Crime

ചാംപ്യന്‍സ്‌ട്രോഫി വിജയാഘോഷം ; ദേശീയപതാക തലതിരിച്ചുപിടിച്ചു ; തെരുവില്‍ പോലീസും നാട്ടുകാരും ഏറ്റുമുട്ടി

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നേടിയ വിജയം ആഘോഷിക്കുന്ന തിനിടയില്‍ പോലീസ് ദേശീയപതാക തലതിരിച്ച് പിടിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ തെരുവില്‍ പോലീസുമായി നാട്ടുകാര്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി ഇന്ത്യയുടെ വിജയാഘോഷത്തിനായി തെരുവുകളിലും റോഡുകളിലും ക്രിക്കറ്റ് ആരാധകര്‍ തടിച്ചുകൂടിയതിനെ തുടര്‍ന്നായിരുന്നു സംഭവം. ആഘോഷവുമായി നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഇറങ്ങിയതോടെ ഉത്തര്‍പ്രദേശിലെ തിരക്കേറിയ സഹാറന്‍പൂര്‍ റോഡില്‍ ഗതാഗതസ്തംഭനം അടക്കമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ എത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചത് രംഗം Read More…

Sports

ചാംപ്യന്‍സ്‌ട്രോഫിയില്‍ ഇന്ത്യ കപ്പടിച്ചത് അപരാജിതരായി ; രോഹിത് ശര്‍മ്മയുടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു

ദുബായ്: ന്യൂസിലന്റിനെ ഫൈനലില്‍ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയ ഇന്ത്യ ചാംപ്യന്‍സ്‌ട്രോഫിയില്‍ രചിച്ചത് അസാധാരണ ചരിത്രം. അപരാജിതരായി കപ്പടിച്ച ഇന്ത്യ ഐസിസി ചാംപ്യന്‍സ്‌ട്രോഫിയില്‍ മൂന്ന് തവണ കിരീടം ഉയര്‍ത്തുന്ന ആദ്യ ടീമായിട്ടുമാണ് മാറിയത്. ഇതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ തവണ ബാക്ക്-ടു ബാക്കായി രണ്ടു ഐസിസി ഇവന്റുകളില്‍ വിജയം നേടാനുമായി. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ മൂന്ന് തവണ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. അതേസമയം മത്സരത്തില്‍ ഇത്തവണയും ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് ടോസ് നഷ്ടമായി. Read More…

Featured Sports

അയാള്‍ അല്‍പ്പം മുറ്റാണ്; ഓസീസ് താരങ്ങളെ ഏറ്റവും കൂടുതല്‍ ചീത്തവിളിക്കുന്ന ഇന്ത്യന്‍ താരം

ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ തണ്ടും മിടുക്കും സാമര്‍ത്ഥ്യവുമാക്കെ ഒട്ടേറെ അനുഭവിച്ചിട്ടുള്ളവരാണ് ഇന്ത്യന്‍ കളിക്കാര്‍. അജയ്യരായിരുന്ന സമയത്ത് അവരുടെ വിജയങ്ങളില്‍ സ്ളെഡ്ജിംഗിനും നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കള്‍ നിറഞ്ഞ ടീം ഇന്ത്യ എന്തിനും പോന്നവരാണ്. ചീത്തവിളിക്ക് തിരിച്ചും ചീത്തവിളിച്ച് പ്രതികരിക്കുന്ന ഇന്ത്യാക്കാര്‍ ഫീല്‍ഡില്‍ ആക്രമണോത്സുകതയും കാട്ടുന്നു. ഇന്ത്യയ്ക്ക് എതിരേ കളിക്കുമ്പോള്‍ തങ്ങള്‍ ഏറ്റവും കൂടുതല്‍ തെറിവിളി കേട്ടിട്ടുള്ളത് ഋഷഭ് പന്തില്‍ നിന്നുമാണെന്നാണ് ഓസ്ട്രേലിയന്‍ കളിക്കാരുടെ ഭാഷ്യം. അദ്ദേഹത്തിന്റെ സ്റ്റമ്പിന് പിന്നില്‍ നിന്നുള്ള പരിഹാസം അദ്ദേഹത്തിന്റെ ഒറ്റക്കൈ സിക്‌സറുകള്‍ക്ക് തുല്യമാണെന്ന് Read More…

Sports

ധോണിയോ കോഹ്ലിയോ രോഹിത്തോ ഏറ്റവും മികച്ച നായകന്‍ ; ജസ്പ്രീത് ബുംറെയുടെ മറുപടി ഞെട്ടിച്ചു…!

ഇന്ത്യന്‍ ടീം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ് ജസ്പ്രീത് ബുംറെയെക്കുറിച്ചുള്ള വിശേഷണം. കുറച്ച് നാളുകൊണ്ട് ടീംഇന്ത്യയില്‍ വിലപ്പെട്ട കളിക്കാരനായി മാറിയ ബുംറെ ഇന്ത്യന്‍ ടീമിന്റെ നായകനായും മാറിയിട്ടുണ്ട്. എംഎസ് ധോണിക്ക് കീഴില്‍ രാജ്യത്തിനായി അരങ്ങേറിയ ബുംറെ കോഹ്ലിക്കും രോഹിതിനും കീഴിലാണ് മികച്ച താരമായി ഉയര്‍ന്നുവന്നത്. അടുത്തിടെ ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെ തെരഞ്ഞെടുക്കാനുള്ള ചോദ്യത്തോട് ബുംറെയുടെ പ്രതികരണം രസകരമായിരുന്നു. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ Read More…

Sports

ലോകകപ്പ് ടീമിലെടുത്തു, കളിപ്പിച്ചില്ല ; സിംബാബ്‌വേ പര്യടനത്തിനു കൊണ്ടുപോയില്ല; ചഹല്‍ ശ്രീലങ്കയിലേക്കുമില്ല

ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ വീണ്ടും ബിസിസിഐ അവഗണിച്ചു. ഐപിഎല്ലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടാതെ പോയ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ 18 മാസത്തിനിടെ 9 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ചഹലിനെ കഴിഞ്ഞ സിംബാബ്‌വേ പര്യടനത്തിലും ഒഴിവാക്കിയിരുന്നു.. ടി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായിട്ടും പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ടി20 ടീമില്‍ മാത്രമല്ല ഏകദിന ടീമിലും ചഹലിനെ Read More…

Sports

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മറ്റൊരു വമ്പന്‍ ലോട്ടറി ; ബിസിസിഐ നലകുന്ന ബോണസ് ഞെട്ടിക്കും…!

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ കപ്പുയര്‍ത്തിയ ടീം ഇന്ത്യയും ആരാധകരും ചരിത്രപരമായ വിജയത്തിന്റെ ഹാംഗ് ഓവര്‍ ആസ്വദിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആഹ്‌ളാദാരവങ്ങള്‍ സമ്മാനിച്ചാണ് ജൂണ്‍ വിട പറഞ്ഞത്. രണ്ടാം ടി20 ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിംഗങ്ങളെ തേടി വരുന്നത് വമ്പന്‍ ലോട്ടറി. ടീമംഗങ്ങള്‍ക്ക് 125 കോടി രൂപയാണ് ബിസിസിഐ ബോണസായി നല്‍കുന്നത്. കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭ്യമാകും. ടീമിന്റെ സ്പിരിറ്റിനെയും ടൂര്‍ണമെന്റില്‍ ഉടനീളം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് Read More…

Sports

ലോകകപ്പിലെ ഇന്ത്യാ – പാക് ഹൈപ്പവര്‍ പോരില്‍ രോഹിതില്ല ; സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ?

ടി20 ലോകകപ്പ് 2024 കാമ്പെയ്ന്‍ വിജയത്തോടെ ആരംഭിക്കാന്‍ കഴിഞ്ഞെങ്കിലും ജൂണ്‍ 9-ന് നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. എന്നാല്‍ അടുത്ത മത്സരത്തില്‍ ഇന്ത്യയ്ക്ക് കളിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചടി. നായകന്‍ രോഹിത് ശര്‍മ്മ ഇല്ലാതെ ടീം ഇന്ത്യയ്ക്ക് പരമ്പരാഗത വൈരികളെ നേരിടേണ്ടി വരും. നായകന്റെ അഭാവം മലയാളികളുടേയും രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്കും സന്തോഷിക്കാനുള്ള വകയാകുമോ? ബംഗ്‌ളാദേശിനെതിരേയുള്ള പ്രദര്‍ശന മത്സരത്തില്‍ അവസരം കിട്ടിയ സഞ്ജു പെട്ടെന്ന് പുറത്താകുകയും അയര്‍ലണ്ടിനെതിരേയുള്ള ടീമില്‍ Read More…

Sports

അത് സിക്‌സറായിരുന്നെങ്കില്‍ തോറ്റേനെ… മൂന്നാം മത്സരത്തില്‍ ഇന്ത്യയെ രക്ഷിച്ചത് കോഹ്ലിയുടെ ഉജ്വല ഫീല്‍ഡിംഗ്

ഇന്ത്യാ – അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അവിസ്മരണീയമായ പ്രകടനം നടത്തിയത് നായകന്‍ രോഹിത് ശര്‍മ്മ ആയിരുന്നെങ്കിലും അഫ്ഗാനിസ്ഥാന്റെ പേരാട്ടവീര്യത്തെ ശരിക്കും തടയിട്ടത് മുന്‍ നായകന്‍ വിരാട് കോഹ്ലി ആയിരുന്നു. വെറും ആറു റണ്‍സ് എടുത്താല്‍ ടി20 യിലെ ഫോര്‍മാറ്റില്‍ 12,000 റണ്‍സ് ആകുമായിരുന്ന കോഹ്ലിക്ക് പക്ഷേ ലക്ഷ്യം നേടാനായില്ല. പൂജ്യത്തിന് പുറത്തായി. എന്നാല്‍ അഫ്ഗാന്‍ ബാറ്റിംഗിനിടയില്‍ കോഹ്ലി നടത്തിയ ഒരു ഉജ്വലമായ ഫീല്‍ഡിംഗ് ഇല്ലായിരുന്നെങ്കില്‍ അഫ്ഗാനെ സമനിലയില്‍ തളച്ച് സൂപ്പര്‍ ഓവര്‍ ഘട്ടത്തില്‍ എത്തിക്കാന്‍ Read More…

Sports

ആറു പേര്‍ പൂജ്യത്തിന് മടങ്ങി; സ്‌കോര്‍ബോര്‍ഡില്‍ അക്കമില്ലാതെ ഒമ്പത് പേര്‍, ഒരു ദിവസം വീണത് 22 വിക്കറ്റുകള്‍

ഇന്ത്യാ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആര്‍ക്കെന്ന് നിര്‍ണ്ണയിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കണ്ടത് വിക്കറ്റ് മഴ. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ അവസാന ആറു വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത് ഒറ്റ റണ്‍സ് പോലും അനുവദിക്കാതെ. 153 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായത് ആറു പേരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒരാളും ഉള്‍പ്പെടെ കളിയില്‍ ഡക്കായത് എഴുപേരായിരുന്നു. രണ്ടു ടീമിനും Read More…