Lifestyle

19 വയസ്സുള്ളപ്പോള്‍ ഇന്ത്യയില്‍ ജോലിക്കു വന്ന അമേരിക്കക്കാരി ; ശമ്പളവും അറിയില്ലായിരുന്നു, ആരേയും അറിയുമായിരുന്നില്ല

മുംബൈയിലെ ഒരു സ്‌കൂളില്‍ ചിത്രകലാ അധ്യാപികയായി നിയമനം ലഭിക്കുമ്പോള്‍ എലിസ കരാസയ്ക്ക് 19 വയസ്സായിരുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കരാസ തന്റെ ബാഗുകള്‍ പായ്ക്ക് ചെയ്ത് മുംബൈയിലേക്ക് നീങ്ങിയത് വെറും ആവേശം കൊണ്ടു മാത്രമായിരുന്നില്ല. കഴിഞ്ഞ ആഴ്ച പങ്കിട്ട അവരുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വലിയ ശ്രദ്ധനേടുക യാണ്.

2015 ല്‍ ആദ്യമായി മുംബൈയിലേക്ക് വന്നപ്പോള്‍ തന്റെ ശമ്പളമോ സ്‌കൂളിന്റെ സ്ഥലമോപോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ വൈറല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, ഒരു ടീച്ചിംഗ് ജോലിക്കായി 10 വര്‍ഷം മുമ്പ് താന്‍ എങ്ങനെ മുംബൈയിലേക്ക് മാറിയെന്ന് കറാസ വെളിപ്പെടുത്തി. ‘നഗരത്തെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ തനിക്ക് കാര്യമായ അറിവില്ല, ഞാന്‍ മുമ്പ് ഇന്ത്യയില്‍ പോയിട്ടില്ല.’ അവള്‍ എഴുതി.

‘എവിടെയാണ് താമസിക്കുകയെന്ന് അറിയില്ല. മാത്രമല്ല തൊഴിലുടമയോടുപോലും സംസാരിച്ചിട്ടില്ല. എനിക്കറിയാത്ത ജോലിസ്ഥലത്ത് എങ്ങനെ എത്തുമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ശമ്പളം എന്തായിരിക്കുമെന്ന് അറിയില്ല. ഏത് സ്‌കൂളിലായിരിക്കുമെന്ന് അറിയില്ല. പക്ഷേ ഇതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല എനിക്ക് 19 വയസ്സായി രുന്നു, എനിക്ക് ആവേശമായിരുന്നു!’ അവള്‍ കൂട്ടിച്ചേര്‍ത്തു.

പത്തുവര്‍ഷംകൊണ്ട് മുംബൈയിലെ ജീവിതത്തെക്കുറിച്ചും തിരക്കുകളെ ക്കുറിച്ചും അവള്‍ ഒരുപാട് പഠിച്ചു. ‘ബോംബെ’ എന്ന തന്റെ കുറിപ്പില്‍, കരാസ തന്റെ ആദ്യത്തെ നഗരത്തെക്കുറിച്ച് പറയുന്നു. ഇല്ലിനോയിസിലെ ചിക്കാഗോ യില്‍ ജനിച്ചു വളര്‍ന്ന ഒരു സിറിയന്‍-അമേരിക്കന്‍ കലാകാരിയാണ് എലിസ കരാസ. 2020-ല്‍, ദക്ഷിണേഷ്യന്‍ സൗന്ദര്യശാസ്ത്രവും ഇന്ത്യന്‍ ആര്‍ട്ട്, മുഗള്‍ മിനിയേച്ചര്‍ പെയിന്റിംഗ്, പാശ്ചാത്യ സ്ട്രീറ്റ് വെയര്‍ സിലൗട്ടുകള്‍ എന്നിവ സമന്വയിപ്പിച്ച് ഹാന്‍ഡ്-പെയിന്റ് ഡെനിം ജാക്കറ്റുകളുടെ ബ്രാന്‍ഡായ ‘ഹരകാത്ത്’ അവര്‍ പുറത്തിറക്കി.

ജീവിതപങ്കാളിക്കൊപ്പം മെഹല്‍ ഹൗസ് എന്ന ക്രിയേറ്റീവ് സ്റ്റുഡിയോയും ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡും സ്ഥാപിച്ചു. ഹിന്ദി സംസാരിക്കാന്‍ പഠിച്ചു. ഇപ്പോള്‍ ഹിന്ദിയില്‍ നന്നായി സംസാരിക്കുന്നു. ‘ഞാന്‍ ബോംബെയെ വളരെയധികം സ്‌നേഹിക്കുന്നു, മുംബൈ എന്നെ പക്വമതിയാക്കി. എനിക്ക് അത്ര നല്ലതല്ലാത്ത ഭാഷ സംസാരിക്കുന്നു. പക്ഷേ ഞാന്‍ കണ്ടുമുട്ടിയ ആളുകളുമായി ഞാന്‍ ആജീവനാന്ത ബന്ധം സ്ഥാപിച്ചു.’ ജീവിതത്തെക്കുറിച്ചും തിരക്കുകളെക്കുറിച്ചും ജോലിയെക്കുറിച്ചും ഞാന്‍ വളരെയധികം പഠിച്ചു,” കരാസ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *