വ്യത്യസ്ത കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന യുവതിയും യുവാവും പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാകാൻ കോടതി 15 ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്തു. ജയ്പൂർ ടിൻഡർ-സ്യൂട്ട്കേസ് കൊലക്കേസിലെ പ്രതി പ്രിയ സേഠും (31), കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഹനുമാൻ പ്രസാദുമാണ് (29) വിവാഹിതരാകുന്നത്. ആറ് മാസം മുമ്പ് ജയ്പൂരിലെ സംഗാനർ ഓപ്പൺ ജയിലിൽ വെച്ചാണ് ഇവർ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഹനുമാന്റെ ജന്മനാടായ ആൽവാർ ജില്ലയിലെ ബറോഡമിയോയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഡേറ്റിങ് ആപ്പായ Read More…
Tag: prisoner
രാജ്യത്തെ ഏറ്റവും അപകടകാരി ; തുടര്‍ച്ചയായി ഏകാന്ത തടവില്‍ 46 വര്‍ഷം
രാജ്യത്തെ ഏറ്റവും അപകടകാരികളില്‍ ഒരാളായി ഒരിക്കല്‍ അറിയപ്പെട്ടിരുന്ന റോബര്‍ട്ട് മൗഡ്സ്ലി, ‘ഹാനിബല്‍ ദി കാനിബല്‍’ എന്ന് വിളിപ്പേരുള്ള തന്റെ ജയില്‍ സെല്ലില്‍ തുടര്‍ച്ചയായി ഏകാന്തത്തടവില്‍ പൂര്‍ത്തിയാക്കിയത് 17,000 ദിവസം. നാല് പേരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൗഡ്സ്ലി തന്റെ ഇരകളുടെ തലച്ചോറുകളില്‍ ഒന്ന് കഴിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ആ വിളിപ്പേര് നല്‍കിയത്. ഇത് പിന്നീട് അസത്യമാണെന്ന് കണ്ടെത്തി. 1974-ല്‍ ഒരു ബാലപീഡകനായ ജോണ്‍ ഫാരലിനെ കൊലപ്പെടുത്തിയപ്പോഴാണ് ഇയാളെ ആദ്യം ബ്രോഡ്മൂറിലേക്ക് അയച്ചത്. ജയിലില്‍ ആയിരിക്കുമ്പോള്‍, ലൈംഗിക Read More…
ബലാത്സംഗക്കേസ്: ശിക്ഷാകാലാവധി കഴിഞ്ഞും ജയിലില്‍ കഴിഞ്ഞയാള്‍ക്ക് 25 ലക്ഷം നഷ്‌ടപരിഹാരം
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ ശിക്ഷാകാലാവധി കഴിഞ്ഞും വര്‍ഷങ്ങളോളം ജയിലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും ഉത്തരവ്.ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് ഏഴു വര്‍ഷമായിരുന്നു തടവുശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞും നാലു വര്‍ഷവും ഏഴു മാസവും ഇയാള്‍ ജയിലില്‍ കഴിയേണ്ടി വന്നതായി ജസ്‌റ്റിസ് ജെ.ബി. പര്‍ദിവാലയും ജസ്‌റ്റിസ് കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്‌തിസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്നു കോടതി പറഞ്ഞു. പ്രതി എട്ടു വര്‍ഷം അധികതടവ് അനുഭവിച്ചെന്നാണ് Read More…
സഹോദര ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതി ; ജയിലില്‍വച്ച് ഇരയെ വിവാഹം ചെയ്തു !
പാറ്റ്‌ന: സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ തടവുകാരന്‍ ജയിലിനുള്ളില്‍ യുവതിയെ വിവാഹം ചെയ്തു. ബീഹാറിലെ മധുബനി ജില്ലയിലെ ജയിലിലാണ് വേറിട്ടൊരു വിവാഹം നടന്നത്. അസാധാരണമായ ഈ വിവാഹത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത് ജയില്‍ അധികൃതരാണ്. ജയില്‍ ജീവനക്കാര്‍ വിവാഹത്തിന് സാക്ഷികളായപ്പോള്‍ അന്തേവാസികള്‍ വരന്റെ ആളുകളായി രംഗത്ത് വന്നു. ഇരയുടെ ഭര്‍ത്താവ് നേരത്തേ മരണമടഞ്ഞിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പട്‌ന ഹൈക്കോടതി, ഇരുവരുടെയും വിവാഹം നടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ Read More…
ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് രക്ഷപ്പെടുന്ന തടവുകാരന്‍: വീഡിയോ കണ്ട് കണ്ണ് തള്ളി നെറ്റീസണ്‍സ്
ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന തടുവുകാരെ നാം സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെ സാധ്യമാകുമോ?. ഏതായാലും ഈ ചിന്താഗതികള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ. താന്‍ എങ്ങനെയാണ് പൂട്ടു വീണ സെല്ലിലെ അഴികള്‍ക്കുള്ളിലൂടെ പുറത്തുകടന്ന് രക്ഷപ്പെട്ടതെന്ന് പോലീസിന് കാണിച്ചുക്കൊടുക്കുകയാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ഒരു തടവുകാരന്‍. വീഡിയോ കണ്ട് കാണികളില്‍ പലരും അമ്പരന്നിരിക്കുകയാണ്. @Universe എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ കുറ്റവാളിയായ യുവാവ് അതീവ Read More…
ജയിലില്‍ ‘രാമലീല’ അവതരണത്തിനിടെ വാനര വേഷമിട്ട രണ്ട് തടവുകാർ ജയിൽചാടി
ഹരിദ്വാര്‍ ജില്ലാ ജയിലില്‍ രാമലീല ആഘോഷത്തില്‍ അഭിനയിക്കാനായി വാനര വേഷം കെട്ടിയ രണ്ട് തടവുകാർ ജയിൽ ചാടി. രാമലീലയിൽ പങ്കെടുക്കുന്നതിനിടെയാണ് തടവുകാരായ പങ്കജ്, രാജ്കുമാർ എന്നിവർ ജയിൽചാടിയത് . കൊലപാതകക്കുറ്റത്തിനു ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാളും തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളുമാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കർമേന്ദ്ര സിംഗ് തന്റെ അതൃപ്തി പ്രകടിപ്പിച്ചു . ജയിൽ അധികൃതരുടെ അനാസ്ഥയാണ് തടവുകാർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്നും, ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവാണ് ഇതിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. നിർമാണ ജോലികൾക്കായി കൊണ്ടുവന്ന ഗോവണിയാണ് തടവുകാർ Read More…
വധശിക്ഷാ വിധിയില്‍ 46വര്‍ഷം ജയിലില്‍; നിരപരാധി, അരനൂറ്റാണ്ടിന് ശേഷം 88കാരന് മോചനം
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം തടവില്‍കിടന്ന 88കാരന് അരനൂറ്റാണ്ടിലേറെക്കാലം കഴിഞ്ഞ് ജയില്‍മോചനം. 1968-ല്‍ മോഷണത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട ഇദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിവന്നത് 46 വര്‍ഷമായിരുന്നു. വധശിക്ഷയ്ക്ക് ആസ്പദമായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കോടതി വിധിച്ചതോടെയാണ് ജപ്പാനില്‍ 88 കാരനായ മുന്‍ ബോക്‌സര്‍ ഇവാവോ ഹകമാഡയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. കേസില്‍ പുനരന്വേഷണത്തിന്റെ ഫലം അറിയാന്‍ കോടതിയില്‍ എത്താന്‍ പോലും അസുഖബാധിതനെ ആരോഗ്യം അനുവദിച്ചില്ല. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി നിരന്തരം നിയമപോരാട്ടം നടത്തിയ 91 വയസ്സുള്ള സഹോദരി Read More…







