പൂനെ: കാത്രജിൽ 17 വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പ്രായപൂർത്തിയാകാത്ത പ്രതികളെ പോലീസ് വാഹനത്തിന്റെ ബോണറ്റിൽ കൂട്ടിക്കെട്ടി തെരുവിൽ പ്രദർശിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വിവാദം. മറ്റൊരു വീഡിയോയിൽ, കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവായ സ്ത്രീ പോലീസുകാരുടെ സാന്നിധ്യത്തിൽ വെച്ച് പ്രതികളിലൊരാളെ ചെരിപ്പൂരി അടിക്കുന്നതും കാണാം. പഴയ ശത്രുതയെത്തുടർന്ന് തിങ്കളാഴ്ച രാത്രി കാത്രജ് തടാകത്തിന് സമീപത്തുവെച്ച് ഏഴംഗ പ്രായപൂർത്തിയാകാത്ത സംഘം ഗണേഷ് രവീന്ദ്ര മാൽവെ (17) എന്ന കൗമാരക്കാരനെ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. Read More…

