Lifestyle Spotlight

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിന് മൃഗക്കൊഴുപ്പുള്ള നെയ്യ് ; ആന്ധ്രാപ്രദേശില്‍ വിവാദം കത്തുന്നു?

പ്രതിദിനം ആയിരക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ശ്രീവാരി ലഡ്ഡൂകളുടെ രുചി നിര്‍ണയിക്കുന്നതില്‍ ചേര്‍ക്കുന്ന നെയ്യിന് ഒരു വലിയ പങ്കുണ്ട്. എന്നാല്‍ ലെഡ്ഡു നിര്‍മ്മിക്കാനായി ചേര്‍ക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളില്‍ വിവാദം കത്തുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ നെയ്യ് ബ്രാന്‍ഡ് മാറ്റുകയും പുതിയതായി അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ വീണ്ടും അത് മാറ്റി പഴയ നെയ് ബ്രാന്റിന് കരാര്‍ നല്‍കുകയും ചെയ്തിരിക്കുകയാണ്.

തിരുപ്പതിയില്‍ പ്രതിദിനം ഏകദേശം 3.5 ലക്ഷം ലഡ്ഡു നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഒരു കഷണം ഉണ്ടാക്കാന്‍ ഏകദേശം 40 രൂപ ചിലവാകും. ലഡ്ഡു തയ്യാറാക്കാന്‍, 750 കിലോ കശുവണ്ടി, 500 കിലോ ഉണക്കമുന്തിരി, 200 കിലോ ഏലക്ക എന്നിവ ആവശ്യമാണ്. പ്രതിദിനം 400-500 കിലോ നെയ്യാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാലത്ത് നെയ്യില്‍ മത്സ്യ എണ്ണയും ബീഫ് ടാല്ലോയും കണ്ടെത്തിയെന്ന ലാബ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് വിവാദം തുടങ്ങിവെച്ചത്.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 15 വര്‍ഷത്തെ സഹകരണത്തിന് ശേഷം, വിലനിര്‍ണ്ണയ പ്രശ്നങ്ങളെ തുടര്‍ന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷനില്‍ (കെഎംഎഫ്) നിന്ന് ലഡ്ഡുവിനായി നന്ദിനി നെയ്യ് വാങ്ങുന്നത് നാലുവര്‍ഷം മുമ്പ് നിര്‍ത്തിയെന്നും പകരം മറ്റൊരു ബ്രാന്‍ഡ് നെയ് വാങ്ങിയെന്നും അത് മൃഗക്കൊഴുപ്പ് അടങ്ങിയതാണെന്നും പുതിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു.

ക്ഷേത്രം കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ്, ഓരോ ആറു മാസത്തിലും നെയ്യ് വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിക്കുകയും പ്രതിവര്‍ഷം 5 ലക്ഷം കിലോ നെയ്യ് വാങ്ങുകയും ചെയ്യാറുണ്ട്. ഇതിനിടെ നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിക്കാന്‍ കര്‍ണാടക മന്ത്രിസഭ നേരത്തേ അനുമതി നല്‍കി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍, പാല്‍ വില വര്‍ധനവ് മൂലം നെയ്യ് മറ്റൊള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു. ഇതോടെ വൈഎസ്ആര്‍സിപി സര്‍ക്കാര്‍ തിരുപ്പതി ലഡ്ഡു നിര്‍മ്മാണത്തിനുള്ള നെയ്യ് തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നുള്ള ബ്രാന്‍ഡില്‍ നിന്ന് വാങ്ങാന്‍ ക്ഷേത്ര ബോര്‍ഡിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഈ നെയ് ഗുജറാത്തിലെ ഒരു ലാബില്‍ പരിശോധന നടത്തിയപ്പോള്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്നും അത് ക്ഷേത്രം അശുദ്ധമാക്കിയെന്നും ചന്ദ്രബാബു നായിഡു ആക്ഷേപിച്ചു.

ജൂലൈയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നായിഡുവിന്റെ ടിഡിപി ആന്ധ്രാപ്രദേശില്‍ ബിജെപിയും ജനസേനയുമായി സഖ്യമുണ്ടാക്കി 167 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയതിന് പിന്നാലെ ലഡ്ഡൂകള്‍ക്കായി ഗുണനിലവാരമുള്ള നെയ്യ് സംഭരിക്കുന്നതിന് ഉള്‍പ്പെടുത്തേണ്ട നിബന്ധനകളും വ്യവസ്ഥകളും ഉപദേശിക്കാന്‍ ടിടിഡി ഒരു കമ്മിറ്റിയെ തന്നെ രൂപീകരിച്ചു. കര്‍ണാടകയിലെ നന്ദിനി നെയ്യുമായുള്ള കരാര്‍ വീണ്ടും കൊണ്ടുവരികയും ഓഗസ്റ്റ് മുതല്‍ ഈ നെയ്യ്് വിതരണം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *