Posted onAuthorAksaComments Off on ദിവസവും 300 പുഷ്-അപ്പുകൾ, ഐസ് ബാത്ത്: ടെലഗ്രാം സിഇഒ പവൽ ദുറോവിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ
തന്റെ ദീർഘകാല ആരോഗ്യം ലക്ഷ്യമിട്ട് ടെലഗ്രാം സിഇഒ പവൽ ദുറോവ് ദിവസവും ചെയ്യുന്നത് 300 പുഷ്-അപ്പുകൾ. ഒപ്പം ഐസ് ബാത്തും. പവൽ ദുറോവ് ഫിറ്റ്നസിനെ തികച്ചും വ്യത്യസ്തമായ തലത്തിലാണ് കാണുന്നത്. ക്ഷണികമായ കാര്യങ്ങളേക്കാള്‍ അദ്ദേഹം പ്രാധാന്യം നൽകുന്നത് അച്ചടക്കത്തിനും ദീർഘകാല ഫലങ്ങൾക്കുമാണ്. അദ്ദേഹത്തിന്റെ ദിനചര്യകളും ആരോഗ്യ ശീലങ്ങളും ശാരീരികവും മാനസികവുമായ പതിവ് അതിരുകൾ ഭേദിക്കാനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. മിക്കവർക്കും പ്രയാസകരമെന്ന് തോന്നുന്ന തീവ്രമായ ശീലങ്ങളാണ് ഇദ്ദേഹം അനുവര്‍ത്തിക്കുന്നത്.
പവൽ ദുറോവിന്റെ ഫിറ്റ്നസ് ദിനചര്യ
ദിവസേനയുള്ള പുഷ്-അപ്പുകളും സ്ക്വാറ്റുകളും മടുപ്പുളവാക്കുന്നതാണെന്ന് ദുറോവ് സമ്മതിക്കുന്നുണ്ടെങ്കിലും, ആത്മനിഷ്ഠ (Self-discipline) വളർത്തുന്നതിൽ അവയ്ക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറയുന്നു. എല്ലാ ദിവസവും രാവിലെ ഈ ദിനചര്യയോടെയാണ് അദ്ദേഹം തുടങ്ങുന്നത്. ഇത് അദ്ദേഹത്തിന് തന്റെ ജോലിയുടെ തുടക്കം മികച്ച രീതിയിൽ ആരംഭിക്കാൻ സഹായിക്കുന്നു. “ഞാൻ എല്ലാ ദിവസവും രാവിലെ 300 പുഷ്-അപ്പുകളും 300 സ്ക്വാറ്റുകളും ചെയ്യും. അതിനുപുറമെ, ആഴ്ചയിൽ അഞ്ചോ ആറോ തവണ ജിമ്മിൽ പോകും, ഓരോ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കും,” അദ്ദേഹം ഫ്രിഡ്മാനോട് പറഞ്ഞു.
സ്ക്വാറ്റുകൾ വളരെ വിരസമായി തോന്നാമെങ്കിലും പക്ഷേ, നിങ്ങൾ അത് ചെയ്തു തീർത്താൽ, ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും,” അദ്ദേഹം വിശദീകരിക്കുന്നു. സ്വയം അച്ചടക്കം പരീക്ഷിക്കുന്നതിന്റെ ഭാഗമായി, ഐസ് ബാത്ത് പോലുള്ള തീവ്രമായ ആരോഗ്യ ശീലങ്ങളും ഉൾപ്പെടുത്തുന്നു.
“ഇത് എല്ലായ്പ്പോഴും സുഖകരമല്ല, പക്ഷേ ഈ ബുദ്ധിമുട്ട് കുറച്ചു സമയത്തേക്ക് മാത്രമാണ്. ഐസ് ബാത്തിലോ സൗനയിലോ ഏതാനും മിനിറ്റുകൾ കഷ്ടപ്പെടുന്നത് മണിക്കൂറുകളോ ദിവസങ്ങളോ മികച്ച അനുഭൂതി നൽകുന്നു, കൂടാതെ ദീർഘകാല ആരോഗ്യവും നൽകുന്നു,” ദുറോവ് പറയുന്നു. കിഴക്കൻ യൂറോപ്യൻ “ബന്യാ” (Banya) പാരമ്പര്യം പിന്തുടർന്ന്, അദ്ദേഹം തീവ്രമായ തണുപ്പിനൊപ്പം അമിതമായ ചൂടുള്ള സൗന സെഷനുകളും എടുക്കുന്നു. “ബന്യാ എന്നത് ചൂട് പരമാവധി വർദ്ധിപ്പിക്കുന്ന, ചെടികളും ചില്ലകളും ഉപയോഗിക്കുന്ന, സമഗ്രവും പ്രകൃതിദത്തവുമായ അനുഭവം നൽകുന്ന ഒരു തീവ്രമായ സൗന ആണ്. ഇത് തീവ്രമാണ്, പക്ഷേ ഞാൻ അതിനോട് പൊരുത്തപ്പെട്ടു,” അദ്ദേഹം വിശദീകരിക്കുന്നു.
താപനില തീവ്രമായി തോന്നുമ്പോൾ പോലും, താൽക്കാലിക ബുദ്ധിമുട്ടിനേക്കാൾ ഗുണങ്ങളാണ് വലുതെന്ന് ദുറോവ് വിശ്വസിക്കുന്നു, “ഇത് ഏതാനും മിനിറ്റുകൾ മാത്രമുള്ള കഷ്ടപ്പാടാണ്, പക്ഷേ പ്രതിഫലം മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കും. കൂടാതെ, ഇത് ദീർഘകാല ആരോഗ്യത്തിന് സംഭാവന നൽകുകയും ചെയ്യുന്നു,” അദ്ദേഹം ഊന്നിപ്പറയുന്നു.
ലക്നൗ: വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ വൃദ്ധസദനത്തില്‍നിന്ന് അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മകന്. ഉത്തര്‍പ്രദേശിലെ ജൗന്പൂരിലാണ് സംഭവം. അസുഖബാധിതയായിരുന്ന ശോഭാ ദേവി വൃദ്ധസദനത്തില്‍ വച്ചാണ് മരിച്ചത്. അധികൃതര്‍ വിവരമറിയിച്ചപ്പോള്‍ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ വയ്ക്കാനായിരുന്നു മകന്റെ നിര്‍ദേശം. ‘അമ്മയുടെ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഒരു വിവാഹം നടക്കുകയാണ്. ഈ സമയത്ത് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭകരമാണ്. വിവാഹശേഷം അമ്മയുടെ മൃതദേഹം വന്ന് ഏറ്റുവാങ്ങാം’ എന്നാണ് മകന് വൃദ്ധസദനം അധികൃതരോട് പറഞ്ഞത്. ഗോരഖ്പൂര്‍ Read More…
കാറിന്റെ പവർ വിൻഡോ പ്രവർത്തിപ്പിക്കാൻ ഒരു ഇലക്ട്രിക്ക് സ്വിച്ച്ബോർഡ് ഉപയോഗിക്കുന്ന ഒരു മെക്കാനിക്കിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നത്. വീഡിയോ വൈറലായതോടെ ഇത്രക്ക് ക്രിയേറ്റിവായ മറ്റൊരു സൊല്യൂഷൻ കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ട നെറ്റിസൺസ് അഭിപ്രായപ്പെട്ടത്. @rareindianclips എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനകം എഴുപതിനായിരത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോയിൽ പരമ്പരാഗത കാർ വിൻഡോ സ്വിച്ച് ഉപയോഗിക്കുന്നതിന് പകരം ഒരു ഇലക്ട്രിക് പ്ലഗ് കണക്ട് ചെയ്ത് വിൻഡോ പ്രവർത്തിപ്പിക്കുന്ന ഒരു മെക്കാനിക്കിനെയാണ് കാണുന്നത്. Read More…
ഇസ്ലാമാബാദ്: പാകിസ്താന്റെ ഏറ്റവും വലിയ ശത്രു പാകിസ്താൻ തന്നെയാണ് എന്ന് സ്വന്തം അനുഭവത്തിൽ നിന്ന് വ്യക്തമാക്കുകയാണ് സിങ്കപ്പുർ മുൻ നയതന്ത്ര പ്രതിനിധി ബിലഹരി കൗശികൻ. 1991-ൽ പാക് ഭീകരർ സിങ്കപ്പുർ എയർലൈൻസ് വിമാനം തട്ടിക്കൊണ്ടുപോയ സംഭവം ഓർത്തെടുത്താണ് അദ്ദേഹം ഈ കാര്യം തുറന്നുപറഞ്ഞത്. അന്ന് വിമാനത്തിലെ പ്രതിസന്ധി പരിഹരിക്കാനായി മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ ഫോണിൽ വിളിച്ചപ്പോൾ, അവർ ഉറങ്ങുകയാണെന്നും ശല്യം ചെയ്യാൻ കഴിയില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പാകിസ്താനിലെ രാഷ്ട്രീയക്കാരുടെ Read More…