടെ).

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും മറ്റ് രോഗങ്ങളുള്ളവരിലും മഞ്ഞപ്പിത്തം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. എച്ച്ഐവി ബാധിതര്‍, കരള്‍ രോഗമുള്ളവര്‍ എന്നിവരിലെല്ലാം ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ വളരെ ശ്രദ്ധിക്കണം.

  • രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടന്‍ ഡോക്ടറെ കാണുക
  • പ്രമേഹ രോഗികളും മറ്റു രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം
  • മിക്കപ്പോഴും കുടിവെള്ളത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തിലെത്തുന്നത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് എപ്പോഴും ഉറപ്പുവരുത്തണം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കമ്പോഴും ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണം.
  • പാത്രം കഴുകാനോ, ശരീരം വൃത്തിയാക്കാനോ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക
  • സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് ചോര്‍ച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.

  • രോഗ ബാധിതർ വ്യക്തി ശുചിത്വം പാലിക്കണം
  • മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.
  • രോഗികളുടെ വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.
  • രോഗികൾ നന്നായി വിശ്രമിക്കണം. നന്നായി വെള്ളം കുടിക്കണം.
  • ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

പ്രതിരോധ മാര്‍ഗങ്ങള്‍

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
  • തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
  • കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക
  • 6 മാസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിന്‍ എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.
  • സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ സുരക്ഷിതമായ അകലമുണ്ടെന്ന് ഉറപ്പു വരുത്തുക
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
  • പഴങ്ങളും പച്ചക്കറികളും പല തവണ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക
  • തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർഥങ്ങൾ, കേടുവന്ന പഴങ്ങൾ എന്നിവ കഴിക്കരുത്
  • രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
  • രണ്ട്‌ ആഴ്‌ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന്‌ ശേഷം ഒരാഴ്‌ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. (ലൈംഗിക ബന്ധം ഉള്‍പ്പടെ).
  • രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും മറ്റ് രോഗങ്ങളുള്ളവരിലും മഞ്ഞപ്പിത്തം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. എച്ച്ഐവി ബാധിതര്‍, കരള്‍ രോഗമുള്ളവര്‍ എന്നിവരിലെല്ലാം ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ വളരെ ശ്രദ്ധിക്കണം.
  • രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടന്‍ ഡോക്ടറെ കാണുക
  • പ്രമേഹ രോഗികളും മറ്റു രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം
  • മിക്കപ്പോഴും കുടിവെള്ളത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തിലെത്തുന്നത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് എപ്പോഴും ഉറപ്പുവരുത്തണം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കമ്പോഴും ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണം.
  • പാത്രം കഴുകാനോ, ശരീരം വൃത്തിയാക്കാനോ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക
  • സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് ചോര്‍ച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.
  • രോഗ ബാധിതർ വ്യക്തി ശുചിത്വം പാലിക്കണം
  • മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.
  • രോഗികളുടെ വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.
  • രോഗികൾ നന്നായി വിശ്രമിക്കണം. നന്നായി വെള്ളം കുടിക്കണം.
  • ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ല.

പ്രതിരോധ മാര്‍ഗങ്ങള്‍

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
  • തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
  • കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക
  • സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ സുരക്ഷിതമായ അകലമുണ്ടെന്ന് ഉറപ്പു വരുത്തുക
  • ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
  • പഴങ്ങളും പച്ചക്കറികളും പല തവണ കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക
  • തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർഥങ്ങൾ, കേടുവന്ന പഴങ്ങൾ എന്നിവ കഴിക്കരുത്
  • രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
  • 6 മാസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിന്‍ എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *