Crime

അവിഹിതബന്ധം ഉണ്ടെന്ന് സംശയം ; യുവാവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ; സാക്ഷികളായ മക്കളെയും കൊന്നു

ലഖ്നൗ: മറ്റൊരു ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നുണ്ടായ കലഹത്തില്‍ ഭര്‍ത്താവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തുകയും മൃതദേഹം അഴുകി ദുര്‍ഗന്ധം വമിക്കുന്നത് വരെ അതിന് അരികില്‍ മൂന്ന് രാത്രികള്‍ കഴിയുകയും ചെയ്തു. ലകന്ൗവില്‍ നടന്ന സംഭവത്തില്‍ 32 കാരനായ രാംലഗനാണ് തന്റെ 30 കാരി ഭാര്യ ജ്യോതിയെ മക്കളുടെ മുന്നിലിട്ട് ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ രണ്ടു മക്കളെയും കൊലപ്പെടുത്തി.

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമായിരുന്ന ക്രൂരതയ്ക്ക് കാരണമായി മാറിയത്. ലഖ്നൗവിലെ ബിജ്നോര്‍ പ്രദേശത്തെ ശരവണ്‍ നഗര്‍ മേഖലയിലാണ് സംഭവം. ഏഴു വര്‍ഷമായി വിവാഹം കഴിഞ്ഞ രാം ലഗാനും ജ്യോതിയ്ക്കും ആറു വയസ്സുള്ള പായല്‍, മൂന്ന് വയസ്സുള്ള ആനന്ദ് എന്നിങ്ങനെ രണ്ടു മക്കളും ഉണ്ടായിരുന്നു. ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ വെച്ചായിരുന്നു രാംലഗാന്‍ എല്ലാവരേയും കൊലപ്പെടുത്തിയത്.

”ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് അവര്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ രാംലഗാന്‍ ഫോണ്‍ പരിശോധിക്കുകയും മറ്റും ചെയ്യുമായിരുന്നു. ഇത് പലപ്പോഴും ഇരുവരും തമ്മില്‍ തര്‍ക്കത്തിന് വഴിവെച്ചിരുന്നു. മാര്‍ച്ച് 28ന് രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനുശേഷം അയാള്‍ അവളെയും കുട്ടികളെയും കൊലപ്പെടുത്തി.” ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) ടി എസ് സിംഗ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി രാത്രി അതേ മുറിയില്‍ ചെലവഴിച്ചു,

ഭാര്യയും മക്കളും തന്റെ അരികില്‍ മരിച്ചുകിടക്കുന്ന വസ്തുതയില്‍ അസ്വസ്ഥനായി. പിറ്റേന്ന് രാവിലെ പുറപ്പെട്ട് രാത്രി മടങ്ങി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് വീട്ടുടമയുടെ ശ്രദ്ധയില്‍പ്പെടുന്നതുവരെ ഇത് തുടര്‍ന്നു. വാതില്‍ പൂട്ടിയിരുന്നില്ല, വീടിനുള്ളില്‍ കയറിയപ്പോള്‍ മൂന്ന് മൃതദേഹങ്ങളും ചാക്കില്‍ നിറച്ച നിലയില്‍ കണ്ടതായി പോലീസ് പറഞ്ഞു. തിരക്കേറിയ പ്രദേശത്തെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ രാം ലഗാന് കഴിഞ്ഞില്ല. കൂടാതെ ഹോളി ആഘോഷിക്കാന്‍ തന്റെ കുടുംബം ഒരു ബന്ധുവിന്റെ വീട്ടില്‍ പോയതാണെന്ന് അയല്‍ക്കാരോട് പോലും പറഞ്ഞു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.