Oddly News

ഇറക്കംപോരാ…കൗമാരക്കാരിയുടെ ചെറുപാവാട താഴേയ്ക്ക് വലിച്ചൂരി ; യുവതിക്കെതിരേ ലൈംഗികപീഡനത്തിന് കേസ്

റസ്റ്റോറന്റില്‍ പെണ്‍കുട്ടിയുടെ പാവാടയ്ക്ക് ഇറക്കമില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി കൗമാരക്കാരിയുടെ ചെറുപാവാട താഴേയ്ക്ക് വലിച്ചൂരിയതിന് യുവതിക്കെതിരെ ലൈംഗികപീഡനത്തിന് കേസ്. ശനിയാഴ്ച രാത്രി അമേരിക്കയിലെ യൂട്ടയിലെ സെന്റ് ജോര്‍ജ് നഗരത്തിലെ സകുറ ജാപ്പനീസ് സ്റ്റീക്ക്ഹൗസിലാണ് സംഭവം.

തിരക്കേറിയ മാംസഭക്ഷണശാലയ്ക്ക് മുന്നില്‍ ഇരയുള്‍പ്പെടെ ഒരു കൂട്ടം കൗമാരിക്കാരികളുമായി ഇറക്കം കുറഞ്ഞ പാവാടയുടെ പേരില്‍ വഴക്കുണ്ടാക്കുന്ന സംഭവത്തിന്റെ വീഡിയോ ടിക്‌ടോക്കിലൂടെ പുറത്തുവന്നിട്ടുണ്ട്. വസ്ത്രം വലിച്ചുതാഴ്ത്തി പെണ്‍കുട്ടിയെ അപമാനിച്ചതിന് ഐഡ ആന്‍ ലോറെന്‍സോ എന്ന യുവതിക്കെതിരേയാണ് കേസ്. ടിക് ടോക്കില്‍ പങ്കിട്ട വീഡിയോയില്‍ 48 കാരനും കൗമാരക്കാരുടെ സംഘവും തമ്മിലുള്ള വഴക്കിന്റെ ദൃശ്യങ്ങളുണ്ട്. തന്റെ പാവാടയുടെ നീളത്തെച്ചൊല്ലി ഇരയും സുഹൃത്തുക്കളുമായും യുവതി തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.

ഇരയായ യുവതിയോട് രഹസ്യഭാഗങ്ങള്‍ പുറത്തു കാണുന്ന രീതിയില്‍ വസ്ത്രം ധരിച്ചാല്‍ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസിനെ (സിപിഎസ്) വിളിക്കുമെന്ന് ലോറെന്‍സോ പറയുന്നുണ്ട്. താന്‍ സംസ്ഥാനത്തിന്റെ ജോലിക്കാരിയാണെന്നും മോശമായ രീതിയിലുള്ള കാഴ്ചകള്‍ വീണ്ടും കാണേണ്ടി വന്നാല്‍, ഞാന്‍ സിപിഎസിനെ വിവരം അറിയിക്കുമെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. ഇതിന് കൗമാരക്കാരിലൊരാള്‍ ‘നിങ്ങള്‍ സംസ്ഥാനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ദയവായി പോലീസിനെ വിളിക്കൂ’. എന്ന് പറയുന്നുണ്ട്.

യൂട്ടാ അറ്റോര്‍ണി ജനറല്‍ ഷോണ്‍ റെയ്സിന് വേണ്ടി ജോലി ചെയ്യുന്ന ലോറെന്‍സോ പിന്നീട് പോലീസിനോട് അപമര്യാദയായി വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പദ്ധതിയിടുന്നതായി പറഞ്ഞു. കൗമാരക്കാരി തന്റെ പാവാട രഹസ്യഭാഗങ്ങളും നിതംബവുമെല്ലാം കാണുന്ന തരത്തില്‍ പാവാട കയറ്റി. ഗുഹ്യഭാഗത്തെ രോമങ്ങള്‍ വരെ പെണ്‍കുട്ടി തുറന്നുകാട്ടിയതായി അവള്‍ പോലീസിനോട് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷം ലോറെന്‍സോ വീണ്ടും 911 എന്ന നമ്പറില്‍ വിളിച്ച് സര്‍ക്കാര്‍ ജീവനക്കാരിയായതിനാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. യുവതിയോട് പാവാട താഴേക്ക് ഇറക്കിയിടാന്‍ ആവശ്യപ്പെട്ടെങ്കിലും അവള്‍ അവഗണിച്ചെന്നും അതിനാല്‍ തനിക്ക് ചെയ്യേണ്ടിവന്നെന്നുമാണ് ലോറെന്‍സോ പോലീസിനോട് പറഞ്ഞത്.