Crime

ചികിത്സയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്തു; ഹിമാചൽ പ്രദേശ് BJP അധ്യക്ഷന്റെ സഹോദരൻ 81-കാരന്‍ അറസ്റ്റിൽ

ഷിംല ∙ ഹിമാചൽ പ്രദേശ് ബിജെപി മേധാവി രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരൻ രാംകുമാർ ബിന്ദൽ ബലാത്സംഗ കേസിൽ അറസ്റ്റിൽ. ആയുർവേദ ഡോക്ടറായ രാംകുമാർ (81) അസുഖം ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് വൈദ്യപരിശോധനയ്ക്കിടെ തന്നെ പീഡിപ്പിച്ചതായാണ് 25 വയസ്സുകാരിയായ യുവതിയുടെ ആരോപണം. രാംകുമാറിന്റെ അടുത്ത് പരിശോധനയ്ക്കെത്തിയ യുവതിയുടെ കൈകളിൽ അദ്ദേഹം സ്പർശിച്ച ശേഷം ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചു. സ്ത്രീ തന്റെ അസുഖം വിശദീകരിച്ചപ്പോൾ, നൂറു ശതമാനം സുഖപ്പെടുത്തുമെന്നായിരുന്നു രാംകുമാറിന്റെ ഉറപ്പ്. പരിശോധനയ്ക്കിടെ, പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങൾ Read More…

Oddly News

‘വിദ്യാഭ്യാസമുള്ള ഒരാളും ഇല്ലേ ഇവിടെ’: അക്ഷരത്തെറ്റിന് അധ്യാപകന് സസ്പെൻഷൻ, അടിച്ചുകൊടുത്ത ഓർഡറിലും നിറയെ തെറ്റ്!

ഷിംലയില്‍ സ്കൂൾ അധ്യാപകൻ എഴുതി കൊടുത്ത ബാങ്ക് ചെക്കിൽ നിറയെ അക്ഷരത്തെറ്റകള്‍. ചെക്കിന്റെ ചിത്രം ഉള്‍പ്പെടെ സംഭവം സമൂഹമാധ്യങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഉടന്‍തന്നെ നടപടിയെടുത്തു. താമസിയാതെഅധ്യാപകന് സസ്പെൻഷൻ അടിച്ചുകൊടുത്തു . എന്നാൽ, ആ ഓർഡറിലാകട്ടെ അക്ഷരത്തെറ്റുകളുടെ പ്രവാഹം. ‘പ്രിൻസിപ്പൽ’ എന്ന് ഇംഗ്ലീഷിൽ എഴുതിയതുപോലും തെറ്റായി. ഇതോടെ, ചെക്കിനു പിന്നാലെ സസ്പെൻഷൻ ഓർഡറും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘വിദ്യാഭ്യാസമുള്ള ഒരുത്തൻ പോലുമില്ലേ ഈ നാട്ടിൽ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ രൂക്ഷ പരിഹാസം. ഹിമാചലിലെ സിർമൗറിലെ റോൺഹട്ടിലുള്ള ഗവ. സീനിയർ സെക്കൻഡറി Read More…

Oddly News

മുഖ്യമന്ത്രിയുടെ സമൂസ ആരാണ് കഴിച്ചത്? അന്വേഷിക്കാന്‍ സിഐഡി! പരിഹസിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രിക്കായി തയാറാക്കിവച്ച സമൂസയു കേക്കും ആരാണ് കഴിച്ചത്? സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. അദ്ദേഹത്തിനായി പറഞ്ഞ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ഓർഡർ തെറ്റായി അദ്ദേഹത്തിന്റെ സെക്യൂരിറ്റി ജീവനക്കാർക്ക് നൽകിയതായി അ​ന്വേഷണത്തില്‍ കണ്ടെത്തി. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനായി വാങ്ങിയ സമൂസയാണ് കാണാതായത്. ഒരു വനിതാ ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു . കേക്കും സമൂസയും അടങ്ങിയ മൂന്ന് പെട്ടികൾ നിരുത്തരവാദപരമായി ഉപയോഗിച്ചത് സർക്കാർ വിരുദ്ധ നടപടിയാണെന്നാണ് Read More…

Oddly News

12,600 കിലോ ചിക്കൻ, 5,200 കിലോ ആട്ടിറച്ചി, 600 കിലോ മത്സ്യം, 6,000 മുട്ട: ഹിമാചൽ പ്രദേശ് മൃഗശാലക്കുള്ള ഭക്ഷണം

ഹിമാചല്‍ പ്രദേശിലെ വനം-വന്യജീവി വകുപ്പ് രണ്ടു മൃഗശാലകളിലേക്ക് സംഭരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ കണ്ണുതള്ളിക്കുന്നു. ഹിമാലയന്‍ നേച്ചര്‍ പാര്‍ക്ക് കുഫ്രി മൃഗശാല, ഷിംലയിലെ തുട്ടിക്കണ്ടിയിലെ റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിങ്ങനെ രണ്ട് മൃഗങ്ങളുടെ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സസ്യഭുക്കുകളും മാംസഭുക്കുകളുമായ മൃഗങ്ങള്‍ക്കായി വന്‍തോതില്‍ ഇറച്ചി, മത്സ്യം, മുട്ട, പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ സംഭരിക്കേണ്ടി വരുന്നു. 12,600 കിലോ കോഴി, 5,200 കിലോ ആട്ടിറച്ചി, 600 കിലോ മത്സ്യം, 6,000 മുട്ട, 2,050 കിലോ പച്ച പച്ചക്കറികള്‍, ടണ്‍ കണക്കിന് Read More…