പലരുടെയും ആഗ്രഹങ്ങളിലൊന്നാണ് താന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം മനോഹരമായിരിക്കണമെന്നത്. ഇവിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയും പറയുന്നത് ഇത് തന്നെയാണ്. മരണപ്പെട്ടവര്‍ക്ക് വൃത്തിയുള്ളതും മനോഹരവുമായ വിശ്രമ സ്ഥലങ്ങള്‍ ഒരുക്കണമെന്നാണ്. ഒരു ശവക്കല്ലറ വൃത്തിയാക്കി മനോഹരമാക്കുന്ന വീഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. ഈ ശവക്കല്ലറ ജീവിതത്തില്‍ കണ്ടതില്‍ വളരെ വൃത്തിഹീനമായ ശവക്കല്ലറയാണെന്ന് വീഡിയോയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അനുമതിയില്ലാതെ ശവക്കുഴികൾ വൃത്തിയാക്കിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിവാദം സൃഷ്ടിച്ചു
22 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയിൽ അജ്ഞാത ശ്മശാനം എവിടെയാണെന്ന് യുവതി വ്യക്തമാക്കിയിട്ടില്ല. ഈ രാത്രിയില്‍ താന്‍ ഈ ശ്മശാനത്തില്‍ എത്തിയിരിക്കുന്നത് ഉപേക്ഷക്കപ്പെട്ട ശവക്കല്ലറ സൗജന്യമായി വൃത്തിയാക്കുന്നതിനാണെന്നും തന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുണ്ടെന്നും അവര്‍ പറയുന്നു. ഈ കല്ലറ ഇത്രയം വൃത്തിഹീനമായിരിക്കുന്നതെന്തുകൊണ്ടാണ്, യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. ആരെയാണ് അടക്കം ചെയ്തിരിക്കുന്നത് തുടങ്ങിയ വാക്കുകളിലൂടെയാണ് വീഡിയോയുടെ ആരംഭം.
പിന്നീട് യുവതി കല്ലറ വൃത്തിയാക്കാനായി ആരംഭിക്കുന്നു. ബൈന്‍വെനിദ എന്നാണ് കല്ലറയിലുള്ള വ്യക്തിയുടെ പേരെന്നും യുവതി വീഡിയോയില്‍ പറയുന്നു. ‘സ്പാനിഷ് ഭാഷയില്‍ ഈ പേരിനര്‍ഥം സ്വാഗതം എന്നാണ്. അങ്ങനെയെങ്കില്‍ അവളുടെ കല്ലറയും തികച്ചും സ്വാഗതാര്‍ഹമായിരികേണ്ടേ? ഇതാണ് താന്‍ കണ്ടതില്‍ വച്ച് ഏറ്റവും വൃത്തിഹീനമായ കല്ലറ. അവളുടെ ജീവിതം എങ്ങനെയായിരുന്നു . അവള്‍ക്ക് ചോക്ലേറ്റ് കേക്കുകള്‍ ഇഷ്ടമായിരുന്നോ? തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് പെണ്‍കുട്ടി ചോദിക്കുന്നത്.
ബൈന്‍വെനിദ മരണപ്പെട്ത് 1980ലാണ്. കല്ലറ വൃത്തിയാക്കുന്നതും പുഷ്പങ്ങള്‍ കൊണ്ട് കല്ലറ അലങ്കരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്.