ഡോക്‌ടർ, എഞ്ചിനീയർ, ടീച്ചർ തുടങ്ങി പരമ്പരാഗത തൊഴിൽ മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് പണം സമ്പാദിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. സമൂഹമാദ്ധ്യമ ഇൻഫ്ളുവൻസർമാർ, ഓൺലൈൻ ഷോപ്പിംഗ് ബിസിനസ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ലോകത്ത് മറ്റൊരിടത്തും പരീക്ഷിക്കാത്ത ഉപജീവനമാർഗത്തിലൂടെ പണം സമ്പാദിക്കുകയാണ് ഒരു യുവതി. കുഞ്ഞുങ്ങൾക്ക് പേരിടുന്നത് കരിയറാക്കി മാറ്റിയിരിക്കുകയാണ് സാൻ ഫ്രാൻസിസ്കോയിലെ കൺസൾട്ടന്റായ ടെയ്‌ലർ എ ഹംഫ്രി. മാതാപിതാക്കളെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരിടാൻ സഹായിക്കുന്നതിന് 30,000 ഡോളർ (26,64,889 രൂപ) വരെയാണ് ടെയ്‌ലർ ഈടാക്കുന്നത്. മുൻപ് മാർക്കറ്റിംഗ്, Read More…
Tag: name
പ്രിന്‍സും കിംഗും വേണ്ട ; ന്യൂസിലന്റില്‍ കുട്ടികള്‍ക്ക് ഈ പേരുകള്‍ പറ്റില്ല ! യുഎസിൽ കൂടുതൽ പ്രചാരത്തിലുള്ള പേരുകള്‍
ഒരു പേരിലെന്തിരിക്കുന്നു എന്ന് നമ്മള്‍ സാധാരണയായി ചോദിക്കാറുണ്ട്. എന്നാല്‍ ഒരു പേരില്‍ പലതുമുണ്ടെന്നാണ് ന്യൂസിലന്റിലെ കാര്യം. രാജകീയ പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പേരുകള്‍ ന്യൂസിലന്റില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. കിംഗ്, പ്രിന്‍സ്, പ്രിന്‍സസ് തുടങ്ങിയ രാജകീയ പ്രമേയമുള്ള കുഞ്ഞു പേരുകള്‍ അമേരിക്കയില്‍ പ്രചാരം നേടുമ്പോള്‍, ന്യൂസിലാന്‍ഡ് അത്തരം പേരുകള്‍ക്കെതിരെ കര്‍ശനമായ നിലപാട് നിലനിര്‍ത്തുന്നു. അടുത്തിടെ നടന്ന ഔദ്യോഗിക വിവര നിയമ അന്വേഷണമനുസരിച്ച്, ഒരു കുട്ടിക്ക് കിംഗ് എന്ന് പേരിടാനുള്ള 11 അഭ്യര്‍ത്ഥനകള്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നിരസിച്ചു. പ്രിന്‍സ് (10 അഭ്യര്‍ത്ഥനകള്‍), പ്രിന്‍സസ് Read More…
ചിക്കന്‍ -65ന്റെ ഉറവിടം എവിടെയാണെന്നറിയാമോ? ആ പേരിന്റെ പിന്നിലെ രസകരമായ കഥ
ദക്ഷിണേന്ത്യക്കാര്‍ക്കും ഉത്തരേന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ ഏറെ പ്രിയങ്കരമായ വിഭവങ്ങളില്‍ ഒന്നാണ് ‘ചിക്കന്‍ 65’ നല്ല വെന്ത് മൊരിഞ്ഞ ചിക്കന്‍ കഴിക്കുമ്പോള്‍ കിട്ടുന്ന രുചിതേടി പലരും റെസ്‌റ്റോറന്റുകളില്‍ എത്താറുണ്ടെങ്കിലും ഈ വിഭവം എവിടുന്നാണ് വന്നതെന്ന് അറിയാമോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഒരു നമ്പര്‍ കൂടി ചേര്‍ന്നുവരുന്ന അതിന്റെ കൗതുകകരമായ പേര് അതിന് കിട്ടാന്‍ കാരണമെന്താണെന്നറിയാമോ? ചെന്നൈയിലെ മൗണ്ട്‌റോഡിലുള്ള ബുഹാരി ഹോട്ടലിലാണ് ചിക്കന്‍ 65 ന്റെ ജനനം. വര്‍ഷങ്ങള്‍ പഴക്കമുള്ള ഭക്ഷണശാലയുടെ മെനുവില്‍ ഇപ്പോഴും അതിന്റെ റെസിപ്പിയും പേരും ഉണ്ട്. ഹോട്ടലിന്റെ പൈതൃകം Read More…
‘ഹാപ്പി’ എന്ന പേര് വരുത്തിയ വിന; കാമുകി പോയി, ജോലിപോയി, പരിഹാസവും അപമാനവും
മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ വികാരത്തിനെയാണ് ഹാപ്പി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഈ പേര് ഒരു ജാപ്പനീസ് മനുഷ്യന് നല്‍കിയ പൊല്ലാപ്പ് ചില്ലറയല്ല. കുട്ടിക്കാലത്ത് ഭീഷണിപ്പെടുത്തലും മുതിര്‍ന്നവരില്‍ പരിഹാസവും നേരിടേണ്ടി വന്നെന്നും ഓര്‍മ്മിക്കാന്‍ കഴിയുന്നിടത്തോളം കാലം തന്റെ അസാധാരണമായ പേരുമായി മല്ലിടുകയാണെന്നും ഇയാള്‍ പറയുന്നു. ടെറൗച്ചി ഹാപ്പിയുടെ അമ്മ അവന്റെ പാരമ്പര്യേതര നാമം തിരഞ്ഞെടുത്തപ്പോള്‍, അവന്റെ ജീവിതത്തിലുടനീളം അത് അവനില്‍ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളെ ക്കുറിച്ച് അവള്‍ക്ക് അറിയില്ലായിരുന്നു. മകന്‍ ജനിച്ചതിന്റെ അമിതമായ സന്തോഷം പ്രകടിപ്പിക്കാന്‍ Read More…




