Oddly News

ഗുജറാത്തില്‍ 65കാരനെ കാണാതായി; US-ല്‍നിന്ന് മക്കള്‍  iPhone ട്രാക്ക് ചെയ്ത് കണ്ടെത്തിയത് പിതാവിന്റെ മൃതദേഹം

ഗുജറാത്തിലെ വീട്ടില്‍ നിന്നും കാണാതായ 65 വയസ്സുകാരനെ അമേരിക്കയിലിരുന്ന മക്കള്‍ ഐഫോണ്‍ ട്രാക്ക് ചെയ്ത് കണ്ടെത്തി. ഗുജറാത്ത് അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ അഹമ്മദാബാദിലെ ബൊപ്പാല്‍ പ്രദേശത്തെ ലാന്‍ഡ് ബ്രോക്കറായ ദീപക് പട്ടേലിന്റെ മൃതദേഹമാണ് മക്കള്‍ ഫോണ്‍ ട്രാക്ക് ചെയ്ത് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയും കൊലപാതകമാണെന്നും തിരിച്ചറിഞ്ഞു.

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തുമെന്ന് ഭാര്യയെ അറിയിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് ദീപക് പട്ടേല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. രാത്രിയായിട്ടും തിരിച്ചെത്താതെയും ഫോണില്‍ ബന്ധപ്പെടാനാകാതെയും വന്നപ്പോള്‍ ഭാര്യ യുഎസിലുള്ള മക്കളുമായി ബന്ധപ്പെട്ടു. ഉടന്‍ തന്നെ കുട്ടികള്‍ ഐഫോണിന്റെ ട്രാക്കിംഗ് ഫീച്ചര്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ അവസാനത്തെ ലൊക്കേഷന്‍ കണ്ടെത്തി.

ഈ സൂചനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഗരോഡിയ ഗ്രാമത്തിന് സമീപം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പട്ടേലിന്റെ ചേതനയറ്റ മൃതദേഹം ബന്ധുക്കള്‍ കണ്ടെത്തി. ചുറ്റുപാടില്‍ രക്തക്കറകള്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ പിന്നീട് പോലീസിനെ വിവരം അറിയിക്കുകയും കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ബൊപ്പാല്‍ പൊലീസ് പേറഞ്ഞു.

സംശയാസ്പദമായ സാധ്യതയുള്ളവരെ അധികൃതര്‍ ചോദ്യം ചെയ്യുകയും ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുന്നു. പട്ടേലിനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു, എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ക്രമക്കേട് നടന്നേക്കാവുന്ന ഭൂമി ഇടപാടുകള്‍ ഉള്‍പ്പെടെ വിവിധ സാധ്യതകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരായുകയാണ്.