ബോളിവുഡ് താരസുന്ദരി ഉര്‍വശി റൗട്ടേല എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും ആഘോഷവീഡിയോകള്‍ കൊണ്ടുമൊക്കെ താരം പലപ്പോഴും തലക്കെട്ടുകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പേര് വീണ്ടും ചര്‍ച്ചയാകുന്നത് ഒരു വീഡിയോ ലീക്ക് ആയതോടെയാണ്. താരത്തിന്റെ പുറത്ത് വന്ന വീഡിയോ ആരാധകരെ ഞെട്ടിപ്പിച്ചിരിയ്ക്കുകയാണ്. എന്നാല്‍ ഈ വീഡിയോ യാഥാര്‍ത്ഥ്യമാണോ ഫേക്ക് ആണോയെന്ന് വ്യക്തമല്ല.
അതിനിടെ, ഉർവശി റൗട്ടേലയുടെ ഒരു ഓഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്, അതിൽ അവര്‍ തന്റെ മാനേജരോട് ചോദിക്കുന്നത് കേൾക്കാം, “നിങ്ങൾ വീഡിയോ കണ്ടോ? ഇതൊക്കെ എങ്ങനെയാണ് പുറത്തുപോകുന്നത് ? എനിക്ക് മനസ്സിലാകുന്നില്ല, എനിക്ക് അവരുമായി ഉടൻ സംസാരിക്കണം.
സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ നീക്കം ചെയ്യാൻ താൻ ശ്രമിക്കുന്നുണ്ടെന്ന് അവളുടെ മാനേജർ പറയുന്നുണ്ട്. ഇതൊരു സങ്കടകരമായ സാഹചര്യമാണെന്നും അവരോട് നേരിട്ട് സംസാരിക്കണമെന്നും ഫോണില്‍ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറന്നുണ്ട്.
അതേസമയം, കോളിൽ സംഭാഷണം തുടരാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് ഉർവ്വശി തന്റെ മാനേജരോട് ചോദിക്കുന്നുണ്ടെങ്കിലൂം മാനേജർക്ക് വ്യക്തമായ ഉത്തരം ലഭിച്ചില്ല.
വീഡിയോ പുറത്ത് വന്നതിനെ കുറിച്ച് താരത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല. വീഡിയോ ഏതെങ്കിലും ഒരു സിനിമയുടെ ഭാഗമായിരിയ്ക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അതിന്റെ ആധികാരികതയെ കുറിച്ച് വ്യക്തമായിട്ടില്ല. വീഡിയോ വിശ്വസനീയമാണെന്ന് തോന്നുമെങ്കിലും, സാമന്ത റൂത്ത് പ്രഭു, രശ്മിക മന്ദാന തുടങ്ങിയ നടിമാരുടെ സമീപകാല സംഭവങ്ങളില്‍ കാണുന്നത് പോലെ, ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉര്‍വശിയുടെ വീഡിയോയും നിര്‍മ്മിച്ചതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്. എന്നാല്‍ വീഡിയോയെ കുറിച്ച് താരത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണം വരാത്തതും ആരാധകരെ നിരാശരാക്കുന്നുണ്ട്.
വീഡിയോയില്‍ ഉര്‍വ്വശി ഒരു ടവ്വലുമായി പ്രവേശിയ്ക്കുന്നതും തന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതുമാണ് കാണുന്നത്. സെലിബ്രിറ്റികള്‍ക്കെതിരെ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഇപ്പോള്‍ ഒരു സാധാരണ രീതിയായി മാറിയിരിയ്ക്കുകയാണ്. രശ്മിക മന്ദാന, ആലിയ ഭട്ട്, സാമന്ത റൂത്ത് പ്രഭു, കാജോള്‍, കത്രീന കൈഫ് തുടങ്ങിയ ജനപ്രിയ അഭിനേതാക്കള്‍ ഡീപ്‌ഫേക്ക് വീഡിയോകള്‍ക്ക് ഇരയായിട്ടുണ്ട്.