Crime

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കല്ലിനിടിച്ചു കൊലപ്പെടുത്തി; ചെയ്തത് പിതാവിന്റെ സുഹൃത്തുക്കള്‍

രാജ്‌കോട്ട്: മൂന്ന് പേര്‍ ചേര്‍ന്ന് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതായി പോലീസ്. ഗുജറാത്തിലെ രാജ്കോട്ട് നഗരത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കാണാതായി ഒരു ദിവസത്തിന് ശേഷം ഒക്ടോബര്‍ 7 ന് നഗരത്തിലെ റെയില്‍വേ സ്റ്റേഷന് പിന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സിറ്റി ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ ഇരയെ ബലാത്സംഗം ചെയ്യുകയും കല്ലുകൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പ്രതികളെ പിതാവിന് അറിയാവുന്നതിനാലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. തങ്ങള്‍ ചെയ്ത വിവരം കുട്ടി പിതാവിനോട് പറയുമോ എന്ന ഭയത്താലായിരുന്നു കൊലപാതകം. മൃതദേഹം കണ്ടെത്തിയതിന് ശേഷം രണ്ട് പ്രതികള്‍ അറസ്റ്റ് ഭയന്ന് നഗരം വിട്ട് രക്ഷപ്പെട്ടിരുന്നു.

കാണാതായ രാത്രി പ്രതികളിലൊരാള്‍ക്കൊപ്പം പെണ്‍കുട്ടി നടക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പ്രതികള്‍ പെണ്‍കുട്ടി പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ മറ്റുള്ളവരും ചേര്‍ന്നു. മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വലിയ കല്ല് ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.