കഴിഞ്ഞ മാസം 26 വിനോദസഞ്ചാരികള്‍ ക്രൂരമായി കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് നിര്‍ണായകവും വേഗത്തിലുള്ളതുമായ പ്രതികാരമെന്ന നിലയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തില്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ ബുധനാഴ്ച വ്യോമാക്രമണം നടത്തി.
ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആഗോള പ്രതികരണങ്ങൾക്കിടയിൽ, വ്യക്തമായ ഒരു ശബ്ദം ഉയർന്നു – ഐക്യദാർഢ്യത്തോടെ ട്വീറ്റ് ചെയ്ത ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ, “ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നു. നിരപരാധികൾക്കെതിരായ അവരുടെ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിക്കാൻ ഒരിടവുമില്ലെന്ന് തീവ്രവാദികൾ അറിയണം.”
ഈ വാക്കുകള്‍ക്ക് പിന്നില്‍ 50 വര്‍ഷം പഴക്കമുള്ള സൗഹൃദത്തിന്റെ ഒരു പാരമ്പര്യമുണ്ട്. മറ്റൊരു യുദ്ധവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചങ്ങാത്തത്തിന്റെ ബാക്കിപത്രമായി ഇതിനെ വിലയിരുത്താനാകും.
അത് 1971 ജൂലൈ ആയിരുന്നു, കിഴക്കന്‍ പാകിസ്ഥാനില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) വംശഹത്യ പേരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ജനറല്‍ യഹ്യാ ഖാന്റെ ക്രൂരമായ കമാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ സൈന്യം ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങള്‍ക്കെതിരെ ഭീകരാക്രമണം ആരംഭിച്ചു.
ലക്ഷങ്ങള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഈ പ്രശ്‌നം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു. അന്നത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് നിക്സണില്‍ നിന്നും പാകിസ്ഥാന് പിന്തുണ ലഭിച്ചതോടെ ഇന്ത്യ ഒറ്റപ്പെടലിനെ അഭിമുഖീകരിച്ചു.
ഔപചാരിക നയതന്ത്ര ബന്ധങ്ങള്‍ ഇല്ലെങ്കിലും, ഇസ്രായേല്‍ പ്രധാനമന്ത്രി ഗോള്‍ഡ മെയര്‍ ഇന്ത്യയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നതിനുള്ള ഒരു രഹസ്യ ഓപ്പറേഷന് അനുമതി നല്‍കി. യഥാര്‍ത്ഥത്തില്‍ ഇറാന് വേണ്ടി കരുതിയിരുന്ന ഉപകരണങ്ങള്‍. മോര്‍ട്ടാറുകളും ആയുധങ്ങളും ഇസ്രായേലി പരിശീലകരും അതീവ രഹസ്യമായി അയച്ചു. ഇസ്രായേല്‍ പ്രതിരോധ നിര്‍മ്മാണത്തിലെ പ്രധാന വ്യക്തിയായ ഷ്ലോമോ ജബ്ലുഡോവിക്‌സ് ഓപ്പറേഷന്‍ സുഗമമാക്കി. ഇന്ത്യ ഇസ്രായേലിനെ അംഗീകരിക്കണം എന്ന വ്യവസ്ഥയിലായിരുന്നു ഈ സഹായം നല്‍കല്‍.
ഇന്ന് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ദിരാഗാന്ധിയുടെ സഹായി പി എന്‍ ഹക്സര്‍ രേഖപ്പെടുത്തിയ വിശദാംശങ്ങളിലാണ് ഈ വിവരമുള്ളത്. അദ്ദേഹം അതിനെ ‘അതിശയകരമായ ഒരു ചെറിയ വിജയം’ എന്ന് വിളിച്ചു. എന്നാല്‍ അതിന്റെ തന്ത്രപരവും പ്രതീകാത്മകവുമായ സ്വാധീനം ചെറുതല്ല. ആ പിന്തുണ ഇന്ത്യന്‍ സൈന്യത്തെയും മുക്തി ബാഹിനിയെയും സഹായിച്ചു. 1971 ഡിസംബര്‍ 16-ന് പാകിസ്ഥാന്‍ കീഴടങ്ങി, ബംഗ്ലാദേശ് പിറന്നു.




