The Origin Story

500 വർഷം പഴക്കമുള്ള ഡാവിഞ്ചിയുടെ പറക്കുന്ന യന്ത്രത്തിന്റെ രേഖാചിത്രം; ഡ്രോണിലെ പ്രശ്നം പരിഹരിക്കും

ലോകത്തെ നവോത്ഥാനത്തിലേക്ക് നയിച്ചവരില്‍ പ്രമുഖ പേരുകളില്‍ ഒന്നായ ലിയോ നാര്‍ഡോ ഡാവിഞ്ചി വെറുമൊരു ചിത്രകാരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം ശില്‍പിയും വാസ്തുശില്പിയും എഞ്ചിനീയര്‍, ശാസ്ത്രജ്ഞന്‍ എന്നിവയൊക്കെയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ നിലവിലില്ലാത്ത നിരവധി യന്ത്രങ്ങളുടെ രേഖാചിത്രങ്ങള്‍ ലി യോനാര്‍ഡോ ഡാവിഞ്ചി വരച്ചു. യന്ത്രം പറത്താന്‍ പുരുഷന്മാര്‍ക്ക് റോട്ടറുകള്‍ എങ്ങനെ കറക്കാമെന്ന് കാണിക്കുന്ന ഒരു ഹെലികോപ്റ്റര്‍ രൂപകല്‍പ്പനയാണ് അതിലൊന്ന്.

വാസ്തവത്തില്‍ ആധുനിക കാലത്ത് ആകാശകാഴ്ചകളും സൈനീകനീക്കങ്ങളും ഉള്‍പ്പെടെ അനേകം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകളില്‍ ഫലപ്രദമായി വിന്യസിപ്പിക്കാന്‍ കഴിയുന്ന ചില സൂത്രപ്പണികള്‍ ഡാവിഞ്ചിയുടെ രേഖാചിത്രങ്ങളില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ രൂപകല്‍പ്പനയ്ക്ക് ആധുനിക ഡ്രോണുകളെ ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഡാവിഞ്ചി പതിനഞ്ചാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ സ്‌കെച്ചുകള്‍ ഡ്രോണുകളുടെ നിര്‍മ്മാണത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായിട്ടാണ് വിലയിരുത്തല്‍.

വാസ്തവത്തില്‍, അദ്ദേഹത്തിന്റെ ഒരു ശാസ്ത്രീയ രേഖാചിത്രത്തില്‍ ഡ്രോണുകളുടെ രഹസ്യം മറച്ചുവെച്ചിട്ടുണ്ടായിരുന്നു. ഡാവിഞ്ചി അക്കാലത്ത് നിലവിലില്ലാത്തതും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം കണ്ടുപിടിച്ചതുമായ യന്ത്രങ്ങളുടെ ചിത്രങ്ങള്‍ വരച്ചു. ആകാശത്തും വെള്ളത്തിലും കഴിയുന്ന വാഹനങ്ങളും അതിശയകരമായ ചില ആയുധങ്ങളും അദ്ദേഹത്തിന്റെ നൂതന ആശയങ്ങളില്‍ ഉള്‍പ്പെടുന്നു.

അവ വെറും സ്‌കെച്ചുകളല്ലെന്നും ഇന്നത്തെ ആധുനിക യന്ത്രങ്ങള്‍ക്ക് കൂടുതല്‍ വാഗ്ദാനം ചെയ്യുമെന്നും ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തി. 15-ാം നൂറ്റാണ്ടില്‍ ഡാവിഞ്ചി നിര്‍മ്മിച്ച ഒരു പറക്കുന്ന യന്ത്രത്തിന്റെ രേഖാചിത്രത്തില്‍ കൂടുതല്‍ കാര്യക്ഷമമായ നിശബ്ദ ഡ്രോണുകള്‍ സൃഷ്ടിക്കുന്നതിനുള്ള സൂചനകള്‍ ഉണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ ഒരു പുതിയ പ്രബന്ധം പറയുന്നതായി ഐഎഫ്എല്‍ സയന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതില്‍ ഒരു ഏരിയല്‍ സിംഗിള്‍ കോര്‍ക്ക്‌സ്‌ക്രൂ പ്രൊപ്പല്ലര്‍ ഉണ്ട്, അത് അതിന്റെ അടിത്തട്ടില്‍ കറക്കേണ്ടതുണ്ട്, അതിന്റെ ഫലമായി അത് പറന്നുയരുന്നു. എ ന്നാല്‍ ഡാവിഞ്ചിയുടെ ഈ രൂപകല്‍പ്പനയില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു