കോപ അമേരിക്ക ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ യുറഗ്വായോട് തോറ്റ് ബ്രസീല്‍ പുറത്തേയ്ക്ക്. നിശ്ചിതസമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നതിനാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് യുറഗ്വായുടെ ജയം . 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം.
ബ്രസീൽ താരം ഏദർ മിലിട്ടാവോയാണ് ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുത്തത്. ആദ്യ ശ്രമം തന്നെ പാളി. മിലിട്ടാവോയുടെ കിക്ക് യുറഗ്വായ് ഗോളി തട്ടിയകറ്റി. ഡഗ്ലസ് ലൂയിസിന്റെ നാലാം ഷോട്ട് ഗോൾ പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഫെഡറിക്കോ വാൽവെർദെ, റോഡ്രിഗോ ബെന്റാകർ, ജോർജിയൻ ഡി അരാസ്കസ്, മാനുവൽ ഉഗാർട്ടെ എന്നിവർ തൊടുത്ത പെനാല്‍ട്ടികള്‍ യുറഗ്വായെ മുന്നിലെത്തിച്ചു.
യുറഗ്വയുടെ ഹോസെ ജിമിനസിന്റെ ഷോട്ട് ബ്രസീൽ ഗോളി അലിസൻ തടഞ്ഞു. അൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ബ്രസീലിനായി ഗോളടിച്ച താരങ്ങൾ.
അടുത്ത വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ കൊളംബിയയാണ് യുറഗ്വായുടെ എതിരാളികൾ. ഇന്നു പുലർച്ചെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ പാനമയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തകർത്താണ് കൊളംബിയ സെമിയിൽ കടന്നത്.