ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ എ ഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ പരാതി നല്കി. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപെട്ടത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലാണ്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെടുത്താണാണ് നഗ്ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ തന്നെ ഒപ്പം പഠിക്കുന്ന മറ്റൊരു സഹപാഠിയുടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന് പിന്നില്‍ ഇന്‍സ്റ്റഗ്രാമിലെ തന്നെ ഇതെങ്കിലും സുഹൃത്തുക്കളാകാമെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.സംഭവത്തില്‍ സൈബര്‍സെല്ലിലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
വ്യാജ ഐഡില്നിന്നാണ് ഗ്രൂപ്പില്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറയുന്നത്. സംഭവത്തില്‍ സ്കൂള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണമെന്ന മാതാപിതാക്കളുടെ ആവശ്യത്തിന് അധികൃതര്‍ അനുമതി നല്‍കിയട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്കൊപ്പം പഠിക്കുന്ന വിദ്യാര്‍ഥി തന്നെയാകാം ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് സ്കൂള്‍ അധികൃതരും സംശയം പ്രകടിപ്പിച്ചു. ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.