സിഡ്നി: ഓസ്ട്രേലിയയിൽ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തോക്കുമായി വെടിയുതിർക്കുന്ന അക്രമികളിലൊരാളെ നിരായുധനായെത്തി കീഴ്പ്പെടുത്തിയയാളുടെ ധീരതയ്ക്ക് കൈയടിച്ച് ലോകം. ബോണ്ടി ബീച്ചിൽ രണ്ട് ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 50 തവണയോളം അക്രമികൾ വെടിയുതിർത്തെന്നാണു ലഭിക്കുന്ന വിവരം. വെടിവയ്പ്പ് ഭീകരാക്രമണമാണെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ധീരമായ ഈ കീഴ്‍പ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത ഷർട്ടും വെള്ള പാന്റും ധരിച്ച ഭീകരരിലൊരാൾ ബീച്ചിൽ ആളുകൾക്ക് നേരെ Read More…

