Travel

അഗ്‌നിപര്‍വ്വത സ്‌ഫോടനം ഇവിടെ പതിവ്; എങ്കിലും 700 വര്‍ഷം പഴക്കമുള്ള ഗണപതിക്ക് പൂജയ്ക്ക് മാറ്റമില്ല…!!

ജക്കാര്‍ത്ത: അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളില്‍ നിന്ന് ആളുകളെ സംരക്ഷിക്കാന്‍ 700 വര്‍ഷം പഴക്കമുള്ള ഗണപതി വിഗ്രഹം. ഇന്തോനേഷ്യയിലെ ഗുനുഗ് ബ്രോമോയിലെ ടെനെഗറുകള്‍ എന്ന് വിളിക്കപ്പെടുന്ന ആളുകളാണ് ഈ വിഗ്രഹം സംരക്ഷിക്കുന്നത്. ഇവര്‍ ദൈനംദിനം ഇവിടെ പൂജ ചെയ്യുന്നു.

‘വിഘ്‌നഹര്‍ത്താ’ എന്നു വിളിക്കപ്പെടുന്ന വിഗ്രഹം ഇരിക്കുന്നത് അഗ്നിപര്‍വ്വതത്തന്റെ മുഖപ്പിലാണ്. ദ്വീപ സമൂഹത്തിലുള്ള 141 അഗ്‌നിപര്‍വ്വതങ്ങളില്‍ 130 എണ്ണം ഇപ്പോഴും സജീവമാണ്. നൂറ്റാണ്ടുകളായി ഗണേശഭഗവാനെ ആരാധിക്കുന്നവരാണ് ടെനെഗറുകള്‍. ആരാധന നടത്തുന്നതിന് അഗ്നിപര്‍വ്വത സ്‌ഫോടനം പോലും ഇവര്‍ക്ക് തടസ്സമല്ല. എല്ലാവര്‍ഷവും ഒരു പ്രത്യേക ദിനത്തില്‍ ഇവിടെ പൂജയും ആഘോഷവും ഉണ്ടാകും. ‘യജ്ഞ കസദ’ എന്നാണ് ഈ പാരമ്പര്യം അറിയപ്പെടുന്നത്.

15 ദിവസമാണ് ഇവിടെ ഈ പ്രത്യേക പരിപാടി. പ്രതിമയുടെ ഉത്ഭവം നാടോടിക്കഥകളില്‍ നിന്നും പ്രദേശത്തിന്റെ വാക്കാലുള്ള ചരിത്രത്തില്‍ നിന്നും കണ്ടെത്താം.

സജീവമായ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ഗണപതി തങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ടെംഗ്രെസ് നിവാസികള്‍ എണ്ണമറ്റ വഴിപാടുകളാണ് നടത്തുന്നത്. ധാരാളം ക്ഷേത്രങ്ങളുള്ള സ്ഥലമാണ് ഇന്തോനേഷ്യ. ഗണപതി മുതല്‍ ശിവന്‍ വരെ നിരവധി ദൈവങ്ങളെ ഇവിടെ കാണാം. കിഴക്കന്‍ ജാവ പ്രവിശ്യയിലെ ബ്രോമോ ടെംഗര്‍ സെമെറു ദേശീയോദ്യാനത്തിലാണ് ഈ അഗ്‌നിപര്‍വ്വതം സ്ഥിതിചെയ്യുന്നത്.