Oddly News

മറഡോണയുമായി ആശയവിനിമയം നടത്താറുണ്ട് ; വിചിത്രമായ വെളിപ്പെടുത്തലുമായി മകള്‍ ഡാല്‍മാ മറഡോണ

ലോകത്തുടനീളമുള്ള ഫുട്‌ബോള്‍പ്രേമികളെ മുഴുവന്‍ സങ്കടപ്പെരുമഴയില്‍ ആഴ്ത്തിയ കാര്യമായിരുന്നു ഫുട്‌ബോള്‍ മാന്ത്രികന്‍ ഡിയഗോ മറഡോണയുടെ നിര്യാണം. കായിക വ്യവസായത്തെത്തന്നെ ദു:ഖത്തിലാഴ്ത്തിയാണ് ഡീയോഗുടെ വേര്‍പാട് സംഭവിച്ചത്. എന്നാല്‍ തന്റെ പിതാവുമായി ഇപ്പോഴും ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ടെന്ന വിചിത്രവാദവുമായി താരത്തിന്റെ മകള്‍ ഡാല്‍മാ മറഡോണ.

‘ഏയ്ഞ്ചല്‍ റെസ്‌പോണ്ട്’ എന്ന ഒരു ടെലിവിഷന്‍ പരിപാടിയിലെ അഭിമുഖത്തിലാണ് ഡാല്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാധ്യമം വഴിയാണ് താന്‍ പിതാവുമായി ആശയവിനിമയം നടത്തുന്നതെന്നും അത് അവിശ്വസനീയവും മനോഹരവുമായിരുന്നെന്നും അവള്‍ ഷോയുടെ അവതാരകനോട് പറഞ്ഞു. ഒരു സ്ത്രീ വഴിയാണ് താന്‍ ആ മാധ്യമത്തിലേക്ക് എത്തിയതെന്നും പറഞ്ഞു. ”ഒരു വര്‍ഷത്തിന് ശേഷമാണോ അതോ കുറച്ച് മുമ്പാണോ എന്നെ ഒരു സ്ത്രീ ബന്ധപ്പെട്ടിരുന്നതെന്ന് എനിക്കറിയില്ല. കുടുംബാംഗവുമായി സാമ്യമുള്ള ഈ വ്യക്തിയെ ഞാന്‍ വിശ്വസിച്ചു. നിങ്ങള്‍ക്ക് അവരെ എവിടെയും കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല. ഞാന്‍ അവളെ എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.” ഡാല്‍മ പറഞ്ഞു.

മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായി രണ്ടാഴ്ചയ്ക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് 2020-ലണ് മറഡോണ മരിച്ചത്. അര്‍ജന്റീനയുടെ അന്നത്തെ പ്രസിഡന്റ് ആല്‍ഫ്രെഡോ ഫെര്‍ണാണ്ടസ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മറഡോണ അര്‍ജന്റീനയെ രണ്ട് ലോകകപ്പ് ഫൈനലുകളിലേക്ക് നയിച്ചു, ഒന്ന് വിജയിച്ചു. എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി അദ്ദേഹം പലപ്പോഴും ഓര്‍മ്മിക്കപ്പെടുന്നു.