Featured Good News

102-ാം വയസ്സിലും യോഗ ടീച്ചർ: മോദിയുടെവരെ പ്രശംസ പിടിച്ചുപറ്റിയ ഷാർലറ്റ് ചോപിൻ്റെ ആരോഗ്യ രഹസ്യങ്ങൾ

ഫ്രാൻസിലെ ലോയർ മേഖലയിൽ നിന്നുള്ള ഷാർലറ്റ് ചോപിൻ എന്ന യോഗ ടീച്ചറിന് 102 വയസ്സുണ്ട്. ദശാബ്ദങ്ങളോളം യോഗ പരിശീലിച്ചാണ് അവർ ശരീരത്തെ ബലമുള്ളതും വഴക്കമുള്ളതും സജീവവുമായി നിലനിർത്തുന്നത്. 50-ാം വയസ്സിലാണ് അവർ യോഗ പരിശീലനം ആരംഭിച്ചത്, 60-ാം വയസ്സിൽ പഠിപ്പിക്കാനും തുടങ്ങി. തൻ്റെ ദീർഘായുസ്സിന് പിന്നിൽ പ്രത്യേക രഹസ്യങ്ങളൊന്നുമില്ലെന്നും, ചെയ്യുന്ന കാര്യങ്ങൾ ആസ്വദിക്കുന്നതും സമതുലിതമായ ജീവിതം നയിക്കുന്നതുമാണ് കാരണമെന്നും അവർ വിശ്വസിക്കുന്നു. ലഘുവായ പ്രഭാതഭക്ഷണം, പുറത്ത് സമയം ചെലവഴിക്കൽ, യോഗ പഠിപ്പിക്കൽ എന്നിവയോടെയാണ് അവരുടെ ഓരോ പ്രഭാതവും Read More…

Featured Lifestyle

പ്രഥമവനിത ‘ആണോ’ ‘പെണ്ണോ’യെന്ന് ഫ്രാന്‍സുകാര്‍ക്ക് സംശയം! നാട്ടുകാരെ ‘തെളിവുകള്‍’ കാണിക്കാന്‍ പ്രസിഡന്റ്

തന്റെ ഭാര്യ ഒരു സ്ത്രീയാണെന്ന് തെളിയിക്കാൻ ‘ശാസ്ത്രീയ തെളിവുകൾ’ നൽകാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ജൂലൈയില്‍ ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയാണെന്നും പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ആളാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തീവ്ര വലതുപക്ഷ സ്വാധീനകാരിയും രാഷ്ട്രീയ നിരൂപകയുമായ കാന്‍ഡേസ് ഓവന്‍സ് ഉന്നയിച്ച ആരോപണമാണ് വിവാദമായത്. ഇവര്‍ക്കെതിരേ പ്രസിഡന്റും ഭാര്യയും മാനനഷ്ടത്തിന് കേസ് നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റും ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയല്ലെന്ന് തെളിയിക്കാന്‍ Read More…

Oddly News

ആറുമാസത്തിലൊരിക്കൽ രാജ്യം മാറുന്ന ദ്വീപ് ? ആദ്യം ഫ്രാന്‍സ് ഭരിക്കും, അടുത്ത 6 മാസം സ്‌പെയിനും

ലോകത്ത് ഓരോ രാജ്യവും അതിന്റെ പരമാധികാരത്തിനുള്ളിലാണ് നിലനില്‍ക്കുന്നത്. ഭാഷയും സംസ്‌ക്കാരവും ഭക്ഷണരീതിയുമെല്ലാം അതുകൊണ്ട് വേര്‍തിരിഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ യൂറോപ്പിലെ രണ്ടു പ്രമുഖരാജ്യങ്ങള്‍ അധികാരം പങ്കുവെയ്ക്കുന്ന ഒരു ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഫെസന്റ് ദ്വീപ്. ഫ്രാന്‍സും സ്‌പെയിനും മാറിമാറി ഭരിക്കുന്ന സ്ഥലമാണ് ഇത്. ബിദാസോവ നദിയിലെ ചെറിയ, ജനവാസമില്ലാത്ത ഈ ദ്വീപിന്റെ അധികാരം ഓരോ ആറ് മാസത്തിലും സ്‌പെയിനും ഫ്രാന്‍സും തമ്മില്‍ നിശബ്ദമായി കൈമാറുന്നു. പങ്കിട്ട അതിര്‍ത്തികളുമായി ബന്ധപ്പെട്ട 360 വര്‍ഷം പഴക്കമുള്ള രഹസ്യമാണ് ഇതിന് കാരണം. Read More…

Oddly News

‘എന്റെ ഭാര്യ ഒരു പെണ്‍പന്നി’ ഫ്രാന്‍സിന്റെ ഹോട്ടലിന്റെ പേര് ഞെട്ടിക്കും ; അസാധാരണ നാമം അന്താരാഷ്ട്ര ശ്രദ്ധയില്‍…!

ഫ്രാന്‍സിലെ കാനിലുള്ള ഒരു ചെറിയ ഭക്ഷണശാല അതിന്റെ പേര് കൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ തലക്കെട്ടിന് കാരണമായി. ‘മാ ഫെമ്മെ എസ്റ്റ് ഉനെ കൊച്ചോണ്‍’ എന്നതിന്റെ പരിഭാഷ ഏറെക്കുറെ ‘എന്റെ ഭാര്യ ഒരു പെണ്‍പന്നി’ എന്നാണ്. ജനുവരിയോടെ തുറന്ന ഭക്ഷണശാല ഇപ്പോള്‍ അസാധാരണ പേര് കൊണ്ട് വലിയ ശ്രദ്ധ നേടുകയാണ്. ‘നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന രണ്ട് ദമ്പതികള്‍’ സ്ഥാപിച്ച ഈ ഷോപ്പ്, എല്ലാത്തരം ട്രീറ്റുകളും വില്‍ക്കുന്നു. ഭക്ഷണം മികച്ചതും രുചികരവുമാണെങ്കിലും പേരിലാണ് അത് ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നത്. ‘എന്റെ ഭാര്യ Read More…

Crime

ഫ്രാന്‍സിനെ ഞെട്ടിച്ച ഏറ്റവും വലിയ കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ 50 പേര്‍ക്ക് കൂട്ടിക്കൊടുത്ത ഭര്‍ത്താവിന് 20 വര്‍ഷം തടവ്

ഫ്രാന്‍സിനെ ഞെട്ടിച്ച വമ്പന്‍ കൂട്ടബലാത്സംഗക്കേസില്‍ 72 കാരന് 20 വര്‍ഷത്തെ കഠിന തടവ്. മയക്കുമരുന്ന് ഉപയോഗിച്ചതിനും ഭാര്യ ഗിസെലെ പെലിക്കോട്ടിനെ മറ്റ് 50 പേര്‍ക്കൊപ്പം കൂട്ടബലാത്സംഗം ചെയ്തതിനുമാണ് ശിക്ഷ. പെലിക്കോട്ട് കുറ്റക്കാരനാണെന്ന് അഞ്ച് ജഡ്ജിമാരുടെ ഫ്രഞ്ച് കോടതി വ്യാഴാഴ്ച കണ്ടെത്തി. ഭാര്യയെ പത്തുവര്‍ഷത്തോളം മയക്കിക്കിടത്തുകയും ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും അപരിചിതരെ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചു എന്നുമാണ ആരോപണം. കൂട്ടുപ്രതികളില്‍ ഒരാളായ ജീന്‍ പിയറി മരേച്ചല്‍ സിലിയയുടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും മകള്‍ കരോളിന്‍, മരുമക്കളായ ഔറോര്‍, Read More…

Crime

പ്രതികാരകൊലപാതകം; 36 കാരനെ കൊന്ന 14 കാരനെ 50 തവണ കുത്തി, പിന്നെ കത്തിച്ചു

ഫ്രാന്‍സിലെ രണ്ടാമത്തെ വലിയതും എന്നാല്‍ ഏറ്റവും ദരിദ്ര നഗരവുമായ മാര്‍സെയി മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളാല്‍ വലയുകയാണ്. ബുധനാഴ്ച ഇവിടെ കൊല്ലപ്പെട്ടത് 14 കാരനാണ്. 50 ലധികം തവണ കുത്തേറ്റ പയ്യനെ ജീവനോടെ കത്തിച്ചു കൊല്ലുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 36 കാരനും ഫുട്ബോള്‍ കളിക്കാരനുമായ നെസിം റംദാന്‍ എന്നയാള്‍ വെടിയേറ്റു മരിച്ച കേസുമായി ബന്ധപ്പെട്ടാണ് 14 കാരന്റെയും കൊലപാതകമെന്നാണ് സംശയിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ റംദാനോട് പ്രതികാരം ചെയ്യാന്‍ ജയിലില്‍ കിടക്കുന്ന ഒരു 26കാരന്‍ 14 കാരനെ വാടകയ്ക്ക് Read More…

Myth and Reality

31 വര്‍ഷം നീണ്ട നിധിവേട്ടയ്ക്ക് അവസാനം; സുവര്‍ണ മൂങ്ങയെ കണ്ടെത്തി…! സമ്മാനം കോടികള്‍ !

ഫ്രാന്‍സില്‍ ഉടനീളം ആയിരക്കണക്കിന് ആള്‍ക്കാരെ 31 വര്‍ഷം കുഴപ്പിച്ച നിധി വേട്ടയ്ക്ക് ഒടുവില്‍ അവസാനം. 1993-ല്‍ പ്രസിദ്ധീകരിച്ച കടങ്കഥകളുടെ ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ‘ഓണ്‍ ദി ട്രെയില്‍ ഓഫ് ദി ഗോള്‍ഡന്‍ ഓള്‍’ നിധിവേട്ടയ്ക്ക് വ്യാഴാഴ്ചയാണ് അവസാനമായത്. മഹത്തായ സമ്മാനം ക്‌ളെയിം ചെയ്യാന്‍ ആവശ്യമായ രഹസ്യങ്ങള്‍ കണ്ടെത്തിയെന്നാണ് അവകാശവാദം. നിധിവേട്ടയില്‍ പങ്കെടുക്കുന്നവര്‍ കടങ്കഥകള്‍ അടക്കം പുസ്തകത്തിലെ 11 പസിലുകള്‍ പരിഹരിച്ച് പന്ത്രണ്ടാമത്തേത് എത്തുമ്പോഴാണ് മറഞ്ഞിരിക്കുന്ന രഹസ്യത്തിന് അടുത്തെത്തുക. പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഡിസ്‌കോര്‍ഡ് എന്ന ചാറ്റ് ആപ്പിലെ ഒരു Read More…