Sports

വാങ്കഡേയിലെ നീലക്കടലില്‍ ആവേശത്തിമിര്‍പ്പില്‍ ആറാടിയ ആ സുന്ദരി ആരാണെന്നറിയാമോ?

മുംബൈ സ്‌റ്റേഡിയത്തില്‍ ഇന്നലെ വാങ്കഡേയുടെ വൈബ് ആസ്വദിക്കാന്‍ ഒരു സുന്ദരിയെത്തിയത് മുംബൈ ആരാധകരെ ആവേശത്തിലാക്കി. ആരാധകര്‍ക്കിടയില്‍ മുംബൈയുടെ ഓരോ ചലനവും സ്‌റ്റേഡിയത്തെ ആവേശം കൊള്ളിച്ചപ്പോള്‍ സുന്ദരിയും ആവേശം കൊണ്ടു. ഓസ്‌ട്രേലിയന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡനായിരുന്നു വാങ്കഡേയുടെ സ്പന്ദനം ഏറ്റുവാങ്ങിയത്. ഐപിഎല്‍ 2024-ന്റെ സ്റ്റാര്‍ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിംഗ് ടീമിന്റെ ഭാഗമായിരുന്നു ഗ്രേസ്. തിങ്കളാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (എസ്ആര്‍എച്ച്) മുംബൈ ഇന്ത്യന്‍സിന്റെ (എംഐ) ഹോം മത്സരത്തില്‍ ഗ്രേസിന്റെ ആവേശവും കാണികളുമായുള്ള ആശയവിനിമയവും ശ്രദ്ധ പിടിച്ചുപറ്റി. Read More…

Celebrity

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യാമാരന്റെ സ്വത്ത് എത്രയാണെന്ന് അറിയാമോ?

ഐപിഎല്ലില്‍ താരലേലത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരത്തില്‍ വിഐപി ബോക്‌സിലും കാണാറുള്ള ടീം ഉടമ കാവ്യ മാരന്‍ ഐപിഎല്ലിലെ ഗ്‌ളാമര്‍ സാന്നിദ്ധ്യമാണ്. തമിഴ്‌നാട്ടിലെ മുന്‍നിര വ്യവസായിയും സിനിമാ നിര്‍മ്മാതാവും രാഷ്ട്രീയക്കാരനുമായ കലാനിധി മാരന്റ മകളാണ് കാവ്യ. കാവ്യയുടെ സാന്നിദ്ധ്യത്തോടെ തന്നെ ടീമിലും താരത്തിനും ഏറെ ആരാധകരുണ്ട്. സിനിമയില്‍ ഇതുവരെ കാല്‍വെയ്പ്പ് നടത്തിയിട്ടില്ലെങ്കിലും സിനിമാനടിയുടെ പരിവേഷമുള്ള കാവ്യയെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്നവരും ഏറെയാണ്. ഐപിഎല്‍ ലേലങ്ങളിലും ഐപിഎല്‍ മത്സരങ്ങളിലും കാവ്യ മാരന്റെ ക്യൂട്ട് പ്രതികരണങ്ങള്‍ ഇന്റര്‍നെറ്റില്‍ തല്‍ക്ഷണം വൈറലാകുന്നു. പുറത്തുവരുന്ന വിവരം Read More…

Sports

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിര്‍ത്തുന്നില്ല ; പവര്‍പ്‌ളേയില്‍ പുതിയ റെക്കോഡ് ; ആറ് ഓവറില്‍ 125 റണ്‍സ്

ഐപിഎല്‍ 2024 സീസണില്‍ ഞെട്ടിക്കല്‍ തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയും പഞ്ഞിക്കിട്ടു. ഈ സീസണി തങ്ങളുടെ മൂന്നാമത്തെ 200 പ്ലസ് സ്‌കോര്‍ നേടിയ അവര്‍ റെക്കോഡും കണ്ടെത്തി. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും അടിച്ചുതകര്‍ത്തപ്പോള്‍ പിറന്നത് പവര്‍പ്‌ളേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സായിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡിസിയുടെ ബൗളിംഗ് ആക്രമണത്തെ തുടക്കം മുതല്‍ തന്നെ ഏറ്റെടുത്തതിനാല്‍ ഡൈനാമിക് ജോഡി ഒരു പന്തും ഉപേക്ഷിച്ചില്ല. തികഞ്ഞ ആക്രമണോത്സുകതയുടെയും കൃത്യതയുടെയും പ്രകടനത്തില്‍, അവര്‍ ആദ്യ Read More…